Tuesday, March 10, 2026 Last Updated 37 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 07.33 PM

ലിയോണേല്‍ മെസ്സിയുടെ ബാഴ്‌സയിലേക്കുള്ള മടക്കം തടഞ്ഞത് ലപ്പോര്‍ട്ട ; വെളിപ്പെടുത്തലുമായി സാവി

uploads/news/2026/03/829257/xavi-hernandez.jpg

മാഡ്രിഡ്: ലാലിഗ കിരീടങ്ങളും ചാംപ്യന്‍സ് ലീഗുമടക്കം അനേകം കിരീടങ്ങള്‍ ന്യുകാമ്പില്‍ എത്തിച്ച ലിയോണേല്‍ മെസ്സിയ്ക്ക് ബാഴ്‌സിലോണയിലേക്ക് മടങ്ങാന്‍ പദ്ധതി ഉണ്ടായിരുന്നെന്നും പൊളിച്ചത് ക്ലബ്ബിന്റെ പ്രസിഡന്റ് ജോണ്‍ ലാപ്പോര്‍ട്ട ആയിരുന്നെന്നും മുന്‍താരം സാവിയുടെ വെളിപ്പെടുത്തല്‍. ലോകകപ്പ് ജേതാവായതിന് പിന്നാലെ 2023 ല്‍ ക്ലബ്ബിന്റെ പരിശീലകനായി സായി എത്തിയ കാലത്താണ് സംഭവമെന്നും പറഞ്ഞു.

ഇക്കാര്യത്തില്‍ ജോണ്‍ ലാപ്പോര്‍ട്ട സത്യം പുറത്തുവിടുന്നില്ലെന്നും സാവി പറഞ്ഞു. പി.എസ്.ജി.യിലെ കാലഘട്ടത്തിന് ശേഷം മെസ്സി തന്റെ കരിയറിലെ അടുത്ത പടി തേടുമ്പോഴായിരുന്നു താരത്തെ വീണ്ടും കരാര്‍ ഒപ്പിട്ടത്്. ഈ കാലയളവില്‍ സാവി ബാഴ്സയുടെ മുഖ്യ പരിശീലകനായിരുന്നു. ബാഴ്‌സയില്‍ തിരിച്ചെത്തുന്ന കാര്യത്തില്‍ മെസ്സി ആവേശഭരിതനുമായിരുന്നു. പിന്നീട് നടന്നതെന്താണെന്ന് അറിയില്ലെന്നും ക്ലബ് പ്രസിഡന്റ് ലാപോര്‍ട്ട സത്യം പറയുന്നില്ലെന്നും മുന്‍ പ്ലേമേക്കര്‍ ആരോപിച്ചു.

2023 ജനുവരിയില്‍ അര്‍ജന്റീന ലോക ചാമ്പ്യനായ ശേഷം മെസ്സിയുമായി താന്‍ ബന്ധപ്പെട്ടു. ക്ലബ്ബിലേക്ക് തിരിച്ചുവരാന്‍ താരം വലിയ ആവേശത്തിലായിരുന്നു. ലാപോര്‍ട്ട ലിയോയുടെ പിതാവുമായി കരാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ലാ ലിഗയില്‍ നിന്നും പച്ചക്കൊടി കിട്ടി. പക്ഷേ എല്ലാത്തിനും പിന്മാറിയത് പ്രസിഡന്റാണ്. താരം തിരിച്ചുവന്നാല്‍ ഒരു വേതന യുദ്ധം ഉണ്ടാകുമെന്നും അത് താങ്ങാന്‍ കഴിയില്ലെന്നും ലാപോര്‍ട്ട പറഞ്ഞു. എന്നാല്‍ മെസ്സിയോ ലാ ലിഗയോ പണം ചോദിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും സാവി അഭിമുഖത്തില്‍ പറഞ്ഞു.

ബാഴ്സയും മെസ്സിയും തമ്മിലുള്ള എന്തും പരിഹരിക്കാന്‍ തയ്യാറാണെന്നായിരുന്നു നേരത്തേ ലാപോര്‍ട്ട അവകാശപ്പെട്ടിരുന്നത്. കൂടാതെ ഈ ജോഡി ഒരുനാള്‍ വീണ്ടും കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞിരുന്നു. ഒടുവില്‍, മെസ്സിയുടെ തിരിച്ചുവരവ് പരാജയപ്പെട്ടതോടെ അദ്ദേഹം 2023 ല്‍ എംഎല്‍എസ് ടീമായ ഇന്റര്‍ മിയാമിയില്‍ ചേര്‍ന്നു, അവിടെ അദ്ദേഹം അമേരിക്കന്‍ ടീമിനെ ലീഗ്‌സ് കപ്പ്, സപ്പോര്‍ട്ടേഴ്സ് ഷീല്‍ഡ്, ങഘട കപ്പ് എന്നിവ നേടാന്‍ സഹായിച്ചു.

2006 നും 2015 നും ഇടയില്‍ നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയ ബാഴ്സലോണ ടീമിന്റെ നട്ടെല്ലായിരുന്നു സാവി, മെസ്സി, ആന്‍ഡ്രസ് ഇനിയേസ്റ്റ സഖ്യം. മെസ്സി മികച്ച താരമായി ഉയരുന്നതില്‍ രണ്ട് സ്പാനിഷ് മിഡ്ഫീല്‍ഡര്‍മാരുടെയും സഹായം വലുതായിരുന്നു. 2015-ലെ ചാമ്പ്യന്‍സ് ലീഗ് വിജയത്തിന് ശേഷം ബാഴ്സ വിട്ട് പോയ ആദ്യതാരം സാവിയായിരുന്നു. മുന്‍ സ്പാനിഷ് ഇന്റര്‍നാഷണല്‍ ഖത്തര്‍ ടീമായ അല്‍ സാദില്‍ ചേര്‍ന്നു. മൂന്ന് വര്‍ഷത്തിന് ശേഷം, 2021-ല്‍ മെസ്സി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലേക്ക് ഒരുവര്‍ഷ കരാറിലാണ് മാറിയത്.

Ads by Google
Ads by Google
TRENDING NOW