Sunday, March 15, 2026 Last Updated 39 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 10.56 AM

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ; സെനഗലും മൊറോക്കോയും ഫൈനലില്‍ ; സലായെ മാനേ വീണ്ടും മടക്കി

uploads/news/2026/01/820910/senagal.jpg

റാബത്ത് : കരുത്തരായ നൈജീരിയയേയും ഈജിപ്തിനെയും മടക്കി ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സില്‍ സെനഗലും ആതിഥേയരായ മൊറോക്കോയും ഫൈനലില്‍ ഏറ്റുമുട്ടും. മൊറോക്കോ നൈജീരിയയെയും സെനഗല്‍ ഈജിപ്തിനെയുമാണ് മടക്കിയത്. ഞായറാഴ്ചയാണ് ഫൈനല്‍.

ബുധനാഴ്ച നടന്ന പിരിമുറുക്കമുള്ള സെമിയില്‍ മുഹമ്മദ് സലാഹിന്റെ കിരീടം നേടാനുള്ള സ്വപ്നം വീണ്ടും തകര്‍ന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഈജിപ്തിനെ സെനഗല്‍ മറിച്ചത്. ലിവര്‍പൂളില്‍ മുമ്പ് സഹതാരങ്ങളായ മൊഹമ്മദ് സലായും സദിയോ മാനേയും നേര്‍ക്കുനേര്‍ വന്നതായിരുന്നു സെമിഫൈനലിന്റെ ഏറ്റവും വലിയ പ്രത്യേകത. മത്സരത്തില്‍ സലായുടെ സ്വപ്നം മാനെ അവസാനിപ്പിച്ചു.

ടാന്‍ജിയേഴ്‌സില്‍ നടന്ന മത്സരത്തില്‍ ഈജിപ്തിനെതിരെ സെനഗലിന് 1-0 വിജയം സമ്മാനിച്ച മാനെയുടെ ഗോളായിരുന്നു. 78-ാം മിനിറ്റില്‍ മാനേ വിജയഗോള്‍ നേടി. തലസ്ഥാനമായ റാബത്തില്‍ നടന്ന രണ്ടാം സെമിഫൈനല്‍ പോരാട്ടം അധിക സമയത്തിന്റെ അവസാനത്തില്‍ 0-0 ന് അവസാനിച്ചപ്പോള്‍ മൊറോക്കോ നൈജീരിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 ന് പരാജയപ്പെടുത്തി.

ഗോള്‍കീപ്പര്‍ യാസിന്‍ ബൗണൗ ഷൂട്ടൗട്ടില്‍ രണ്ട് തവണ സേവ് ചെയ്തുകൊണ്ട് വീരോചിതമായ പ്രകടനം കാഴ്ചവച്ചു. സൗദി ടീമായ അല്‍-ഹിലാലിന്റെ കീപ്പറായ ബൗണൗ സാമുവല്‍ ചുക്വ്യൂസിന്റെയും ബ്രൂണോ ഒനിമാച്ചിയുടേയും കിക്കുകള്‍ തടഞ്ഞു. ഇതോടെ പ്രിന്‍സ് മൗലെ അബ്ദെല്ലാ സ്‌റ്റേഡിയത്തിനുള്ളില്‍ 65,000-ത്തിലധികം ആരാധകര്‍ക്കിടയില്‍ വന്യമായ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു.

അതേസമയം ആതിഥേയരെന്ന നിലയില്‍ മൊറോക്കോ കടുത്ത സമ്മര്‍ദ്ദത്തിലാണ്. അരനൂറ്റാണ്ടിനിടെ തങ്ങളുടെ രാജ്യത്തിനായി ആദ്യത്തെ ആഫ്രിക്കന്‍ നേഷന്‍സ് കിരീടവും അവരുടെ രണ്ടാമത്തെ കിരീടവുമാണ് അവരെ കാത്തിരിക്കുന്നത്. സെമി ഫൈനല്‍ വരെ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമായിരുന്നു നൈജീരിയ. അവരുടെ അഡെമോള ലുക്ക്മാന്‍, ആദ്യ അഞ്ച് മത്സരങ്ങളില്‍ 14 ഗോളുകള്‍ നേടി ടോപ് സ്‌കോററുമാണ്.

Ads by Google
Thursday 15 Jan 2026 10.56 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW