Sunday, March 15, 2026 Last Updated 37 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 10.04 AM

കര്‍ണാടക തീരത്ത് പരിക്കേറ്റ കടല്‍ക്കാക്ക ; പരിശോധിച്ചപ്പോള്‍ ശരീരത്ത് ചൈനീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജിപിഎസ് ട്രാക്കര്‍

uploads/news/2025/12/816639/bird.jpg

ന്യൂഡല്‍ഹി: ചൈനീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജിപിഎസ് ട്രാക്കറുമായി കര്‍ണാടക തീരത്ത് നിന്നും കടല്‍ക്കാക്കയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി.
ചൊവ്വാഴ്ച കാര്‍വാറിലെ രവീന്ദ്രനാഥ ടാഗോര്‍ ബീച്ചില്‍ കോസ്റ്റല്‍ മറൈന്‍ പോലീസ് സെല്ലിന്റേതാണ് കണ്ടെത്തല്‍. കാക്കയെ വനം വകുപ്പ് വിഭാഗത്തിന് കൈമാറി. ഒരു ചെറിയ സോളാര്‍ പാനലുള്ള ഒരു ഇലക്ട്രോണിക് യൂണിറ്റ് ഉള്‍പ്പെടെയാണ് കണ്ടെത്തിയിരിക്കുന്നത്.

ഇത് താമസക്കാര്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും ഇടയില്‍ ആശങ്കയ്ക്ക് കാരണമായി മാറിയിരിക്കുകയാണ്. പരിക്കേറ്റ പക്ഷിയെ പിന്നീട് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ട്രാക്കറില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ഇമെയില്‍ വിലാസവും പക്ഷിയെ കണ്ടെത്തുന്ന ആരെങ്കിലും നല്‍കിയ ഐഡിയുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്ന സന്ദേശവും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

ഇ-ഇക്കോ-എന്‍വയോണ്‍മെന്റല്‍ സയന്‍സസ് ഗവേഷണ കേന്ദ്രം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചൈനീസ് അക്കാദമി ഓഫ് സയന്‍സസുമായി ബന്ധപ്പെട്ട ഇമെയില്‍ വിലാസം വ്യക്തത വരുത്തുന്നതിനായി പരിശോധിച്ചുവരികയാണ്.

ദേശാടന രീതികള്‍ പഠിക്കുന്നതിനുള്ള ഒരു ശാസ്ത്രീയ ഗവേഷണ പദ്ധതിയുടെ ഭാഗമായിരുന്നു പക്ഷി എന്നതുള്‍പ്പെടെ നിരവധി കോണുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്,' ഉത്തര കാനന്ദ പോലീസ് സൂപ്രണ്ട് ദീപന്‍ എംഎന്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും നിര്‍ണായകമായ നാവിക താവളങ്ങളിലൊന്നായ കാര്‍വാറിന്റെ തന്ത്രപരമായ പ്രാധാന്യം കൊണ്ടാണ് ഈ സംഭവം ശ്രദ്ധ നേടിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW