Tuesday, March 24, 2026 Last Updated 24 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 23 Mar 2026 01.13 PM

മാതൃഭൂമിയുടെ കാവലാളുകൾക്ക് കണ്ണീരണിയുന്ന പ്രണാമം; രക്തസാക്ഷികളുടെ സ്മരണയിൽ ഖത്തർ

news

​ദോഹ: മാതൃഭൂമിയുടെ സുരക്ഷയ്ക്കായി സ്വയം സമർപ്പിച്ച വീരപുത്രന്മാരുടെ വേർപാടിൽ ഖത്തർ വിതുമ്പുന്നു. ഖത്തർ സായുധ സേനയിലെയും ഖത്തർ-തുർക്കി സംയുക്ത സേനയിലെയും അംഗങ്ങൾ ഉൾപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് രാജ്യം അത്യന്തം ആദരവോടെയും ദുഃഖത്തോടെയും യാത്രാമൊഴിയേകി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ സാങ്കേതിക തകരാർ മൂലം സംഭവിച്ച ദുരന്തം ഖത്തറിലെ ഓരോ പൗരന്റെയും ഹൃദയത്തിൽ തീരാനൊമ്പരമായി മാറി.

രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും കാത്തുസൂക്ഷിക്കാനുള്ള പാവനമായ ദൗത്യത്തിനിടയിലാണ് ഈ ധീരന്മാർ ബലിദാനികളായത്. ത്യാഗത്തിന്റെയും രാജ്യസ്നേഹത്തിന്റെയും ഏറ്റവും ഉന്നതമായ പാഠങ്ങളാണ് ഇവർ ലോകത്തിന് നൽകിയതെന്ന് ഖത്തർ നിവാസികൾ ഒരേസ്വരത്തിൽ സാക്ഷ്യപ്പെടുത്തുന്നു. "നമ്മുടെ വീരശ്രേഷ്ഠർ രാജ്യത്തിന് സമർപ്പിച്ചത് അവരുടെ ജീവൻ മാത്രമല്ല, വരുംതലമുറയ്ക്കുള്ള സുരക്ഷയുടെ വാഗ്ദാനങ്ങൾ കൂടിയാണ്," എന്ന് അൽ റാസി സ്കൂൾ ഡയറക്ടർ ഡോ. സാലിഹ് അൽ ഇബ്രാഹിം അനുസ്മരിച്ചു.ഭരണനേതൃത്വത്തിനും രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജനലക്ഷങ്ങൾ ഒത്തുചേർന്നു. ഈ വിയോഗം നൽകുന്ന ആഘാതം വലുതാണെങ്കിലും, രാജ്യത്തിന്റെ നിർമ്മാണത്തിലും വികസനത്തിലും ഒരടി പോലും പിന്നോട്ടില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് ഖത്തറിലെ പൗരന്മാരുടെ പ്രതികരണങ്ങളിൽ പ്രതിഫലിക്കുന്നത്. രക്തസാക്ഷികളുടെ സ്മരണകൾ രാജ്യത്തിന്റെ ചരിത്രതാളുകളിൽ അനശ്വരമായി നിലനിൽക്കുമെന്നും വരുംകാലങ്ങളിൽ ഓരോ ഖത്തറിക്കും അവർ അഭിമാനവും പ്രചോദനവുമായിരിക്കുമെന്നും ജനങ്ങൾ പറഞ്ഞു.ഏത് വെല്ലുവിളിയെയും അതിജീവിക്കാനുള്ള കരുത്ത് ഖത്തറിനുണ്ടെന്നും ഭരണനേതൃത്വത്തിന് പിന്നിൽ ജനത ഒന്നാണെന്നും വാർത്താക്കുറിപ്പുകൾ അടിവരയിടുന്നു. പ്രതിസന്ധികളിൽ തളരാതെ, ക്ഷമയോടും ആത്മവിശ്വാസത്തോടും കൂടി മുന്നേറുന്ന ഒരു ജനതയായി ഖത്തർ നിലകൊള്ളും. മണ്ണിൽ വീണ ഓരോ തുള്ളി ചോരയും രാജ്യത്തിന്റെ അഭിമാനത്തിന്റെ പ്രതീകമായി എന്നെന്നും തിളങ്ങി നിൽക്കും.

ഷഫീക്ക് അറയ്ക്കൽ

Ads by Google
Ads by Google
TRENDING NOW