RSS Generator 2.1.1 http://www.rssboard.org/rss-specification mangalam.com https://images.mangalam.com/.html News en-US /loading-logo.jpg <link>http://www.mangalam.com/</link> <width>88</width> <height>31</height> <description>mangalam newspaper </description> </image> <item> <title>UDF അധികാരത്തിൽ വന്നാല്‍ ഏഴ് മാസം കൊണ്ട് കോട്ടയത്തെ ആകാശപാതയുടെ നിർമാണം പൂർത്തിയാക്കും: തിരുവഞ്ചൂർ രാധാകൃഷ്ണൻ <p>കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും ഡിസംബറിന് മുൻപായി കോട്ടയത്തെ ആകാശപാത ജനങ്ങൾക്ക് സമർപ്പിക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കോട്ടയത്ത് മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു ആകാശപാത പൂർത്തിയാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകിയത്. യുഡിഎഫിന്റെ ലക്ഷ്യമാണ് ആകാശപാത പൂർത്തീകരണം. വിവിധ സർക്കാർ വിഭാഗങ്ങളുടെ പിന്തുണ അതിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.</p> <p>ഇപ്പോളുള്ള ടവറിന്റെ മുകളിൽ ഗാന്ധിമണ്ഡപം സ്ഥാപിക്കും. അതിന്റെ മുകളിൽ നിന്നാൽ കോട്ടയം മുഴുവൻ കാണാനാകും. 15 കൊല്ലം മുൻപത്തെ പദ്ധതി ആയതിനാൽ നിലവിൽ അത് പുതുക്കേണ്ടതുണ്ടെന്നും നഗരം മുഴുവൻ കാണത്തക്ക വിധത്തിൽ ആകാശപാത പൂർത്തീകരിക്കുമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.</p> <p>2015ൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ ഉണ്ടായിരുന്നപ്പോഴാണ് ആകാശപാത നിർമാണം തുടങ്ങിയത്. ശീമാട്ടി റൗണ്ട്എബൗട്ടിലായിരുന്നു ആകാശപാത നിർമാണം ആരംഭിച്ചത്. കിറ്റോകോയ്‌ക്കായിരുന്നു നിർമാണ ചുമതല. എന്നാൽ സർക്കാർ മാറിയതോടെ കിറ്റോകോയ്‌ക്കുള്ള ഫണ്ട് കുടിശ്ശികയാകുകയും പദ്ധതി നിലയ്ക്കുകയുമായിരുന്നു.</p> https://images.mangalam.com/news/detail/829457-latest-news-thiruvanchoor-stated-that-the-kottayam-skywalk-would-be-completed-and-opened-before-december.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2026/03/829457/tr.gif https://images.mangalam.com/news/detail/829457-latest-news-thiruvanchoor-stated-that-the-kottayam-skywalk-would-be-completed-and-opened-before-december.html Tue, 10 Mar 2026 20:51:27 +0530 Tue, 10 Mar 2026 20:51:27 +0530 എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം; എന്‍സിപി സംസ്ഥാന നേതൃത്വം നാളെ ഡല്‍ഹിയിലേക്ക് <p>തിരുവനന്തപുരം : എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിനായി എന്‍സിപി സംസ്ഥാന നേതൃത്വം നാളെ ഡല്‍ഹിക്ക്. ദേശിയ വര്‍ക്കിങ്ങ് പ്രസിഡിന്റ് പി.സി.ചാക്കോയും സംസ്ഥാന അധ്യക്ഷന്‍ തോമസ്. കെ. തോമസുമാണ് ഡല്‍ഹിയിലേക്ക് പോകുന്നത്. സീറ്റ് തര്‍ക്കം ഇന്നലെ മുഖ്യമന്ത്രിയേയും അറിയിച്ചിരുന്നു. സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുന്നതിനായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വെളളിയാഴ്ച ചേരും.</p> <p>മന്ത്രി എ.കെ.ശശീന്ദ്രന്റെ സിറ്റിങ്ങ് മണ്ഡലമായ എലത്തൂരില്‍ തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്ന് തീരുമാനം എന്‍സിപി കേന്ദ്ര നേതൃത്വത്തിന് വിട്ടിരുന്നു. ഇന്നലെ ചേര്‍ന്ന സംസ്ഥാന ഇലക്ഷന്‍ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. ഇതനുസരിച്ച് എന്‍സിപി ദേശിയ നേതാവ് സുപ്രിയ സുലെയെ കാണുന്നതിന് വേണ്ടിയാണ് പി.സി.ചാക്കോയും തോമസ്.കെ.തോമസും നാളെ ഡല്‍ഹിയില്‍ എത്തുന്നത്.</p> <p>എലത്തൂരിലേക്ക് എ.കെ.ശശീന്ദ്രന്‍, മുക്കം മുഹമ്മദ്, പി.എം.സുരേഷ് ബാബു എന്നിവര്‍ അടങ്ങുന്ന പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറും. 7 തവണ മത്സരിച്ച് നാല് തവണ എംഎല്‍എയും 9 കൊല്ലം മന്ത്രിയുമായ ശശീന്ദ്രനെ വീണ്ടും മത്സരിപ്പിക്കുന്നതിനോട് പിസി ചാക്കോയ്ക്ക് യോജിപ്പില്ല. സീറ്റ് ലഭിച്ചില്ലെങ്കില്‍ ശശീന്ദ്രന്‍ പാര്‍ട്ടി പിളര്‍ത്തുമെന്ന് സൂചനയുണ്ട്.</p> https://images.mangalam.com/news/detail/829456-latest-news-candidate-selection-for-elathur-constituency-ncp-state-leadership-to-delhi.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2026/03/829456/9.gif https://images.mangalam.com/news/detail/829456-latest-news-candidate-selection-for-elathur-constituency-ncp-state-leadership-to-delhi.html Tue, 10 Mar 2026 19:28:01 +0530 Tue, 10 Mar 2026 19:28:01 +0530 'പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം'; സി സി മുകുന്ദനെ പുറത്താക്കി സിപിഐ <p>തൃശൂർ: പേയ്മെൻ്റ് സീറ്റ് ആരോപണം ഉന്നയിച്ചതിന് പിന്നാലെ നാട്ടിക എംഎല്‍എയും സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയംഗവുമായ സി സി മുകുന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് പുറത്താക്കിയത്. സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി തന്നെയാണ് വാർത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.</p> <p>മുകുന്ദന്‍ നിരന്തരമായി പാര്‍ട്ടി അച്ചടക്കം ലംഘിച്ചുകൊണ്ട് പാര്‍ട്ടി വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ് എന്നാണ് ആരോപണം. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പല തവണ പാർട്ടി നടപടി സ്വീകരിച്ചു. തിരുത്തല്‍ വരുത്താന്‍ പാര്‍ട്ടി തന്നെ ശ്രമിച്ചതാണ്. അച്ചടക്ക നടപടിയുടെ ഭാഗമായി കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്ത് ജില്ലാ എക്‌സിക്യുട്ടീവില്‍ നിന്ന് മാറ്റി. നാട്ടിക മണ്ഡലം കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു മുകുന്ദനെന്നും കുറിപ്പിൽ പറയുന്നു.</p> https://images.mangalam.com/news/detail/829455-latest-news-c-c-mukundan-mla-ousted-from-cpi-on-geetha-gopi-issue.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2026/03/829455/8.gif https://images.mangalam.com/news/detail/829455-latest-news-c-c-mukundan-mla-ousted-from-cpi-on-geetha-gopi-issue.html Tue, 10 Mar 2026 19:24:31 +0530 Tue, 10 Mar 2026 19:24:31 +0530 സാമ്പത്തിക അപഹരണം നടത്തുന്ന ബാങ്കുകൾക്കെതിരെ ബി ജെ പി ശക്തമായ നടപടി സ്വീകരിക്കും- ഷോൺ ജോർജ് <p>കോട്ടയം : സാമ്പത്തിക അപഹരണം നടത്തുന്ന ബാങ്കുകൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. പണം നഷ്ടപ്പെടാതിരിക്കാൻ കേന്ദ്ര സർക്കാരും, കേന്ദ്ര സഹകരണ വകുപ്പും, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും സംയുക്തമായി ഇടപെട്ടു കൊണ്ട് ആറ് മാസത്തിനുള്ളിൽ നടപടി സ്വീകരിക്കുമെന്ന് ഷോൺ ജോർജ് വ്യക്തമാക്കി. </p> <p>കുറ്റക്കാർ എത്ര ഉന്നതർ ആയിരുന്നാലും മുഖം നോക്കാതെ അവർക്കെതിരെ നടപടി സ്വീകരിക്കും. നാളെ അവരുടെ സ്ഥാനം തുറങ്കിലിനുള്ളിൽ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരാൻ പോകുന്ന 5 വർഷക്കാലത്തിനുള്ളിൽ ഏതൊക്കെ ബാങ്കുകൾ പൊളിഞ്ഞിട്ടുണ്ടോ അവർക്കെതിരെ കൃത്യമായ നടപടി സ്വീകരിച്ച് അർഹതപ്പെട്ട പണം തിരികെ നിക്ഷേപകർക്ക് ലഭിക്കാനുള്ള എല്ലാ നിയമനടപടിയും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ഷോൺ കൂട്ടിച്ചേർത്തു.</p> <p>പാലാ കുരിശുപള്ളി കവലയിൽ ഇന്നലെ ആരംഭിച്ച നിക്ഷേപകരുടെ ധർണ്ണ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p> https://images.mangalam.com/news/detail/829454-latest-news-bjp-will-take-strong-action-against-banks-that-commit-financial-embezzlement-shaun-george.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2026/03/829454/11.gif https://images.mangalam.com/news/detail/829454-latest-news-bjp-will-take-strong-action-against-banks-that-commit-financial-embezzlement-shaun-george.html Tue, 10 Mar 2026 18:48:59 +0530 Tue, 10 Mar 2026 18:48:59 +0530 പാലക്കാട് കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം <p>മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം. തിരുവിഴാംകുന്നിലാണ് സംഭവം നടന്നത്. ഫോറസ്റ്റ് വാച്ചറായ ഷൈജുവാണ് മരിച്ചത്. </p> <p>ഇരുപത്തിയെട്ട് വയസായിരുന്നു പ്രായം. രണ്ട് കാട്ടാനകളെ തുരത്തി ഓടിക്കുന്നതിനിടെ ഒരു കാട്ടാന ഷൈജുവിനെ ആക്രമിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് നാലോടെയായിരുന്നു സംഭവം നടന്നത്.</p> https://images.mangalam.com/news/detail/829453-latest-news-a-forest-watcher-killed-an-elephant-attack-in-palakkad.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2026/03/829453/10.gif https://images.mangalam.com/news/detail/829453-latest-news-a-forest-watcher-killed-an-elephant-attack-in-palakkad.html Tue, 10 Mar 2026 18:41:10 +0530 Tue, 10 Mar 2026 18:41:10 +0530 ഇറാൻ - ഇസ്രായേൽ യു​ദ്ധത്തിന് പിന്നാലെ തകർച്ചയുടെ വക്കിൽ പാകിസ്താൻ: കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി <p>ടെഹ്‌റാന്‍ : പാകിസ്ഥാൻ കടുത്ത പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണെന്ന് റിപ്പോർട്ട്. ഇറാൻ - ഇസ്രായേൽ യു​ദ്ധത്തിന് പിന്നാലെ ആഗോള എണ്ണ വിതരണ ശൃംഖല വലിയ സമ്മർദ്ദത്തിലായിരിക്കുകയാണ്. യുദ്ധം മൂലമുണ്ടായ തടസ്സങ്ങൾ പാകിസ്താനെയും ബാധിച്ചു തുടങ്ങിയിരിക്കുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. ഈ ആഘാതം കുറയ്ക്കുന്നതിനായി ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതും 'വർക്ക് ഫ്രം ഹോം' ഉൾപ്പെടെയുള്ളതുമായ കർശന നടപടികളിലേയ്ക്ക് കടന്നിരിക്കുകയാണ് പാക് സർക്കാർ. ഫെഡറൽ, പ്രൊവിൻഷ്യൽ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനങ്ങൾ എടുത്തതെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് വ്യക്തമാക്കി.</p> <p>ഇന്ധനം ലാഭിക്കാനായി ഔദ്യോഗിക വാഹനങ്ങൾക്കുള്ള ഇന്ധന അലവൻസ് അടുത്ത രണ്ട് മാസത്തേക്ക് 50% വെട്ടിക്കുറച്ചു. ആംബുലൻസുകൾ, പബ്ലിക് ബസ്സുകൾ എന്നിവയെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫെഡറൽ, പ്രൊവിൻഷ്യൽ വകുപ്പുകളിലെ 60% സർക്കാർ വാഹനങ്ങളും ഈ കാലയളവിൽ നിരത്തിലിറക്കില്ലെന്നും കേന്ദ്ര-സംസ്ഥാന മന്ത്രിമാർ അടുത്ത രണ്ട് മാസത്തേക്ക് ശമ്പളവും മറ്റ് അലവൻസുകളും വാങ്ങില്ലെന്നുമാണ് റിപ്പോർട്ട്. എം.പിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം 25% വെട്ടിക്കുറക്കുകയും ചെയ്യും.</p> <p>3 ലക്ഷം രൂപയിൽ കൂടുതൽ ശമ്പളമുള്ള ഗ്രേഡ്-20 ഉദ്യോഗസ്ഥരുടെ രണ്ട് ദിവസത്തെ ശമ്പളം ജനക്ഷേമ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കും. എന്നാൽ ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലുള്ളവരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളം ഒഴികെയുള്ള മറ്റ് സർക്കാർ ചെലവുകൾ നാലാം പാദത്തിൽ 20% വെട്ടിക്കുറച്ചതാണ് മറ്റൊരു നടപടി. സർക്കാർ ഓഫീസുകളിലേക്ക് ഈ വർഷം ജൂൺ വരെ പുതിയ വാഹനങ്ങൾ, ഫർണിച്ചറുകൾ, എയർ കണ്ടീഷണറുകൾ എന്നിവ വാങ്ങുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.</p> <p>മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിദേശയാത്രകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതാണ് മറ്റൊരു പ്രധാന നടപടി. രാജ്യതാൽപ്പര്യത്തിന് അത്യന്താപേക്ഷിതമായ യാത്രകൾ മാത്രമേ അനുവദിക്കൂ. ഇന്ധനം ലാഭിക്കുന്നതിനായി സർക്കാർ യോഗങ്ങൾ ടെലി കോൺഫറൻസിംഗ് വഴിയാക്കും. ഔദ്യോഗിക വിരുന്നുകളും ഇഫ്താർ പാർട്ടികളും നിരോധിക്കുകയും ചെയ്തു. അത്യാവശ്യ സർവീസുകൾ ഒഴികെയുള്ള പകുതി ജീവനക്കാർക്കും വർക്ക് ഫ്രം ഹോം അനുവ​ദിച്ചു. ആഴ്ചയിൽ നാല് ദിവസം മാത്രമേ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കൂ.</p> https://images.mangalam.com/news/detail/829452-latest-news-middle-east-crisis-pakistan-announced-fuel-saving-measures.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2026/03/829452/9.gif https://images.mangalam.com/news/detail/829452-latest-news-middle-east-crisis-pakistan-announced-fuel-saving-measures.html Tue, 10 Mar 2026 18:36:57 +0530 Tue, 10 Mar 2026 18:36:57 +0530 'രണ്ട് ആപ്പുകളിൽ നിന്നായി 40,000 രൂപയാണ് അവൻ ലോൺ എടുത്തത്, പണം തിരിച്ചടയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല' <p>തിരുവനന്തപുരം: ആര്യനാട് ലോണ്‍ ആപ്പ് ഭീഷണിയെ തുടര്‍ന്ന് 21കാരനായ ആനന്ദ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് ബന്ധു അജിത്ത്. രണ്ട് ലോണ്‍ ആപ്പുകളില്‍ നിന്നായി 19,000, 21,000 രൂപയാണ് ആനന്ദ് ലോണ്‍ എടുത്തതെന്ന് ബന്ധു റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ലോണ്‍ തിരിച്ചടയ്ക്കാന്‍ അവന്‍ പരമാവധി ശ്രമിച്ചിരുന്നു എന്നാണ് മനസിലാക്കുന്നത്. എന്നാല്‍ സാധിച്ചില്ല. പെട്ടെന്നുണ്ടായ പ്രയാസത്തെ തുടര്‍ന്നാണ് അവന്‍ അങ്ങനെ ഒരു കടുംകൈ ചെയ്തതെന്നും ബന്ധു പറഞ്ഞു.</p> <p>ആനന്ദ് ലോണ്‍ എടുത്ത വിവരം വീട്ടില്‍ ആര്‍ക്കും അറിയില്ലായിരുന്നു. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ലോണ്‍ എടുത്തതെന്നാണ് അവന്‍ സുഹൃത്തുക്കളോട് പറഞ്ഞതായി അറിയാന്‍ കഴിഞ്ഞത്. 21 വയസേ അവനുള്ളൂ. നല്ല രീതിയില്‍ പഠിച്ചിരുന്ന ആളായിരുന്നു ആനന്ദ്. വീട്ടില്‍ ചില പ്രയാസങ്ങള്‍ വന്നതോടെയാണ് അവന്‍ ജോലിക്ക് കയറിയതെന്നും അജിത്ത് പറഞ്ഞു.</p> <p>ഒരു ടയര്‍ ഷോപ്പില്‍ അവന്‍ ജോലിക്ക് പോയിരുന്നു. സംഭവ ദിവസം രാവിലെ മുതല്‍ അവന്റെ ഫോണിലേക്ക് തുടരെ കോള്‍ വന്നിരുന്നതായി കൂട്ടുകാര്‍ പറഞ്ഞു. അന്ന് 30,000 രൂപ കൊടുത്തില്ലെങ്കില്‍ അമ്മയുടെയും സഹോദരിയുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അയയ്ക്കുമെന്നായിരുന്നു അവര്‍ പറഞ്ഞതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി മെസേജുകളും അയച്ചിരുന്നു. അത് അവന്റെ ഫോണിലുണ്ട്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിനോട് പറഞ്ഞുനില്‍ക്കാനൊന്നും കഴിവുള്ള ആളല്ല ആനന്ദ്.</p> https://images.mangalam.com/news/detail/829451-latest-news-loan-app-debt-case-anand-relative-says-forty-thousand-rupees-loan-taken-from-two-apps.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2026/03/829451/8.gif https://images.mangalam.com/news/detail/829451-latest-news-loan-app-debt-case-anand-relative-says-forty-thousand-rupees-loan-taken-from-two-apps.html Tue, 10 Mar 2026 18:30:31 +0530 Tue, 10 Mar 2026 18:30:31 +0530 ചക്ക ചോദിക്കാതെ എടുത്തുകൊണ്ടുപോയ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം <p>കോട്ടയം: പൂവരണിയിൽ അനുവാദം ചോദിക്കാതെ ചക്ക എടുത്തു കൊണ്ടുപോയതിന് അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ച് കോടതി. കോട്ടയം പൂവരണി ജോസിനെ(66)തിരെയാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ഒരുലക്ഷം രൂപയാണ് പിഴ അടക്കേണ്ടത്. പൂവരണി സ്വദേശി സ്‌കറിയ ചാക്കോയാണ് കൊല്ലപ്പെട്ടത്.</p> <p>2018ലായിരുന്നു കേസിനാസ്പദമായ സംഭവം. കയറിൽ കെട്ടി ഇറക്കിയ ചക്ക, ചോദിക്കാതെ എടുത്തുകൊണ്ടുപോയ അയൽവാസിയെ ജോസ് പൂവരണി പള്ളിക്ക് സമീപം വെച്ച് വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.</p> https://images.mangalam.com/news/detail/829447-latest-news-men-killed-neighbour-for-jackfruit-related-fight-at-kottayam-court-sentenced-life-imprisonment.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2026/03/829447/7.gif https://images.mangalam.com/news/detail/829447-latest-news-men-killed-neighbour-for-jackfruit-related-fight-at-kottayam-court-sentenced-life-imprisonment.html Tue, 10 Mar 2026 17:51:26 +0530 Tue, 10 Mar 2026 17:51:26 +0530 ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള തപാൽ ബുക്കിംഗ് ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചു <p>ദോഹ:​മിഡിൽ ഈസ്റ്റിലെ അപ്രതീക്ഷിത സാഹചര്യങ്ങളെത്തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ട സാഹചര്യത്തിൽ ഖത്തർ ഉൾപ്പെടെയുള്ള 10 രാജ്യങ്ങളിലേക്കുള്ള അന്താരാഷ്ട്ര തപാൽ ബുക്കിംഗുകൾ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചു. വിമാന സർവീസ് പുനഃസ്ഥാപിക്കുന്നത് വരെ എല്ലാ വിഭാഗത്തിലുമുള്ള തപാൽ ഉരുപ്പടികൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.</p> <p>യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ വിമാനങ്ങൾ ലഭ്യമല്ലാത്തതാണ് (Force Majeure) ഖത്തർ, യുഎഇ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ, ഇസ്രായേൽ, തുർക്കി, മൊറോക്കോ, ദക്ഷിണാഫ്രിക്ക.എന്നീ രാജ്യങ്ങലേക്കുള്ള രെജിസ്റ്റർഡ് ബുക്കിങ് നിർത്താൻ കാരണം.ഈ രാജ്യങ്ങളിലേക്ക് അയക്കാൻ ഇതിനകം ബുക്ക് ചെയ്തതും എന്നാൽ ഇന്ത്യയിൽ നിന്ന് അയക്കാത്തതുമായ പാർസലുകൾ തിരികെ വാങ്ങാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.</p> <p>ഇതിനായി ഉപഭോക്താക്കൾ തപാൽ ബുക്ക് ചെയ്ത ഓഫീസിൽ അപേക്ഷ നൽകേണ്ടതാണ്.സ്ഥിതിഗതികൾ അധികൃതർ നിരന്തരം വിലയിരുത്തി വരികയാണ്. വിമാന സർവീസുകൾ സാധാരണ നിലയിലാകുന്ന മുറയ്ക്ക് ബുക്കിംഗ് പുനരാരംഭിക്കും. മിഡിൽ ഈസ്റ്റിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതോടെയാണ് തപാൽ വകുപ്പ് ഇത്തരമൊരു തീരുമാനമെടുത്തത്.അന്താരാഷ്ട്ര കൊറിയർ സർവീസുകളെയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. വിദേശത്തുള്ള ബന്ധുക്കൾക്ക് മരുന്നുകളോ മറ്റോ അയക്കാൻ പദ്ധതിയിടുന്നവർ നിലവിലെ യാത്രാ തടസ്സങ്ങൾ കണക്കിലെടുത്ത് മുൻകരുതൽ സ്വീകരിക്കേണ്ടതാണ്.</p> <p> ഒമാനിലെ മസ്‌കറ്റ് വിമാനത്താവളം നിലവിൽ പ്രവർത്തിക്കുന്നതിനാൽ, അങ്ങോട്ടേക്ക് സാധനങ്ങൾ എത്തിച്ച് അവിടെ നിന്ന് റോഡ് മാർഗം യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് എത്തിക്കാൻ ചില സ്വകാര്യ ഏജൻസികൾ ശ്രമിക്കുന്നുണ്ട്.ഖത്തറിലേക്ക് ചരക്കുകൾ എത്തിക്കുന്നതിനായി സൗദി അറേബ്യ വഴിയുള്ള കരമാർഗ്ഗമുള്ള പുതിയ ട്രാൻസിറ്റ് റൂട്ട് (Land Transit Route) കഴിഞ്ഞദിവസം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ജിദ്ദ തുറമുഖത്തോ വിമാനത്താവളത്തോ എത്തുന്ന സാധനങ്ങൾ ട്രക്കുകൾ വഴി ഖത്തറിൽ എത്തിക്കാനാകും.ഡിഎച്ച്എൽ (DHL), ഫെഡെക്സ് തുടങ്ങിയ പ്രമുഖ കൊറിയർ സർവീസുകൾ പരിമിതമായ രീതിയിൽ ചരക്ക് നീക്കം നടത്തുന്നുണ്ട്. </p> <p>ഷഫീക്ക് അറയ്ക്കൽ</p> https://images.mangalam.com/news/detail/829446-latest-news-india-temporarily-suspends-postal-bookings-to-countries-including-qatar.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2026/03/829446/India-post.jpg https://images.mangalam.com/news/detail/829446-latest-news-india-temporarily-suspends-postal-bookings-to-countries-including-qatar.html Tue, 10 Mar 2026 17:47:48 +0530 Tue, 10 Mar 2026 17:47:48 +0530 ‘മാറ്റം തുടങ്ങാം – വികസിത കേരളം മോദിക്കൊപ്പം’; ബുധനാഴ്ച പ്രധാനമന്ത്രി കൊച്ചിയിൽ; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും <p>ന്യൂഡല്‍ഹി : എറണാകുളം കേന്ദ്രമാക്കി മധ്യകേരളത്തിൽ വലിയ മുന്നേറ്റം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തന്നെ എത്തിച്ച് എൻഡിഎയുടെ തിര‍ഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം. ബുധനാഴ്ചയാണ് വിവിധ പരിപാടികളിൽ പങ്കെടുക്കാനായി മോദി കൊച്ചിയിലെത്തുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ‘മാറ്റം തുടങ്ങാം – വികസിത കേരളം മോദിക്കൊപ്പം’ എന്നതാണ് എൻഡിഎ സംസ്ഥാന തിരഞ്ഞെടുപ്പ് കൺവെൻഷന്റെ മുദ്രാവാക്യം.</p> <p>ഈ സന്ദർശനം തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുമെന്നും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിർണായക ഘട്ടമായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയില്ലാത്ത ഭരണവും പുതിയ വികസനവും മാറ്റവുമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും, പ്രധാനമന്ത്രി മോദി അത് ഇന്ത്യയിലെ ജനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ജനങ്ങളും ഇതേ മാറ്റമാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, പ്രചാരണം മുന്നോട്ട് കൊണ്ടുപോകാനായി ഇവിടെ എത്തുന്ന പ്രധാനമന്ത്രിയോടുള്ള നന്ദിയും രേഖപ്പെടുത്തി.</p> <p>പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ റെയില്‍വേ ഉള്‍പ്പെടെയുള്ള വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. കൊച്ചിയില്‍ ഏകദേശം 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് പ്രധാനമന്ത്രി നിര്‍വഹിക്കുന്നത്. </p> <p> കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ തീർത്തിട്ടുള്ള പടുകൂറ്റൻ പന്തലിൽ അര ലക്ഷത്തോളം എൻഡിഎ പ്രവർത്തകർ മോദിയെ കാണാനും കേൾക്കാനുമെത്തുമെന്ന് നേതാക്കൾ പറഞ്ഞു. പുതുക്കിപ്പണിത റെയിൽവേ സ്റ്റേഷന്‍ മുതൽ ബിപിസിഎല്ലിന്റെ പുതിയ പദ്ധതികൾ ഉൾപ്പെടെയുള്ളവയുടെ ഉദ്ഘാടനവും ഇതിനൊപ്പം മോദി നിർവഹിക്കും. റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്.</p> <p> ബിഡിജെഎസിനൊപ്പം ട്വന്റി 20 കൂടി മുന്നണിയിലേക്ക് എത്തിയതോടെ മധ്യകേരളത്തിൽ വലിയ മുന്നേറ്റം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രിയെ തന്നെ തിര‍ഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിക്കുന്നത്. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, പെരുമ്പാവൂർ, തൃപ്പൂണിത്തുറ മണ്ഡലങ്ങളാണ് എൻഡിഎ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. </p> <p>രാവിലെ 11.30നു കൊച്ചി വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ നാവികസേനയുടെ ഐഎൻഎസ് ഗരുഡ വിമാനത്താവളത്തിൽ എത്തും . തുടർന്നു റോഡ് മാർഗം മറൈൻഡ്രൈവിലെത്തി അഖില കേരള ധീവര സഭയുടെ സുവർണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്നു കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെത്തും. സ്റ്റേഡിയം കവാടത്തിൽനിന്നു റോഡ് ഷോ നടത്തി പ്രധാനമന്ത്രി പ്രത്യേകം തയാറാക്കിയ വേദിയിലേക്കെത്തും . 12.30ന് വിവിധ കേന്ദ്ര സർക്കാർ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. ഒരു മണിയോടെ സമീപത്തെ മറ്റൊരു വേദിയിൽ എൻഡിഎ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. ഉച്ചയ്‌ക്ക് 2.30നു കൊച്ചി വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം തിരുച്ചിറപ്പള്ളിയിലേക്കു പോകും.</p> https://images.mangalam.com/news/detail/829445-latest-news-narendra-modi-will-kicks-off-nda-election-campaign-in-kochi.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2026/03/829445/Modi.jpg https://images.mangalam.com/news/detail/829445-latest-news-narendra-modi-will-kicks-off-nda-election-campaign-in-kochi.html Tue, 10 Mar 2026 18:10:36 +0530 Tue, 10 Mar 2026 18:10:36 +0530