Monday, March 16, 2026 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 16 Mar 2026 01.23 PM

ടി20 ക്രിക്കറ്റിലെ മികച്ചതാരം സച്ചിനോ സെവാഗോ? വിരാട്‌കോഹ്ലിയുടെ മറുപടി ചര്‍ച്ചയാകുന്നു

uploads/news/2026/03/830468/sachin-sehwag.jpg

മുംബൈ: ഇന്ത്യയുടെ ബാറ്റിംഗ് വിസ്മയം സച്ചിന്‍ തെന്‍ഡുല്‍ക്കറിനേക്കാള്‍ മിടുക്കന്‍ വീരേന്ദ്ര സെവാഗാണെന്ന് പ്രതികരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച തുടങ്ങിവെച്ച് ഇന്ത്യയുടെ മുന്‍നായകന്‍ വിരാട്‌കോഹ്ലി. സച്ചിന്‍ ടെണ്ടുല്‍ക്കറെക്കാള്‍ മികച്ച ടി20 ഓപ്പണറായി വീരേന്ദര്‍ സെവാഗിനെ വിരാട് കോലി തിരഞ്ഞെടുത്തതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.

ടി20 ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെക്കാള്‍ മികച്ച താരം വീരേന്ദര്‍ സെവാഗ് ആണെന്നും കണക്കുകള്‍ കള്ളം പറയില്ലെന്നും കോഹ്ലി വ്യക്തമാക്കി. സച്ചിന്‍ ആണോ സെവാഗ് ആണോ എന്ന ചോദ്യം കടുപ്പമേറിയ ഒന്നായിരുന്നു എന്നതില്‍ സംശയമില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും മികച്ച താരത്തെ മറികടന്ന് എങ്ങനെ സെവാഗിനെ തിരഞ്ഞെടുക്കും എന്നതായിരുന്നു ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചത്.

അതേസമയം ടി20 ഫോര്‍മാറ്റില്‍ സച്ചിനേക്കാള്‍ മികച്ച ഓപ്പണര്‍ സെവാഗ് ആണെന്നാണ് കണക്കുകളും സൂചിപ്പിക്കുന്നത്. 2007-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ആദ്യ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ സെവാഗ് അംഗമായിരുന്നു. ഇംഗ്ലണ്ടിനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ നേടിയ 68 റണ്‍സ് ഉള്‍പ്പെടെ ഏതാനും മികച്ച ഇന്നിംഗ്‌സുകള്‍ അദ്ദേഹം കളിച്ചു. നിര്‍ഭാഗ്യവശാല്‍ പരിക്കു കാരണം ഫൈനലില്‍ അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചില്ല.

ആകെ 19 ടി20 അന്താരാഷ്ട്ര മത്സരങ്ങളാണ് സെവാഗ് കളിച്ചത്. എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആകട്ടെ വെറും ഒരു ടി20 അന്താരാഷ്ട്ര മത്സരം മാത്രമാണ് കളിച്ചത്. അതിനാല്‍ ഈ തലത്തില്‍ ഇരുവരെയും താരതമ്യം ചെയ്യാനാവില്ല. എന്നാല്‍ ഐപിഎല്‍ കണക്കുകള്‍ പരിശോധിച്ചാല്‍ മുംബൈ ഇന്ത്യന്‍സിനായി 78 മത്സരങ്ങള്‍ കളിച്ച സച്ചിന്‍ 2,000-ലധികം റണ്‍സ് നേടിയിട്ടുണ്ട്. ഏകദേശം 35 എന്ന മികച്ച ശരാശരി അദ്ദേഹത്തിനുണ്ടെങ്കിലും, സ്‌ട്രൈക്ക് റേറ്റ് 119.82 മാത്രമായിരുന്നു.

ഡല്‍ഹി ഡെയര്‍ഡെവിള്‍സിനും കിംഗ്‌സ് ഇലവന്‍ പഞ്ചാബിനും വേണ്ടി 104 മത്സരങ്ങളില്‍ നിന്നായി സെവാഗ് 2,700-ലധികം റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 27.56 എന്ന ബാറ്റിംഗ് ശരാശരി കാണുമ്പോള്‍ സച്ചിനാണ് മുന്നിലെന്ന് തോന്നാം. എന്നാല്‍ ടി20 ബാറ്റിംഗിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം സ്‌ട്രൈക്ക് റേറ്റ് ആണ്. സെവാഗിന്റെ സ്‌ട്രൈക്ക് റേറ്റ് 155.44 ആയിരുന്നു.

ഇതിനര്‍ത്ഥം സെവാഗ് കളിച്ച ഇന്നിംഗ്‌സുകള്‍ മത്സരഫലത്തെ കൂടുതല്‍ സ്വാധീനിച്ചു എന്നാണ്. 40 പന്തില്‍ 50 റണ്‍സ് എടുക്കുന്നതിനേക്കാള്‍ മൂല്യം 15 പന്തില്‍ 30 റണ്‍സ് എടുക്കുന്നതിനാണ്. ഇക്കാര്യം മനസ്സില്‍ വെച്ചാണ് കോലി സെവാഗിനെ തിരഞ്ഞെടുത്തത്. എല്ലാ ഫോര്‍മാറ്റുകളും എടുത്തു പരിശോധിച്ചാല്‍ സച്ചിന്‍ ലോകക്രിക്കറ്റിലെ ഇതിഹാസമാണ്, എന്നാല്‍ ടി20യുടെ കാര്യത്തില്‍ അവിടെ വലിയൊരു മത്സരമില്ല.

ടെസ്റ്റിലും (82.33) ഏകദിനത്തിലും (104.33) സെവാഗിന്റെ സ്‌ട്രൈക്ക് റേറ്റ് വളരെ ഉയര്‍ന്നതായിരുന്നു. ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ബാറ്റിംഗ് ശൈലിയായിരുന്നു സച്ചിന്റേത്. എം.എസ്. ധോണിയുടെ ടി20 സ്‌ട്രൈക്ക് റേറ്റ് 126.14 ആയിരുന്നു എന്നിരിക്കെ സെവാഗിന്റെ സ്‌ട്രൈക്ക് റേറ്റ് 145.38 ആയിരുന്നു എന്നത് അദ്ദേഹത്തിന്റെ മികവ് തെളിയിക്കുന്നു.

സെവാഗ് ആ തലമുറയിലെ ഏറ്റവും വലിയ മാച്ച് വിന്നര്‍ ആണെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും അഭിപ്രായപ്പെട്ടിട്ടുണ്ട്. സുനില്‍ ഗവാസ്‌കറിന് പിന്നാലെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓപ്പണറാണ് സെവാഗ് എന്നാണ് ഗാംഗുലി പറഞ്ഞത്.

എതിരാളികളെ നിമിഷനേരം കൊണ്ട് തകര്‍ക്കാനുള്ള സെവാഗിന്റെ കഴിവിനെയാണ് വിരാട് കോലി മുന്‍നിര്‍ത്തിയത്. അഭിമുഖത്തിന്റെ ഒടുവില്‍ സെവാഗിനേക്കാള്‍ മികച്ചവനായി കോലി ക്രിസ് ഗെയിലിനെ തിരഞ്ഞെടുത്തു. അതിനും കാരണം ഇതുതന്നെയാണ്. ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ അപകടകാരിയായ താരം ഗെയിലിനെപ്പോലെ ആക്രമിച്ചു കളിക്കുന്നവരാണ് എന്നതായിരുന്നു.

Ads by Google
Monday 16 Mar 2026 01.23 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW