Thursday, March 12, 2026 Last Updated 12 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 27 May 2025 02.03 PM

രണ്ടു പുരുഷന്മാര്‍ 45 കാരിയെ ബലാത്സംഗം ചെയ്ത സംഭവം ; യുവതിയുടെ കുടല്‍മാല വെളിയില്‍ വന്നു

uploads/news/2025/05/783290/crime.jpg

രണ്ട് പുരുഷന്മാര്‍ കൂട്ടബലാത്സംഗത്തിനിരയായി മധ്യപ്രദേശില്‍ മരിച്ച ആദിവാസി യുവതി കുടല്‍ പുറത്തേക്ക് വന്നതായി പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. 45കാരിയായ സ്ത്രീയ്ക്കാണ് ഈ ക്രൂരത നേരിടേണ്ടി വന്നത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍നന് യുവതിക്ക് അമിതമായ രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. പരിചയക്കാരായ പുരുഷന്മാരാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. ഇരുവരേയും അറസ്റ്റ് ചെയ്തു.

ക്രൂരമായ ബലാത്സംഗമാണ് യുവതിക്ക് നേരിടേണ്ടി വന്നതെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പറഞ്ഞു. 'അവളുടെ കുടല്‍ പുറത്തേക്ക് വന്നിരുന്നു, ജനനേന്ദ്രിയത്തില്‍ മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നു,' പോസ്റ്റ്മോര്‍ട്ടം ഇന്‍വെസ്റ്റിഗേഷന്‍ മേധാവിയും ഫോറന്‍സിക് വിദഗ്ധനുമായ ഡോ സീമ സുതേ പറഞ്ഞു. മെയ് 23 ന് ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം പോകുമ്പോഴായിരുന്നു ബലാത്സംഗത്തിന് ഇരയായത്.

''ചുറ്റുമുള്ള ഭിത്തികള്‍ക്കോ അവയവങ്ങള്‍ക്കോ സാരമായ കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ മാത്രമേ കുടല്‍ ശരീരത്തില്‍ നിന്ന് പുറത്തുപോകുകയുള്ളൂവെന്ന് സീമസുതേ പറഞ്ഞു. 'സാധാരണ സാഹചര്യങ്ങളില്‍, ആന്തരിക അവയവങ്ങള്‍ ഇതുപോലെ പുറത്തുവരില്ല. അങ്ങേയറ്റം അക്രമം ഉണ്ടാകുമ്പോള്‍ മാത്രമേ ഇത് സംഭവിക്കുകയുള്ളൂ.'' അവര്‍ ഊന്നിപ്പറഞ്ഞു. പ്രതിയായ ഹരി പല്‍വി (35)യുടെ വീട്ടിലേക്ക് മെയ് 23 ന് രാത്രി യുവതി പോയ സമയത്താണ് ദാരുണമായ സംഭവം നടന്നത്. പ്രതികള്‍ മൂവരും മദ്യപിച്ച ശേഷം രണ്ടുപേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. പിറ്റേന്ന് രാവിലെ ഇരയെ പരിക്കേറ്റ നിലയില്‍ ഹരിയുടെ അമ്മ കണ്ടെത്തി.

യുവതിയുടെ വീട്ടുകാരെ വിവരമറിയിച്ചു. പിന്നീട് സുനിലും ഹരിയും തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി വീട്ടുകാരോട് പറഞ്ഞു. ലൈംഗികാതിക്രമത്തെ തുടര്‍ന്ന് അമിത രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ഇവര്‍ പിന്നീട് മരണമടയുകയും ചെയ്തു.

അവളുടെ മരണകാരണം വിശദമാക്കിക്കൊണ്ട്, കുടല്‍, ഉദരഭാഗങ്ങള്‍ തുടങ്ങിയ ആന്തരികാവയവങ്ങള്‍ ബലമായി നീക്കം ചെയ്യുന്നതിനെയോ പുറത്തേക്ക് തള്ളിനില്‍ക്കുന്നതിനെയോ സൂചിപ്പിക്കുന്ന മെഡിക്കല്‍ പദമായ എവിസറേഷന്‍ ആണെന്ന് ഡോ. സുതേ സ്ഥിരീകരിച്ചു. 'സ്ത്രീക്ക് വിപുലമായ മെഡിക്കല്‍ ട്രോമ അനുഭവപ്പെട്ടു, ഇത് ഹൈപ്പോവോളമിക് ഷോക്കിലേക്ക് നയിച്ചു, ശരീരത്തിന് ഗണ്യമായ അളവില്‍ രക്തമോ ദ്രാവകമോ നഷ്ടപ്പെടുന്ന അവസ്ഥ, രക്തം ഫലപ്രദമായി പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കഴിവിനെ സാരമായി ബാധിക്കും,' അവര്‍ പറഞ്ഞു.

അമിതമായ രക്തനഷ്ടം സ്ത്രീയുടെ അവസ്ഥ അതിവേഗം വഷളാകാന്‍ കാരണമായി, ഒടുവില്‍ അവളുടെ ദാരുണമായ മരണത്തിലേക്ക് നയിച്ചുവെന്നാണ് ഡോക്ടര്‍ നിഗമനം. യുവതിക്ക് രണ്ട് കുട്ടികളുണ്ടെന്നും അവരും പ്രതികളും കുര്‍ക്കു ആദിവാസി വിഭാഗത്തില്‍പ്പെട്ട വരാണെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ അവര്‍ മരിച്ചു, തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW