Thursday, March 12, 2026 Last Updated 18 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 03.04 PM

ഇറാനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ മടങ്ങുന്നു; അർമേനിയയും അസർബൈജാനും വഴിയുള്ള ഒഴിപ്പിക്കൽ പദ്ധതികൾ സജീവം

uploads/news/2026/03/829834/f.jpg

ടെഹ്‌റാൻ/ദോഹ : സുരക്ഷാ ആശങ്കകളെത്തുടർന്ന് ഇറാനിലെഇന്ത്യൻ വിദ്യാർത്ഥികൾ രാജ്യം വിടാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. അർമേനിയൻ അതിർത്തി വഴിയുള്ള ആദ്യ വിദ്യാർത്ഥി സംഘത്തിന്റെ യാത്ര ഇന്നലെ (വ്യാഴാഴ്ച) ആരംഭിച്ചു.
നേരിട്ടുള്ള വിമാന സർവീസുകളുടെ പരിമിതി കണക്കിലെടുത്ത് അർമേനിയ, അസർബൈജാൻ എന്നീ അയൽരാജ്യങ്ങൾ വഴിയാണ് വിദ്യാർത്ഥികളെ ഇന്ത്യയിലെത്തിക്കാൻ പദ്ധതിയിടുന്നത്.ടെഹ്‌റാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ് (TUMS), ഇറാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ് എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് നിലവിൽ മടങ്ങാൻ ഒരുങ്ങുന്നത്.വ്യാഴാഴ്ച ആദ്യത്തെ ഗ്രൂപ്പ് അർമേനിയൻ അതിർത്തി ലക്ഷ്യമാക്കി നീങ്ങി . അവിടെ നിന്ന് വ്യോമമാർഗ്ഗം ഡൽഹിയിലേക്ക് തിരിക്കാനാണ് തീരുമാനം.ഇറാനിലെ നിലവിലെ സാഹചര്യങ്ങളിൽ ഇന്ത്യയിലുള്ള കുടുംബാംഗങ്ങൾ വലിയ ആശങ്കയിലാണ്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയവും (MEA) ഇറാനിലെ ഇന്ത്യൻ എംബസിയും നിരന്തരമായി ആശയവിനിമയം നടത്തുന്നുണ്ട്. റോഡ് മാർഗ്ഗം അതിർത്തി കടക്കുന്നതിനുള്ള സുരക്ഷാ ക്രമീകരണങ്ങളും രേഖകളും എംബസി ഏകോപിപ്പിക്കുന്നു.
ഷിറാസ് യൂണിവേഴ്സിറ്റിയിലെ 86 ഇന്ത്യൻ വിദ്യാർത്ഥികൾ ബാക്കു വിമാനത്താവളം വഴിയുള്ള പാതയാണ് ഉപയോഗിക്കുക.കരമാർഗ്ഗം അതിർത്തി കടക്കാൻ താല്പര്യമില്ലാത്ത വിദ്യാർത്ഥികൾ വിമാനമാർഗ്ഗം നേരിട്ട് മടങ്ങാൻ ശ്രമിക്കുന്നുണ്ട്. മാർച്ച് 15 മുതൽ ലഭ്യമാകുന്ന ഫ്ലൈ ദുബായ് (Flydubai) വിമാനങ്ങളിൽ പലരും ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുണ്ട്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിദ്യാർത്ഥി സംഘടനകളും ജനപ്രതിനിധികളും വഴി സഹായം തേടുന്ന വിദ്യാർത്ഥികൾ വലിയ ആശങ്കയിലാണ്. ഇന്ത്യൻ എംബസിയും അധികൃതരും വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിതമാക്കാൻ ആവശ്യമായ ഏകോപനങ്ങൾ നടത്തിവരികയാണ്.

ഷഫീക്ക് അറയ്ക്കൽ

Ads by Google
Thursday 12 Mar 2026 03.04 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW