Thursday, March 12, 2026 Last Updated 25 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 12 Jan 2026 01.19 PM

ലൈംഗികാതിക്രമം തടയാന്‍ ശ്രമിച്ചു ; 35 കാരിയെ 18 കാരന്‍ ബംഗലുരുവില്‍ കൊലപ്പെടുത്തി

uploads/news/2026/01/820352/bengaluru-crime.jpg

ബെംഗളൂരു: ലൈംഗികാതിക്രമം തടയാന്‍ ശ്രമിച്ച 34 കാരി സോഫ്റ്റ്‌വേര്‍ എഞ്ചിനീയറെ കൗമാരക്കാരന്‍ കൊലപ്പെടുത്തി. ജനുവരി 3 ന് 34 കാരിയായ ഷര്‍മിള ഡികെയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് 18 കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. ഏറെ ദുരൂഹമായ സംഭവത്തില്‍ ലൈംഗികാതിക്രമങ്ങളെ എതിര്‍ത്തതിനെ തുടര്‍ന്ന് 18 വയസ്സുള്ള ഒരാള്‍ അവരെ കൊലപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇരയുടെ വീടിനോട് ചേര്‍ന്നുള്ള വീട്ടില്‍ താമസിച്ചിരുന്ന കര്‍ണാല്‍ കുറൈ ആണ് പ്രതി.

ബെംഗളൂരുവിലെ വാടക വീട്ടില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറെ മരിച്ച നിലയില്‍ കണ്ടെത്തി ദിവസങ്ങള്‍ക്കുള്ളിലാണ് പ്രതിയെയും പോലീസ് പിടികൂടിയത്. രാമമൂര്‍ത്തി നഗറിലെ സുബ്രഹ്മണ്യ ലേഔട്ടിലുള്ള അവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടുത്തമുണ്ടായതിനെത്തുടര്‍ന്ന് ആക്‌സെഞ്ചറില്‍ ജോലി ചെയ്തിരുന്ന ടെക്കി ശ്വാസംമുട്ടി മരിച്ചതാണെന്നാണ് ആദ്യം സംശയിച്ചിരുന്നത്. മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ശാസ്ത്രീയ രീതികളും സാങ്കേതിക തെളിവുകളും ഉപയോഗിച്ച്, ചോദ്യം ചെയ്തപ്പോള്‍ കുറൈ കുറ്റം സമ്മതിച്ചു. ജനുവരി 3 ന് രാത്രി 9 മണിയോടെ ലൈംഗികാതിക്രമം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് താന്‍ സ്ത്രീയുടെ വീട്ടില്‍ കയറിയതെന്ന് അയാള്‍ പോലീസിനോട് പറഞ്ഞു. ഇര എതിര്‍ത്തപ്പോള്‍ അയാള്‍ അവളുടെ വായയും മൂക്കും ബലമായി മൂടി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍, ഇരയ്ക്ക് രക്തസ്രാവം ഉണ്ടായി എന്നും പ്രതി പറഞ്ഞു. തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമത്തില്‍, പ്രതി ഇരയുടെ വസ്ത്രങ്ങളും മറ്റ് കുറ്റകരമായ വസ്തുക്കളും കിടപ്പുമുറിയിലെ മെത്തയില്‍ വച്ച ശേഷം തീകൊളുത്തി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രക്ഷപ്പെടുന്നതിനിടെ ഇരയുടെ മൊബൈല്‍ ഫോണും മോഷ്ടിച്ചതായി ആരോപിക്കപ്പെടുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW