Wednesday, March 25, 2026 Last Updated 41 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 12 Apr 2025 08.52 AM

റാണയെ പാര്‍പ്പിച്ചിരിക്കുന്നത് 'ആത്മഹത്യ നിരീക്ഷണസെല്ലി' ല്‍ ; മുറിയില്‍ ആകെയുള്ളത് ഒരു സോഫ്റ്റ്ടിപ് പേന മാത്രം

uploads/news/2025/04/775505/thahawr.jpg

മുംബൈ: 26/11 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും യുഎസ് നാടുകടത്തപ്പെട്ടയാളുമായ തഹാവൂര്‍ റാണയെ അമേരിക്കയില്‍ നിന്നും എത്തിച്ച ശേഷം ശേഷം പാര്‍പ്പിച്ചിരിക്കുന്നത് ഡല്‍ഹിയിലെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ആസ്ഥാനത്തിന്റെ താഴത്തെ നിലയിലെ പ്രത്യേക സെല്ലില്‍. 'ആത്മഹത്യ നിരീക്ഷണ' സെല്ലാണിതെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

64 കാരനായ റാണയെ ലോധി റോഡിലെ സൗകര്യത്തിനുള്ളില്‍ 24 മണിക്കൂറും മനുഷ്യ നിരീക്ഷണത്തിലും സിസിടിവി നിരീക്ഷണത്തിലും ആണെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. ലോധി റോഡ് കേന്ദ്രം കര്‍ശന സുരക്ഷാ വലയത്തിലാണ്. സ്വയം ഉപദ്രവിക്കാതിരിക്കാന്‍ താഴത്തെ നിലയില്‍ 14 അടി നീളവും 14 അടി വീതിയുമുള്ള സെല്ലിലാണ് റാണയെ സൂക്ഷിച്ചിരിക്കുന്നത്.

ഒരു സോഫ്റ്റ്-ടിപ്പ് പേന മാത്രമാണ് ഈ സെല്ലില്‍ ആകെ അനുവദിക്കപ്പെട്ടിട്ടുള്ളത്്. പാകിസ്ഥാന്‍-കനേഡിയന്‍ പൗരനെ വ്യാഴാഴ്ച ഇന്ത്യന്‍ അധികാരികള്‍ക്ക് കൈമാറി, പ്രത്യേക കോടതിയില്‍ ഹാജരാക്കി, 18 ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഐഎസ്ഐ ബന്ധത്തെ കുറിച്ചും ഡല്‍ഹി, ഗോവ, പുഷ്‌കര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാക്കാന്‍ സഹായിച്ചതായി സംശയിക്കപ്പെടുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമായുള്ള ബന്ധത്തെക്കുറിച്ചും വെള്ളിയാഴ്ച ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങി.

അതേസമയം തഹാവൂര്‍ റാണയുടെ കൈമാറ്റം ഇന്ത്യയില്‍ ഒരു രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ടു, നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ആഞ്ഞടിച്ചു. മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം പറഞ്ഞു, 'ഈ സംഭവവികാസത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ മോദി സര്‍ക്കാര്‍ തിടുക്കം കൂട്ടുന്നുണ്ടെങ്കിലും സത്യം അവരുടെ തന്ത്രങ്ങളില്‍ നിന്ന് വളരെ അകലെയാണ്.

ഈ കൈമാറ്റം ഏതെങ്കിലും മഹത്തായ നിലപാടിന്റെ ഫലമല്ല, നയതന്ത്രം, നിയമപാലനം, അന്താരാഷ്ട്ര സഹകരണം എന്നിവയിലൂടെ നിരന്തരം നടന്ന പ്രക്രിയകളില്‍ ഇന്ത്യയ്ക്ക് എന്തു നേടാന്‍ കഴിയുമെന്നതിന്റെ തെളിവ് കൂടിയാണെന്ന് ചിദംബരം വ്യക്തമാക്കി. യുപിഎ കാലഘട്ടത്തില്‍ സ്ഥാപിച്ച അടിത്തറയിലൂടെയാണ് ഈ പുരോഗതി ഉണ്ടായത്. യുഎസുമായി അടുത്ത ഏകോപനത്തോടെ യുപിഎ സര്‍ക്കാര്‍ ആരംഭിച്ച ഒന്നര പതിറ്റാണ്ടുകാലത്തെ കഠിനമായ നയതന്ത്ര, നിയമ, രഹസ്യാന്വേഷണ ശ്രമങ്ങളുടെ പരിസമാപ്തിയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW