Friday, March 13, 2026 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 14 Nov 2025 08.46 AM

അയലണ്ട് രണ്ടു ഗോളുകള്‍ക്ക് അട്ടിമറിച്ചു ; പോര്‍ച്ചുഗലിന് യോഗ്യതനേടാന്‍ കാത്തിരിപ്പ്

uploads/news/2025/11/810761/portugal.jpg

ഡബ്‌ളിന്‍: പോര്‍ച്ചുഗലിന്റെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തുപോയ മത്സരത്തില്‍ കരുത്തരായ പോര്‍ച്ചുഗലിനെ അട്ടിമറിച്ച് അയര്‍ലന്റ് മുന്നേറ്റം. ഡബ്‌ളിനില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് പോര്‍ച്ചുഗലിനെ അയര്‍ലണ്ട് മറിച്ചത്. ഡബ്ലിനില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിന് നിര്‍ണായക വിജയം സമ്മാനിച്ചത് ട്രോയ് പാരറ്റിന്റെ ഇരട്ട ഗോള്‍ ആയിരുന്നു.

ഡാര ഒ'ഷേയയെ തല്ലിയതിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് നേരിട്ടുള്ള ചുവപ്പ് കാര്‍ഡ് ലഭിച്ചു. അവസാന മത്സരത്തിന് മുമ്പ് ഗ്രൂപ്പ് എഫില്‍ പോര്‍ച്ചുഗല്‍ രണ്ട് പോയിന്റിന് മുന്നിലാണ്. അയര്‍ലണ്ട് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അവിവ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനോട് 2-0 ന് അപ്രതീക്ഷിതമായി തോറ്റതോടെ ലോകകപ്പ് യോഗ്യത നേടാനുള്ള അവസരം പോര്‍ച്ചുഗല്‍ നഷ്ടപ്പെടുത്തി. അര്‍മീനിയയുമായുള്ള അടുത്ത മത്സരത്തിനായി കാത്തിരിക്കണമെന്ന അവസ്ഥയിലാണ് പോര്‍ച്ചുഗല്‍.

ഹോം ടീമിനായി ട്രോയ് പാരറ്റ് ആദ്യ പകുതിയില്‍ തന്നെ രണ്ടുഗോളുകളും നേടി. പിന്നാലെയായിരുന്നു ക്രിസ്ത്യാനോ ചുവപ്പ് കാര്‍ഡ് കണ്ടത്. പെനാല്‍റ്റി ബോക്‌സില്‍ താരം കൈമുട്ടിന് എതിര്‍ താരത്തെ ഇടിച്ചു. എന്നിരുന്നാലും, വീഡിയോ അസിസ്റ്റന്റ് റഫറി ഗ്ലെന്‍ നൈബര്‍ഗിനോട് പിച്ച്സൈഡ് മോണിറ്ററില്‍ സംഭവം അവലോകനം ചെയ്യാന്‍ നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് പോര്‍ച്ചുഗല്‍ ക്യാപ്റ്റന്റെ കാര്‍ഡ് അപ്ഗ്രേഡ് ചെയ്തു. പോര്‍ച്ചുഗലിനായി 226 മത്സരം കളിച്ചിട്ടുള്ള റൊണാള്‍ഡോയുടെ ആദ്യ ചുവപ്പ് കാര്‍ഡായിരുന്നു ഇത്.

ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരാന്‍ പോര്‍ച്ചുഗല്‍ ഇപ്പോഴും പോള്‍ പൊസിഷനില്‍ ആണെങ്കിലും, ഞായറാഴ്ച അര്‍മേനിയയ്ക്കെതിരായ ഹോം മത്സരത്തില്‍ റൊണാള്‍ഡോ ഇല്ല. ഞായറാഴ്ച ബുഡാപെസ്റ്റില്‍ ഹംഗറിയെ പരാജയപ്പെടുത്തിയാല്‍ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് പ്ലേ ഓഫ് സ്ഥാനം ഉറപ്പാക്കും. സസ്പെന്‍ഡ് ചെയ്യപ്പെട്ട ബ്രൂണോ ഫെര്‍ണാണ്ടസ് ഇല്ലാതെയായിരുന്നു പോര്‍ച്ചുഗല്‍ ഇറങ്ങിയത്.

മാര്‍ച്ചില്‍ ഡെന്‍മാര്‍ക്കിനോട് 1-0 ന് നേഷന്‍സ് ലീഗ് തോറ്റതിന് ശേഷം പോര്‍ച്ചുഗലിന്റെ ആദ്യ തോല്‍വിയാണിത്, പക്ഷേ അര്‍മേനിയയെ ഞായറാഴ്ച പരാജയപ്പെടുത്തി തുടര്‍ച്ചയായ ഏഴാമത്തെ ലോകകപ്പില്‍ അവര്‍ സ്ഥാനം ഉറപ്പാക്കും.

Ads by Google
Ads by Google
TRENDING NOW