Friday, March 13, 2026 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 10.12 AM

യുദ്ധം നീളുമെന്ന് സൂചന ; ആഗോള എണ്ണവിപണിയില്‍ പ്രതിസന്ധി നേരിട്ടേക്കും

uploads/news/2026/03/828014/iran-war.jpg

ന്യൂഡല്‍ഹി: ഇറാനും യുഎസ്-ഇസ്രായേല്‍ സഖ്യവും യുദ്ധം തുടരുന്ന സാചര്യത്തില്‍ ആഗോള എണ്ണവിപണിയില്‍ പ്രതിസന്ധി നേരിട്ടേക്കും. വ്യോമാ ക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി മരിച്ചതിന് പിന്നാലെ ആഗോള എണ്ണ, വാതക വിതരണത്തിന്റെ അഞ്ചി ലൊന്നും നടക്കുന്ന ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയതായി ഇറാന്റെ സ്റ്റേറ്റ് മീഡിയ പറഞ്ഞു. യുദ്ധം നീളുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. പ്രധാന ആഗോള ഷിപ്പിംഗ് ലൈനുകള്‍ ജലപാതയിലൂടെയുള്ള ഗതാഗതം നിര്‍ത്തിവച്ചിരിക്കുയാണ്.

ഞായറാഴ്ച, ഒമാനിനടുത്ത് സഞ്ചരിച്ച ഒരു എണ്ണ ടാങ്കര്‍ മിസൈല്‍ ആക്രമണങ്ങള്‍ നേരിട്ടു. അതേസമയം ഈ പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്നും ഇന്ത്യയിലെ തന്ത്രപ്രധാനമായ പെട്രോളിയം ശേഖരത്തിന് 74 ദിവസം നീണ്ടുനില്‍ക്കാന്‍ കഴിയുമെന്നും എണ്ണ മന്ത്രി ഹര്‍ദീപ് സിംഗ് പുരി രാജ്യസഭയില്‍ നേരത്തേ പറഞ്ഞിരുന്നു. യുദ്ധ സാഹചര്യത്തില്‍ എണ്ണവിലയില്‍ ഒരു കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് വിപണി വ്യാപാരം ആരംഭിച്ചപ്പോള്‍, എണ്ണവില കുത്തനെ ഉയര്‍ന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 79 ഡോളറില്‍ വ്യാപാരം നടന്നതായി ഫാക്റ്റ്സെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു, വെള്ളിയാഴ്ചയേക്കാള്‍ ഏകദേശം എട്ട് ശതമാനം വര്‍ധനയാണിത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 1 ഡോളര്‍ വര്‍ദ്ധിച്ചാല്‍, അത് ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് 1.4 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിപ്പിക്കും. ഇന്ത്യ അതിന്റെ ഗ്യാസ് ആവശ്യത്തിന്റെ ഏകദേശം 50% വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതിനാല്‍ ഗ്യാസ് വിലയും ഉയരും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഒരു ഫോണ്‍ കോളില്‍ സംസാരിക്കുകയും പ്രാദേശിക സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. എക്സിലെ ഒരു പോസ്റ്റില്‍, സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകള്‍ താന്‍ അറിയിച്ചതായും സാധാരണക്കാരുടെ സുരക്ഷയാണ് മുന്‍ഗണന നല്‍കുന്നതെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

ശത്രുത എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യ ആവര്‍ത്തിക്കുന്നു. ആക്രമണങ്ങളെ അപലപിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും പ്രധാനമന്ത്രി മോദി സംസാരിച്ചു, ജീവഹാനിയില്‍ അനുശോചിച്ചു. യുഎഇയില്‍ താമസിക്കുന്ന ഇന്ത്യന്‍ സമൂഹത്തെ പരിപാലിച്ചതിന് ഇന്ത്യന്‍ നേതാവ് നന്ദിയും അറിയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW