Wednesday, March 11, 2026 Last Updated 9 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 12.07 PM

പാരീസ് സെയ്ന്റ് ജെര്‍മെയ്‌നെ അട്ടിമറിച്ച് റെന്നസ് ; ഫ്രഞ്ച് ലീഗില്‍ ഒന്നാം സ്ഥാനത്തിന് ഭീഷണി

uploads/news/2026/02/825425/PSG.jpg

പാരീസ്: ഫ്രഞ്ച് ലീഗില്‍ വമ്പന്‍ കുതിപ്പ് നടത്തുന്ന പാരീസ് സെയന്റ് ജെര്‍മെയ്‌ന് അപ്രതീക്ഷിത തിരിച്ചടി. ദുര്‍ബ്ബലരായ റെന്നസ് അവരെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. പിഎസ്ജിക്കെതിരായ ആറ് മത്സരങ്ങളിലെ വിജയമില്ലാത്ത കുതിപ്പ് റെന്നസ് അവസാനിപ്പിച്ചത് 1-3 ന് വമ്പന്മാരെ മുക്കിയായിരുന്നു. ഇതോടെ ലീഗ് ടേബിളിലെ ഒന്നാം സ്ഥാനത്തും പിഎസ്ജി ഭീഷണി നേരിടുകയാണ്.

എതിരാളികളായ ലെന്‍സിന് ഒരു വിജയം ഒരു ലീഗില്‍ അവരെ മുന്നിലെത്തിക്കും. ഒരു ജയം കിട്ടിയാല്‍ തന്നെ ലെന്‍സ് പട്ടികയില്‍ പിഎസ്ജിയെക്കാള്‍ മുന്നിലെത്തും. പരിശീലകന്‍ പോലുമില്ലാതെ എത്തിയാണ് റോഷോണ്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ റെന്നസ് ലൂയിസ് എന്റിക്വയുടെ ടീമിനെ 3-1 ന് പരാജയപ്പെടുത്തിയത്. ലീഗില്‍ പിഎസ്ജിയ്ക്ക് സീസണിലെ മൂന്നാമത്തെ തോല്‍വിയാണ് നേരിടേണ്ടി വന്നത്.

മോശം ഫോമിനെ തുടര്‍ന്ന് ഈ ആഴ്ച ആദ്യം റെന്നസ് പരിശീലകന്‍ ഹബീബ് ബെയെ പുറത്താക്കിയിരുന്നു. പകരം റിസര്‍വ് ടീം പരിശീലകന്‍ സെബാസ്റ്റ്യന്‍ ടാംബോറെറ്റ് വെള്ളിയാഴ്ച അവരെ കളത്തിലെത്തിച്ചത്. ശക്തമായ തുടക്കം കുറിച്ചെങ്കിലും, 34-ാം മിനിറ്റില്‍ മൗസ തമാരി വില്ലിയന്‍ പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് വെടിയുതിര്‍ത്തപ്പോള്‍ പിഎസ്ജി പിന്നോട്ട് പോയി.

ഇടവേളയ്ക്ക് തൊട്ടുമുമ്പ് നുനോ മെന്‍ഡസിന്റെ ക്രോസില്‍ ലക്ഷ്യം കണ്ട് ജോവോ നെവസ് സന്ദര്‍ശകര്‍ക്ക് ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതി തുടങ്ങി 69-ാം മിനിറ്റില്‍ എസ്റ്റെബാന്‍ ലെപോളിലൂടെ റെന്നസ് ലീഡ് ഇരട്ടിയാക്കി, സെബാസ്റ്റ്യന്‍ സിമാന്‍സ്‌കിയുടെ ആകര്‍ഷകമായ കോര്‍ണര്‍ ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ അദ്ദേഹം നേടി. വെറും രണ്ട് മിനിറ്റിനുശേഷം, മെന്‍ഡസിന്റെ ഡിഫ്‌ലെക്റ്റ് ചെയ്ത ക്രോസ് ബ്രൈസ് സാംബയെ മറികടന്ന് ഫ്‌ലിക്ക് ചെയ്ത ഔസ്മാന്‍ ഡെംബെലെ പരാജയഭാരം കുറച്ചു. പക്ഷേ അത് നിലവിലെ ചാമ്പ്യന്മാര്‍ക്ക് പര്യാപ്തമായിരുന്നില്ല.

Ads by Google
Ads by Google
TRENDING NOW