Wednesday, March 25, 2026 Last Updated 7 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 04 Apr 2025 02.01 PM

നോര്‍ത്ത് സെന്റിനല്‍ ദ്വീപിലേക്ക് പ്രവേശിച്ചയാള്‍ അറസ്റ്റില്‍: മൂന്ന് തവണ അവരെ സന്ദര്‍ശിച്ച ഒരു അമേരിക്കക്കാരനെ ഗോത്രവര്‍ഗ്ഗക്കാര്‍ കൊന്നു

uploads/news/2025/04/774001/andaman.jpg

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ഗോത്രങ്ങള്‍ വസിക്കുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ഒരു വിദൂര ദ്വീപിലേക്ക് രഹസ്യമായി പ്രവേശിച്ചതിന് വാര്‍ത്തകളില്‍ ഇടം നേടിയ അമേരിക്കന്‍ ടൂറിസ്റ്റ് ദ്വീപിലെത്തുന്നത് രണ്ടാം തവണ. സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവെന്‍സറായ മൈഖൈലോ വിക്ടോറോവിച്ച് പോളിയാക്കോവ് എന്ന 24 വയസ്സുകാരനാണ് ദ്വീപില്‍ പ്രവേശിച്ചതിന് അറസ്റ്റിലായത്.

സമുദ്ര സാഹചര്യങ്ങള്‍, വേലിയേറ്റം, മറ്റു കാര്യങ്ങള്‍ എന്നിവ പഠിക്കാന്‍ അദ്ദേഹം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ ദ്വീപില്‍ പോയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാധാരണയായി മറ്റുള്ളവര്‍ പോകാന്‍ ധൈര്യപ്പെടാത്ത സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിലാണ് ഈ ഇന്‍ഫ്‌ളുവെന്‍സറിന് കമ്പം. കഴിഞ്ഞ വര്‍ഷം അദ്ദേഹം അഫ്ഗാനിസ്ഥാനില്‍ പോയി താലിബാനെ കണ്ടു. താലിബാന്‍ പോരാളികളില്‍ നിന്ന് ആയുധങ്ങളും വാളുകളും കടം വാങ്ങി ഫോട്ടോകള്‍ക്ക് പോസ് ചെയ്തു.

മെയില്‍ ഓണ്‍ലൈന്‍ പറയുന്നതനുസരിച്ച്, പോളിയാക്കോവ് ഇത് മൂന്നാം തവണയാണ് ഇയാള്‍ ദ്വീപ് സന്ദര്‍ശിക്കുന്നത്. ഒക്ടോബറിലും പിന്നീട് ഈ വര്‍ഷം ജനുവരിയിലും സെന്റിനലീസ് ജനത താമസിക്കുന്ന നോര്‍ത്ത് സെന്റിനല്‍ ദ്വീപില്‍ ഇയാള്‍ വന്നിറങ്ങി. ദ്വീപിലെത്താന്‍ പോളിയാക്കോവ് ഒരു ചെറിയ റബ്ബര്‍ ഡിങ്കിയില്‍ ഒമ്പത് മണിക്കൂര്‍ ചെലവഴിച്ചു. ദ്വീപിലെ നിവാസികളെ കാണാമെന്ന പ്രതീക്ഷയില്‍ അദ്ദേഹം ചെറിയ ബോട്ടില്‍ തന്നെ താമസിച്ച് ബൈനോക്കുലര്‍ ഉപയോഗിച്ച് കടല്‍ത്തീരത്തേക്ക് നോക്കി. എന്നാല്‍ ആരും എത്തിയില്ല.

കരയിലേക്ക് പോയി ആരെങ്കിലും വരുന്നതുവരെ ഒരു മണിക്കൂര്‍ കാത്തിരുന്നു. ദ്വീപില്‍ തന്റെ ഒരു വീഡിയോയും അദ്ദേഹം പകര്‍ത്തി. ആരും വരാത്തതിനെത്തുടര്‍ന്ന്, പോളിയാക്കോവ് ദ്വീപ് വിട്ടു. പക്ഷേ ദ്വീപില്‍ നിന്നും പോകുന്നതിന് മുമ്പ്, ആദിവാസികളെ ആകര്‍ഷിക്കാന്‍ അദ്ദേഹം ഒരു വിസില്‍ മുഴക്കി. അതിന് ശേഷം ഒരു കാന്‍ കോക്ക് അവിടെ ഉപേക്ഷിച്ചു. അദ്ദേഹം സൗത്ത് സെന്റിനല്‍ ദ്വീപിലേക്ക് കപ്പല്‍ കയറിയപ്പോള്‍ തന്നെ ഒരു പ്രാദേശിക മത്സ്യത്തൊഴിലാളി അദ്ദേഹത്തെ കാണുകയും പോലീസിനോട് വിവരം പറയുകയും ചെയ്തിരുനനു.

ഗോത്രത്തിന് ഒരു കാന്‍ കോള ഉപേക്ഷിച്ച് പോയ അയാള്‍ പിന്നീട് നിയമം ലംഘിച്ചതിന് അറസ്റ്റിലായി. അതേസമയം പുറം ലോകം ഇപ്പോഴും സ്പര്‍ശിച്ചിട്ടില്ലാത്ത ഗോത്രവര്‍ഗ്ഗക്കാര്‍ 2018 ല്‍ ജോണ്‍ അലന്‍ ചൗ എന്ന മിഷിനറിയെ കൊലപ്പെടുത്തിയതായി കരുതപ്പെടുന്നു. അദ്ദേഹം മൂന്ന് തവണ അവിടെ പോയി തന്റെ യാത്രകള്‍ റെക്കോര്‍ഡുചെയ്തു. ആദ്യ സന്ദര്‍ശനത്തില്‍ അദ്ദേഹം ഒരു വാട്ടര്‍പ്രൂഫ് ബൈബിള്‍ കൈവശം വച്ചിരുന്നു, ഗോത്ര അംഗങ്ങളുമായി സംസാരിക്കാന്‍ ശ്രമിച്ചു. അവര്‍ അദ്ദേഹത്തോട് ശത്രുത പുലര്‍ത്തി, ചൗ ദ്വീപിനെ 'ഭൂമിയിലെ സാത്താന്റെ അവസാന ശക്തികേന്ദ്രം' എന്ന് വിളിച്ചു.

രണ്ടാമത്തെ തവണ, സെന്റിനല്‍ ജനതയോട് താന്‍ പാടാനും അവരുടെ ഭാഷയില്‍ സംസാരിക്കാനും ശ്രമിച്ചപ്പോള്‍ അവര്‍ എങ്ങനെ ചിരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ മൂന്നാമത്തെ സന്ദര്‍ശനം അദ്ദേഹത്തിന്റെ അവസാനമായിരുന്നു. യാത്രയില്‍ അദ്ദേഹത്തെ സഹായിച്ച മത്സ്യത്തൊഴിലാളികള്‍ അദ്ദേഹത്തിന്റെ മൃതദേഹം ഗോത്രവര്‍ഗക്കാര്‍ കൊണ്ടുപോയി മണലില്‍ കുഴിച്ചിടുന്നത് കണ്ടതായി റിപ്പോര്‍ട്ടുണ്ട്. കഠിനമായ നിയമങ്ങള്‍ കാരണം അദ്ദേഹത്തിന്റെ മൃതദേഹം ഒരിക്കലും വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല.

ഏകദേശം 100 മുതല്‍ 300 വരെ പേര്‍ മാത്രമേ ദ്വീപില്‍ ഉള്ളൂ എന്ന് കരുതപ്പെടുന്നു. 1956 മുതല്‍ ദ്വീപിന്റെ മൂന്ന് നോട്ടിക്കല്‍ മൈല്‍ പരിധിക്കുള്ളില്‍ ആരും വരുന്നത് ഇന്ത്യന്‍ സര്‍ക്കാര്‍ വിലക്കി. ഗോത്രവുമായി ബന്ധപ്പെട്ട ഒരേയൊരു വ്യക്തി ഒരു അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷനറിയായിരുന്നു.

Ads by Google
Friday 04 Apr 2025 02.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW