Friday, March 13, 2026 Last Updated 4 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 01.42 PM

ഗോള്‍മഴ പെയ്യിച്ച് ലിവര്‍പൂളും ബാഴ്‌സിലോണയും ; സലായ്ക്കും ലെവന്‍ഡോവ്‌സ്‌ക്കിക്കും ഗോളിലേക്ക് തിരിച്ചുവരവ്

uploads/news/2026/01/823046/liverpool.jpg

ആന്‍ഫീല്‍ഡ്: സ്വന്തം ലീഗുകളില്‍ മങ്ങിയ പ്രകടനവുമായി നീങ്ങുമ്പോഴും യുവേഫാ ചാംപ്യന്‍സ് ലീഗില്‍ വമ്പന്‍ വിജയവുമായി ഇംഗ്‌ളീഷ് ക്ലബ്ബ് ലിവര്‍പൂളും സ്പാനിഷ് വമ്പന്മാരായ ബാഴ്‌സിലോണയും. അസര്‍ബൈജാന്‍ ക്ലബ്ബ് ക്വാരാബാഗിനെ ആറ് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ മുക്കിയത്. ഡാനിഷ് ക്ലബ്ബ് കോപ്പന്‍ഹേഗനെയാണ് ബാഴ്‌സിലോണ നാലു ഗോളിന് തോല്‍പ്പിച്ചു വിട്ടത്.

ഈജിപ്ഷ്യന്‍ താരം മൊഹമ്മദ് സലാ ഗോളടിയിലേക്ക് തിരികെ വന്ന മത്സരത്തില്‍ മക് അലിസ്റ്റര്‍, വിര്‍ട്‌സ്, എകിടികെ, ചിയേസ എന്നിവരാണ് ഗോളുകള്‍ കുറിച്ചത്. 15, 61 മിനിറ്റുകളിലായിരുന്നു മക്് അലിസ്റ്ററിന്റെ ഗോളുകള്‍. കളിയുടെ പതിനഞ്ചാം മിനിറ്റില്‍ തന്നെ പ്രതിരോധക്കാരന്‍ വിര്‍ജില്‍ വാന്‍ഡിക്കിന്റേ പാസില്‍ നിന്നുമായിരുന്നു മാക് അലിസ്റ്റര്‍ ലിവര്‍പൂളിനെ മുന്നിലെത്തിച്ചത്. മൂന്ന് ഗോളുകള്‍ക്കാണ് വാന്‍ജിക് മത്സരത്തില്‍ അസിസ്റ്റ് ചെയ്തത്. ആറ് മിനിറ്റിനുശേഷം ഫ്‌ലോറിയന്‍ വിര്‍ട്ട്‌സിന്റെ മികച്ച ലോ ഫിനിഷിംഗ് ലിവര്‍പൂളിന്റെ ലീഡ് ഇരട്ടിയാക്കി, ഇടവേളയ്ക്ക് അഞ്ച് മിനിറ്റിനുശേഷം സലായുടെ വലിയ നിമിഷം വന്നു. സലായെ ഏരിയയില്‍ ഫൗള്‍ ചെയ്തതിന് കിട്ടിയ ഫ്രീകിക്ക് ലക്ഷ്യത്തില്‍ എത്തിച്ചു. ഡൊമിനിക് സോബോസ്ലായുടെ ടച്ചില്‍ ക്വാരാബാഗ് പ്രതിരോധത്തിന് മുകളിലൂടെ വളച്ച് വലയിലേക്ക് വിട്ടു.

പിന്നാലെ എകിടികെയ്ക്ക് ഗോളടിക്കാനും വാന്‍ഡിക്ക് പന്ത് നല്‍കി. കളിയുെട അവസാന മിനിറ്റില്‍ വാന്‍ഡിക്കിന്റെ പാസില്‍ നിന്നും പകരക്കാരനായി എത്തിയ ചിയേസയും ഗോള്‍ നേടി. ഈ വിജയത്തോടെ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗിലെ അവസാന 16-ല്‍ എത്തി. നാലാം മിനിറ്റില്‍ പിന്നില്‍ പോയശേഷം അവിടെ നിന്നും പിടിച്ചുകയറിയാണ് ബാഴ്‌സിലോണ കോപ്പന്‍ഹേഗനെ പരാജയപ്പെടുത്തിയത്. ഡാവോസണിന്റെ ഗോളില്‍ പിന്നില്‍ പോയ ബാഴ്‌സയ്ക്ക് സമനില പിടിക്കാന്‍ നാല്‍പ്പത്താറാം മിനിറ്റ് വരെ കാക്കേണ്ടി വന്നു.

ലാമിന്‍ യമാല്‍ നല്‍കിയ സുന്ദരമായ ഒരു പന്ത് റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി ഗോളിലെത്തിച്ചു. അത് വെറ്ററന്‍ താരത്തിന്റെ 107-ാമത്തെ ചാമ്പ്യന്‍സ് ലീഗ് ഗോളായിരുന്നു. ടീമിനായി ലീഡ് നേടാനുള്ള വിധി യമാലിന് തന്നെയായിരുന്നു. അറുപത്തെട്ടാം മിനിറ്റില്‍ കൗമാരക്കാരന്‍ പെനാല്‍റ്റി ബോക്സിന്റെ അരികില്‍ നിന്ന് മുകളിലെ കോര്‍ണറിലേക്ക് കുതിച്ചുകയറി ഒരു വലിയ ഡിഫ്‌ലെക്ഷന്‍ വഴി സ്‌കോര്‍ ചെയ്തു. അടുത്തഗോള്‍ റഫീഞ്ഞോയുടെ വകയായിരുന്നു. പോളണ്ട് സ്ട്രൈക്കര്‍ ലെവന്‍ഡോവ്സ്‌കിയെ തടയുന്നതിനിടയില്‍ സംഭവിച്ച പിഴവില്‍ കിട്ടിയ പെനാല്‍റ്റി നായകന്‍ കുടിയായ റഫീഞ്ഞ ശാന്തമായി ഗോളിലേക്ക് അയച്ചു.

പകരക്കാരനായി ഇറങ്ങി 10 മിനിറ്റിനുശേഷം റാഷ്ഫോര്‍ഡിന്റെ ഗോള്‍ സ്പാനിഷ് ലീഗ് ലീഡര്‍മാര്‍ക്ക് വിജയം സുഖകരമാക്കി. കോപ്പന്‍ഹേഗന് ഒരു വൈകിയുള്ള ഗോള്‍ ഓഫ്സൈഡ് കാരണം ഒഴിവാക്കപ്പെട്ടു, പക്ഷേ രണ്ടാം പകുതിയില്‍ ബാഴ്സലോണയുടെ വര്‍ദ്ധിച്ച തീവ്രതയുമായി പൊരുത്തപ്പെട്ടു, തുടക്കത്തില്‍ ലീഡ് നേടിയ ശേഷം പ്ലേ-ഓഫ് സ്ഥാനങ്ങള്‍ക്കുള്ളില്‍ ഫിനിഷ് ചെയ്യാനാകാത്ത നിരാശയുമായിട്ടാണ് കോപ്പന്‍ഹേഗന്‍ മടങ്ങിയത്.

Ads by Google
Ads by Google
TRENDING NOW