-->
കംപാല: ഉഗാണ്ടന്‍ പ്രസിഡന്റായി യോവേരി മുസേവേനി ഏഴാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. 81 വയസുള്ള മുസേവേനിക്ക് 71.65 ശതമാനം വോട്ട് ലഭിച്ചു. പ്രധാന എതിരാളിയായിരുന്ന ബോബി വൈന്‍ (43) 24.72 ശതമാനം വോട്ടുകള്‍ നേടി. രാജ്യവ്യാപകമായ ഇന്റര്‍നെറ്റ് നിരോധനത്തിന്റെ പശ്‌ചാത്തലത്തിലായിരുന്നു വോട്ടെണ്ണല്‍. വ്യാപക ക്രമക്കേട് നടന്നതായി ഐക്യരാഷ്‌ട്രസഭയും ആരോപിച്ചു.