Friday, March 13, 2026 Last Updated 22 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 08.57 AM

വിവാഹവേദിയില്‍ വച്ച് പരസ്പരം ചുംബിക്കാനൊരുങ്ങി വധുവരന്മാര്‍: ഇരുവരെയും പിടിച്ചുമാറ്റി പുരോഹിതന്‍, ചേരിതിരിഞ്ഞ് നെറ്റീസണ്‍സ്

bride, groom, kissing, priest

ഭൂരിഭാഗം വിവാഹങ്ങളും പൊതുവെ മതപരമായ ആചാരങ്ങളോടെയാണ് നടത്തപ്പെടുന്നത്. എന്നാല്‍ കാലം പുരോഗമിച്ചതോടെ വിവാഹം ആചാരപരമായ ചടങ്ങുകളെക്കാള്‍ ഇവന്റ് മാനേജ്‌മെന്റുകളുടെയും ക്യാമാറാന്മാരുടെയും ചടങ്ങായി മാറി. വീഡിയോയ്ക്ക് മിഴിവ് കൂട്ടാനായി വധൂവരന്മാരെ കൊണ്ട് എന്തും ചെയ്യിക്കാന്‍ ഇരുകൂട്ടരും മത്സരിക്കുന്നു. അത്തരമൊരു ഇവന്‍മാനേജ്‌മെന്റ് വിവാഹത്തിനിടെ ആലിംഗനബദ്ധരായ വധൂവരന്മാരെ രണ്ട് വഴിക്ക് പിരിച്ച് വിടുന്ന പുരോഹിതന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

വീഡിയോയുടെ തുടക്കത്തില്‍ കാമറാമാന്മാരുടെ അകടമ്പടിയോടെ ഇടനാഴിയിലൂടെ വിവാഹവേദിയിലേക്ക് നടന്നുവരുന്ന വധുവിനെയാണ് കാണുന്നത്. വധു വിവാഹ വേദിയിലേക്ക് എത്തുമ്പോള്‍ മുട്ടുകാലില്‍ നിന്ന് വരന്‍ ബൊക്ക നല്‍കി വധുവിനെ സ്വീകരിക്കുന്നു. പിന്നാലെ ഇരുവരും വിവാഹ വേദിയില്‍ കാമറാന്മാരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ആലിംഗനബദ്ധരായി നില്‍ക്കുന്നു. വരന്‍ വധുവിന്റെ കവിളില്‍ ഒരു മൃദു ചുംബനം നല്‍കുന്നു, അവിടെ കൂടിയിരുന്ന അതിഥികള്‍ കരഘോഷം മുഴക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇതിനിടെ അപ്രതീക്ഷിതമായി അവിടേക്ക് കയറുവരുന്ന പുരോഹിതന്‍ വരനെ ബലം പ്രയോഗിച്ച് വധുവില്‍ നിന്നും അകറ്റുകയും ഇരുവര്‍ക്കുമിടയില്‍ കയറി നില്‍ക്കുന്നു. ഇതോടെ വധു നിരാശയോടെ വിവാഹ വേദിയില്‍ നിന്നും പോകുന്നതും വീഡിയോയില്‍ കാണാം. ഈയൊരു നിമിഷം കാഴ്ചക്കാര്‍ പോലും സ്തബ്ദരായി പോകുന്നു.

വധു തന്നെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. പിന്നാലെ വീഡിയോ വൈറലായി. പിന്നാലെ മനോഹരമായൊരു നിമിഷത്തില്‍ പുരോഹിതന്റെ ഇടപെടലിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സമൂഹ മാധ്യമ ഉപയോക്താക്കളില്‍ നിന്നും ഉയര്‍ന്നത്. അതേസമയം മറ്റ് ചിലര്‍ മതപരമായ ആചാരങ്ങളില്‍ അച്ചടക്കം ആവശ്യമാണെന്ന് മറ്റ് ചിലരും വാദിച്ചു. 'ആരാണ് അയാള്‍ക്ക് അതിനുള്ള അവകാശം നല്‍കിയത്? അത് അയാളുടെ കുടുംബാംഗങ്ങളുടെ വിവാഹമല്ല. അയാള്‍ ഒരു ജോലി ചെയ്യാന്‍ വന്നതാണ്, അയാള്‍ അതില്‍ ഉറച്ചുനില്‍ക്കണം' എന്ന് പുരോഹിതനെ വിമര്‍ശിച്ച് കൊണ്ട് ഒരു കാഴ്ചക്കാരനെഴുതി. ഈ വാദത്തെ എതിര്‍ത്ത് കൊണ്ട് ഇതൊരു നെറ്റ്ഫ്‌ലിക്‌സ് വിവാഹമല്ലെന്നും പവിത്രമായ ഒരാചാരത്തിന് കാര്‍മികത്വം വഹിക്കാനായി ക്ഷണിക്കപ്പെട്ടൊരാളാണ് അയാളെന്നും അയാളുടെ പ്രവര്‍ത്തിയെ മാനിക്കണമെന്നും മറ്റൊരു കാഴ്ചക്കാരന്‍ തിരിച്ചടിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW