Saturday, March 14, 2026 Last Updated 29 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 12.27 PM

ബ്രിട്ടനിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗ് 'ദി ഹണ്ട്രഡ്' ; പാകിസ്താനില്‍ നിന്നുള്ള കളിക്കാര്‍ക്ക് നേരെ മുഖം തിരിച്ച് ഇന്ത്യന്‍ ടീമുകള്‍

uploads/news/2026/02/826579/pak-cricket.jpg

ലണ്ടന്‍: ബ്രിട്ടനിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗായ അടുത്ത മാസം നടക്കുന്ന ഹണ്ട്രഡ് ലേലത്തില്‍ പാകിസ്ഥാനില്‍ നിന്ന് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അറുപത്തിയേഴ് കളിക്കാര്‍. ഇന്ത്യാക്കാരുടെ മാനേജ്‌മെന്റ് വരുന്ന ടീമിലേക്ക് പാക് താരങ്ങളെ പരിഗണിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നിട്ടും 63 പുരുഷതാരങ്ങളും നാലു വനിതാ താരങ്ങളും റജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

മാര്‍ച്ച് 11, 12 തീയതികളിലാണ് കളിക്കാരുടെ ലേലം നടക്കുക. അതേസമയം ലേലത്തില്‍ പാക് കളിക്കാരെ നാല് ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ടീമുകള്‍ പരിഗണിക്കുന്നില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. നയതന്ത്ര സംഘര്‍ഷങ്ങള്‍ കാരണം 2009 മുതല്‍ പാകിസ്ഥാനില്‍ നിന്നുള്ള കളിക്കാര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഇടം നേടിയിട്ടില്ല. ദി ഹണ്ട്രഡിന്റെ എട്ട് ഫ്രാഞ്ചൈസികളില്‍ നാലെണ്ണം - മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്റ്‌സ്, എംഐ ലണ്ടന്‍, സതേണ്‍ ബ്രേവ്, സണ്‍റൈസേഴ്സ് ലീഡ്‌സ് എന്നിവ ഐപിഎല്‍ ടീമുകളെ നിയന്ത്രിക്കുന്ന കമ്പനികളുടെ ഭാഗിക ഉടമസ്ഥതയിലാണ്. 18 രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 1,000 ക്രിക്കറ്റ് താരങ്ങള്‍ ദി ഹണ്ട്രഡ് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പാകിസ്ഥാന്റെ സെയ്ം അയൂബ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, നസീം ഷാ എന്നിവരും മിസ്റ്ററി സ്പിന്നര്‍ ഉസ്മാന്‍ താരിഖും പട്ടികയിലുണ്ട്.
സ്‌ക്വാഡുകളില്‍ 16 മുതല്‍ 18 വരെ കളിക്കാരെ ഉള്‍പ്പെടുത്തും. പക്ഷേ പുരുഷടീമുകളുടെ പട്ടികയില്‍ ഇന്ത്യക്കാര്‍ ഇല്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒഴികെയുള്ള ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാന്‍ നിലവില്‍ ഇന്ത്യന്‍ പുരുഷ അന്താരാഷ്ട്ര താരങ്ങള്‍ക്ക് അനുവാദമില്ല.

ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളില്‍ നിന്ന് യഥാക്രമം 50-ലധികം കളിക്കാരുമുണ്ട്. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ക്വിന്റണ്‍ ഡി കോക്ക്, ഡേവിഡ് മില്ലര്‍, ഐഡന്‍ മാര്‍ക്രം, വെസ്റ്റ് ഇന്‍ഡീസ് താരങ്ങളായ ജേസണ്‍ ഹോള്‍ഡര്‍, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരും വിദേശ പേരുകളില്‍ ഉള്‍പ്പെടുന്നു.

Ads by Google
Ads by Google
TRENDING NOW