Wednesday, March 11, 2026 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 12.03 PM

സംസ്ഥാന സര്‍ക്കാന്‍ മുന്‍കൈയെടുത്തില്ല: വന്യജീവി പരിപാലന പദ്ധതിയില്‍ നിന്ന് കേരളം പുറത്ത്

wildlife, conservarion, kerala, updates

മനുഷ്യവന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ശാസ്ത്രീയ വന്യജീവി പരിപാലന പദ്ധതിയില്‍ നിന്ന് കേരളം ഒഴിവാക്കപ്പെട്ടു. വയനാട് ജില്ലയിലെ മൂന്ന് വനം ഡിവിഷനുകളെ പദ്ധതിക്കായി ആദ്യം പരിഗണിച്ചിരുന്നെങ്കിലും, പ്രാദേശികമായി ഉയര്‍ന്ന ചില പരാതികളും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ മെല്ലെപ്പോക്കുമാണ് തിരിച്ചടിയായത്. കേരളത്തിനൊപ്പം പശ്ചിമബംഗാളും ഈ പദ്ധതിയില്‍ നിന്ന് പുറത്തായപ്പോള്‍, അയല്‍സംസ്ഥാനങ്ങളായ കര്‍ണാടകത്തിലെ അഞ്ചും തമിഴ്‌നാട്ടിലെ രണ്ടും ഡിവിഷനുകള്‍ ആദ്യഘട്ടത്തില്‍ ഇടംപിടിച്ചു.

ദേശീയ കടുവ സംരക്ഷണ അതോറിറ്റി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ ഒരു വനം ഡിവിഷന് 90 ലക്ഷം രൂപ വീതമാണ് ലഭിക്കേണ്ടിയിരുന്നത്. വനമേഖലയ്ക്ക് പുറത്തുള്ള കടുവകളുടെയും മറ്റും ശാസ്ത്രീയമായ നിരീക്ഷണം, സംരക്ഷണം എന്നിവയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍, ഇത് വന്യജീവികളെ തുരത്താനല്ല മറിച്ച് ജനവാസമേഖലയില്‍ അവയെ വളര്‍ത്താനാണെന്ന തരത്തില്‍ ചില സംഘടനകള്‍ തെറ്റായ പ്രചാരണം നടത്തിയതാണ് പദ്ധതിക്ക് തടസ്സമായത്. 88.7 കോടി രൂപയുടെ ഈ ബൃഹത്തായ പദ്ധതി മൂന്ന് വര്‍ഷത്തേക്കാണ് വിഭാവനം ചെയ്തിരിക്കുന്നത്.

വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ ഫണ്ടിന്റെ കുറവ് വലിയ വെല്ലുവിളിയായി നില്‍ക്കുന്ന സാഹചര്യത്തിലാണ് കേരളത്തിന് ഈ സഹായം നഷ്ടമായത്. പദ്ധതിയെക്കുറിച്ച് കേട്ടിരുന്നെങ്കിലും പിന്നീട് കേന്ദ്രത്തില്‍ നിന്ന് ഔദ്യോഗികമായ ആശയവിനിമയങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് സംസ്ഥാന വനംമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. ശാസ്ത്രീയ പ്രതിരോധ മാര്‍ഗങ്ങള്‍ക്ക് ഏറെ ഗുണകരമാകുമായിരുന്ന ഒരു പദ്ധതി നഷ്ടമായത് വയനാട് പോലുള്ള പ്രദേശങ്ങളിലെ വന്യജീവി പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിച്ചേക്കാം.

Ads by Google
Wednesday 25 Feb 2026 12.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW