Thursday, March 12, 2026 Last Updated 11 Min 15 Sec ago English Edition
Todays E paper
Ads by Google
ഡോ. വസിഷ്ഠ്.എം.സി
Tuesday 04 Nov 2025 07.58 PM

ഒരു ജനതയെ ജ്വലിപ്പിക്കുന്ന വിജയം

ഹര്‍മാന്‍സ് ഏഞ്ചല്‍സ്', 'കപില്‍സ് ഡെവിള്‍സ്' എന്നീ ടീമുകളുടെ വിജയങ്ങള്‍ക്ക് നിരവധി സമാനതകള്‍ ഉണ്ടായിരുന്നു. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് ലോകകപ്പ് നേടാനുള്ള സാധ്യത രണ്ട് ടീമുകള്‍ക്കും ആരും നല്‍കിയിരുന്നില്ല.
uploads/news/2025/11/809122/Herman-heven.jpg

2025 നവംബര്‍ 2 ന് അര്‍ദ്ധരാത്രിയില്‍ പതിനൊന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഗതിയും ചരിത്രവും മാറ്റിമറിച്ചു. ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് പരാജയപ്പെടുത്തി അവര്‍ ആദ്യമായി ഐസിസി വനിതാ ലോകകപ്പ് നേടി. വെറുമൊരു വിജയം എന്നതിലുപരി, ഈ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കിയ നിരവധി മുന്‍ വനിതാ ക്രിക്കറ്റ് കളിക്കാരുടെ പതിറ്റാണ്ടുകളുടെ സ്ഥിരോത്സാഹത്തിന്റെയും നിസ്വാര്‍ത്ഥതയുടെയും പ്രതിബദ്ധതയുടെയും പരിസമാപ്തമായിരുന്നു അത്.

'രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് ബാറ്റും പന്തും എടുക്കാനും, കളിക്കളത്തിലിറങ്ങാനും, തങ്ങള്‍ക്കും ഒരു ദിവസം ആ ട്രോഫി ഉയര്‍ത്താന്‍ കഴിയുമെന്ന് വിശ്വസിക്കാനും പതിനൊന്ന് ഇന്ത്യന്‍ സ്ത്രീകള്‍ പ്രചോദനം നല്‍കിയി,' ഐതിഹാസിക വിജയത്തെക്കുറിച്ചുള്ള സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വാക്കുകളാണ് മേല്‍ ഉദ്ദരിച്ചത്. വാസ്തവത്തില്‍, ഇത് ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഒരു ചരിത്ര വിജയമായിരുന്നു.
1983 ജൂണ്‍ 25, 26 തീയ്യതികളില്‍ ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ പുരുഷ ടീം നേടിയ വിജയവും 2025 ല്‍ ഇന്ത്യന്‍ വനിതാ ടീം നേടിയ വിജയവും തമ്മില്‍ ഏറെ സാദൃശ്യങ്ങള്‍ അഥവാ സാമ്യതകള്‍ കാണാം. 1983 ല്‍ ജൂണിലെ ഒരു അര്‍ദ്ധരാത്രിയില്‍, ഇന്ത്യ ലോക ചാമ്പ്യന്മാരായി മാറി. 2025 നവംബര്‍ 2 ന്, അതേ കാര്യം സംഭവിച്ചു.. ലോര്‍ഡ്സിലെ അത്ഭുത പുരുഷന്മാര്‍ 'കപിലിന്റെ ചെകുത്താന്മാര്‍' എന്നും നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തിലെ പതിനൊന്ന് പെണ്‍കുട്ടികളെ/സ്ത്രീകളെ ഭാരതത്തിന്റെ മാലാഖമാര്‍ എന്നും വിളിക്കാം.

ഹര്‍മാന്‍സ് ഏഞ്ചല്‍സ്', 'കപില്‍സ് ഡെവിള്‍സ്' എന്നീ ടീമുകളുടെ വിജയങ്ങള്‍ക്ക് നിരവധി സമാനതകള്‍ ഉണ്ടായിരുന്നു. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് ലോകകപ്പ് നേടാനുള്ള സാധ്യത രണ്ട് ടീമുകള്‍ക്കും ആരും നല്‍കിയിരുന്നില്ല. ടീം ഇന്ത്യ പുരുഷലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറിയിട്ടില്ലാത്തതിനാല്‍, 1983 ല്‍ ആരും അവര്‍ക്ക് സാധ്യത നല്‍കിയിരുന്നില്ല. വനിതാ ക്രിക്കറ്റില്‍, 2005 ലും 2017 ലും ഇന്ത്യ രണ്ടുതവണ ലോകകപ്പ് ഫൈനലില്‍ എത്തി. എന്നിരുന്നാലും, 2025 ലെ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം ഓസ്ട്രേലിയയാണെന്ന് കരുതപ്പെട്ടിരുന്നു. കടുത്ത ക്രിക്കറ്റ് ആരാധകര്‍ പോലും ടീം ഇന്ത്യക്ക് 2025 ല്‍ ലോകകപ്പ് നേടാനുള്ള സാധ്യത കല്‍പ്പിച്ചിരുന്നില്ല.

കപില്‍ ഡെവിള്‍സ്, ഹര്‍മാന്‍സ് ഏഞ്ചല്‍സ് ടീമുകളിലെ കളിക്കാര്‍ വ്യത്യസ്ത മത, ജാതി, മത, സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരായിരുന്നു. 1983 ലും 2025 ലും നേടിയ വിജയങ്ങള്‍ ഇന്ത്യ എന്ന വൈവിധ്യമാര്‍ന്ന രാജ്യത്തെ ഒന്നിപ്പിച്ചു. 1983 ല്‍ ഓസ്‌ട്രേലിയയ്ക്കും വെസ്റ്റ് ഇന്‍ഡീസിനുമെതിരെ തുടര്‍ച്ചയായ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ടതിനു ശേഷം, ഇന്ത്യ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താകാനുള്ള സാധ്യതയിലായിരുന്നു. 2025 ല്‍, ശ്രീലങ്കയെയും പാകിസ്ഥാനെയും ജയിച്ചതിന് ശേഷം ടീം ഇന്ത്യ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരോട് തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ തോറ്റു. എന്നിരുന്നാലും, 1983 ലും 2025 ലും ഇന്ത്യ വിജയിച്ച ധീരമായ തിരിച്ചുവരവ് നടത്തി. തിരിച്ചടികളെ മറികടക്കാനുള്ള ടീമുകളുടെ മികവാണ് ഇവിടെ തെളിയിക്കപ്പെട്ടത്.

1983 ലോകകപ്പില്‍ സിംബാബ്വെയ്ക്കെതിരെ കപില്‍ ദേവ് നേടിയ 175 റണ്‍സിന് സമാനമായിരുന്നു ഓസ്ട്രേലിയയ്ക്കെതിരെ ജെമ്മിയ റോഡ്രിഗസിന്റെ പുറത്താകാതെ നേടിയ 127 റണ്‍സ് ഇന്നിംഗ്സ്. ഈ രണ്ട് ഇന്നിംഗ്സുകളും ടീമിന്റെ ഏറ്റവും അത്യാവശ്യഘട്ടത്തിലായിരുന്നു പിറന്നത്. 1983 ലെ പുരുഷ ടീമിലും 2025 വനിത ടീമിലും യുവതാരങ്ങളും പരിചയസമ്പന്നരുമായ കളിക്കാരും ഒരേ പോലെ ഉണ്ടായിരുന്നു. സുനില്‍ ഗവാസ്‌കര്‍, മൊഹീന്ദര്‍ അമര്‍നാഥ്, ദില്‍പ് വെങ്സര്‍ക്കാര്‍ തുടങ്ങിയ പരിചയസമ്പന്നരായ കളിക്കാര്‍ 1983 ല്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു, അതേസമയം ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന തുടങ്ങിയവര്‍ 2025 ല്‍ ഇന്ത്യന്‍ വനിതാക്രിക്കറ്റ് ടീമിലുണ്ടായിരുന്നു. കൂടാതെ സന്ദീപ് പാട്ടീലിനെപ്പോലെ റിച്ചാ ഘോഷിനെപ്പോലെ രണ്ട് ടീമുകളിലും മികച്ച സ്‌ട്രൈക്കര്‍മാര്‍ ഉണ്ടായിരുന്നു.

ഹര്‍മന്‍ പ്രീത് കൗറിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ വിജയം, വിജയത്തിന്റെ സ്വാധീനം ദീര്‍ഘകാലം നിലനില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.ഭാവിയില്‍ നമ്മുടെ സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നുമുള്ള കൂടുതല്‍ പെണ്‍കുട്ടികള്‍ ഈ സങ്കീര്‍ണ്ണമായ ആംഗ്ലിക്കന്‍ കായിക ഇനത്തില്‍ പങ്കെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതിന്റെ ഉത്തരവാദിത്തങ്ങളും പരീക്ഷണങ്ങളും ഏറ്റെടുക്കാന്‍ കൂടുതല്‍ വനിതാ ക്രിക്കറ്റ് കളിക്കാര്‍ക്ക് കഴിയുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

-ഡോ. വസിഷ്ഠ്.എം.സി

Ads by Google
Ads by Google
TRENDING NOW