Friday, March 13, 2026 Last Updated 12 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 08.58 AM

ഗള്‍ഫിലെ യുദ്ധഭീതി: റദ്ദാക്കിയത് 3000 ലധികം വിമാനങ്ങള്‍ ; ഇന്ത്യന്‍ വിമാനങ്ങള്‍ റദ്ദാക്കിയത് 630 റൂട്ടുകള്‍

uploads/news/2026/03/828008/airport.jpg

ടെഹ്‌റാന്‍ : ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള പോര് വ്യാപകമായ വ്യോമാതിര്‍ത്തി അടച്ചുപൂട്ടലുകള്‍ക്കും വ്യോമഗതാഗത പ്രതിസന്ധിക്കും കാരണമായി മാറുന്നു. അമേരിക്കയും ഇസ്രായേലും ഇറാനില്‍ ആക്രമണം നടത്തിയതിനുശേഷം 3,000-ത്തിലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. ശനിയാഴ്ച മാത്രം 1,800-ലധികം വിമാനങ്ങളും ഞായറാഴ്ച 1,400-ലധികം വിമാനങ്ങളും റദ്ദാക്കി. ഈസ്റ്റേണ്‍ ട്രാന്‍സിറ്റ് ഇടനാഴികളെ ആശ്രയിക്കുന്ന ദീര്‍ഘദൂര അന്താരാഷ്ട്ര റൂട്ടുകളെ ഒന്നാലെ പ്രതിസന്ധി തടസ്സപ്പെടുത്തി.

ഇറാന്‍, ഇസ്രായേല്‍, ഇറാഖ്, ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്റൈന്‍, കുവൈറ്റ്, ജോര്‍ദാന്‍ എന്നീ എട്ട് രാജ്യങ്ങള്‍ അവരുടെ വ്യോമാതിര്‍ത്തി അടച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍, ദോഹയിലെ ഹമദ് എന്നിവയുള്‍പ്പെടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ അനേകം അന്താരാഷ്ട്ര വിമാനത്താളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു.

ഗള്‍ഫ് വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് എന്നിവ ചേര്‍ന്ന് 630 ലധികം റൂട്ടുകള്‍ റദ്ദാക്കി. മിഡില്‍ ഈസ്റ്റ് വ്യോമാതിര്‍ത്തി അടച്ചുപൂട്ടലുകള്‍ ചൂണ്ടിക്കാട്ടി ഇന്‍ഡിഗോ മാത്രം മാര്‍ച്ച് 2 ന് ഷെഡ്യൂള്‍ ചെയ്തിരുന്ന 160 വിമാനങ്ങള്‍ റദ്ദാക്കിയതായി പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിലെ തടസ്സപ്പെട്ട ഗതാഗത ഇടനാഴികള്‍ കാരണം എയര്‍ ഇന്ത്യ നിരവധി ഇന്ത്യ-യൂറോപ്പ്, ഇന്ത്യ-യുഎസ് വിമാനങ്ങള്‍ നിര്‍ത്തിവച്ചു. വിമാനങ്ങള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയാത്തതിനാല്‍, വിമാനക്കമ്പനികള്‍ ഗണ്യമായ പ്രവര്‍ത്തന ചെലവില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ സര്‍വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കുകയോ ചെയ്തു.

തടസ്സം മേഖലയ്ക്ക് അപ്പുറത്തേക്ക് വ്യാപിച്ചിരിക്കുന്നു. ഗള്‍ഫ് ഹബുകള്‍ വഴി ബന്ധിപ്പിക്കുന്ന യാത്രക്കാര്‍ ഓസ്ട്രേലിയ, ബ്രസീല്‍, മാലിദ്വീപ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. അതിരാവിലെ 40-ലധികം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുണ്ട്. വ്യോമമേഖല ഉടന്‍ വീണ്ടും തുറന്നാലും പൂര്‍ണ്ണ ഷെഡ്യൂളുകള്‍ പുനഃസ്ഥാപിക്കാന്‍ സമയമെടുക്കുമെന്നാണ് വിവരം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW