Thursday, March 12, 2026 Last Updated 27 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Mar 2025 01.37 PM

കുംഭമേള ഇന്ത്യയുടെ ഐക്യം ലോകത്തിന് കാണിച്ചുകൊടുത്തു ; എല്ലാവര്‍ക്കും നന്ദി പറഞ്ഞ് പ്രധാനമന്ത്രി

uploads/news/2025/03/770403/modi.jpg

ന്യൂഡല്‍ഹി: ഏകദേശം ഒരുമാസം നീണ്ടു നിന്ന മഹാകുംഭമേള രാജ്യത്തിന്റെ പ്രത്യേകതയായ 'നാനാത്വത്തില്‍ ഏകത്വം' എന്ന അനുഭവം പ്രദാനം ചെയ്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ജനങ്ങള്‍ക്കും, പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലെയും കുംഭമേള സംഘടിപ്പിച്ച നഗരമായ പ്രയാഗ്രാജിലെയും ജനങ്ങള്‍ക്കും പ്രാദേശിക ഭരണകൂടത്തിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു.

നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സമ്മേളനത്തിനിടെ ലോക്സഭയില്‍ സംസാരിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദു തീര്‍ത്ഥാടകരുടെ ഒരു മാസം നീണ്ടുനില്‍ക്കുന്ന മഹത്തായ മഹാകുംഭമേളയെ വിജയകരമാക്കിയതില്‍ പൗരന്മാരുടെ ഐക്യത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. കഴിഞ്ഞ മാസം പ്രയാഗ്രാജില്‍ അവസാനിച്ച മെഗാ സഭയില്‍ കുറഞ്ഞത് 66 കോടി ഭക്തര്‍ പങ്കെടുത്തതായാണ് കണക്കുകള്‍. ഇത് ഫ്രാന്‍സിന്റെ ജനസംഖ്യയുടെ ഏകദേശം 10 മടങ്ങോളം വരും.

മഹാ കുംഭമേളയുടെ രൂപത്തില്‍ ലോകം മുഴുവന്‍ ഇന്ത്യയുടെ മഹത്വം കണ്ടു. മഹാ കുംഭമേളയില്‍ ഒരു ദേശീയ ഉണര്‍വ് നാം കണ്ടു, അത് പുതിയ നേട്ടങ്ങള്‍ക്ക് പ്രചോദനമാകുമെന്നും നമ്മുടെ ശക്തിയെ സംശയിക്കുന്നവര്‍ക്ക് ഇത് ഒരു തക്ക മറുപടിയാണെന്നും പറഞ്ഞു. ഇന്ത്യയുടെ ഐക്യത്തിന്റെ ശക്തി അതിനെ അസ്വസ്ഥമാക്കാനുള്ള എല്ലാ ശ്രമങ്ങളെയും തകര്‍ക്കുന്ന തരത്തിലാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

മഹാകുംഭമേളയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ പുതിയ തലമുറ, പാരമ്പര്യങ്ങളെയും വിശ്വാസത്തെയും അഭിമാനത്തോടെ സ്വീകരിക്കുന്നു. പ്രയാഗ്രാജ് മഹാ കുംഭം ഉയര്‍ന്നുവരുന്ന ഇന്ത്യയുടെ ചൈതന്യത്തെ പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരി 13 നും ഫെബ്രുവരി 26 നും ഇടയിലാണ് മഹാ കുംഭമേള നടന്നത്, ഈ സമയത്ത് രാജ്യത്തുടനീളമുള്ള കുറഞ്ഞത് 40 കോടി ഭക്തരും നാഗന്മാരും പുണ്യനദികളായ ഗംഗ, യമുന, പുരാണ സരസ്വതി എന്നിവയുടെ സംഗമസ്ഥാനമായ സംഗമത്തില്‍ മുങ്ങിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW