Saturday, March 14, 2026 Last Updated 3 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 29 Sep 2025 10.11 AM

ആത്മാവ് എന്നില്‍ നിന്ന് പോയപോലെ! ആദ്യമായി പ്രസവം നേരിട്ട് കണ്ട യുവഡോക്ടര്‍ പറഞ്ഞത്

doctor, woman, struggle, delivery

ലോകത്തിലെ ഏറ്റവും വലിയ വേദന എന്നുപറയുന്നത് പ്രസവവേദനയാണ്. ഒരു കുഞ്ഞിനെ ഈ ഭൂമിയിലേക്ക് കൊണ്ടുവരാന്‍ ഒരു സ്ത്രീ നടത്തുന്ന പോരാട്ടമാണ് ഗര്‍ഭവും പ്രസവവുമെല്ലാം. ആ വേദന അനുഭവിച്ചവര്‍ക്ക് മാത്രമാണ് അതിന്റെ തീവ്രത മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. എന്നാല്‍ ഒരു സ്ത്രീ പ്രസവിക്കുന്നത് ആദ്യമായി നേരിട്ട് കണ്ടതിനുശേഷം തനിക്കുണ്ടായ തിരിച്ചറിവുകളെ കുറിച്ച് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഒരു യുവ ഡോക്ടര്‍. കോട്ടയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറായ റിത്വിക് മഹേശ്വരിയാണ് ഇതുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചത്.

ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി വിഭാഗത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനിടെയാണ് ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി വിഭാഗത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനിടെയാണ് പ്രസവം നേരിട്ടുകണ്ടതെന്ന് യുവഡോകര്‍ വീഡിയോയില്‍ പറയുന്നു. സ്ത്രീകള്‍ കടന്നുപോകുന്ന ശാരീരികവും വൈകാരികവുമായ ബുദ്ധിമുട്ടുകളെ കുറിച്ച് പറയുന്ന ഡോക്ടര്‍ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് സമത്വം ലഭിക്കുന്നുണ്ടെങ്കില്‍ അത് അങ്ങനെത്തന്നെയാണ് വേണ്ടതെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു. 'പ്രസവം നേരിട്ടുകണ്ടപ്പോള്‍ ആത്മാവ് എന്നില്‍നിന്ന് പോകുന്നതുപോലെയാണ് എനിക്ക് തോന്നിയത്. അവര്‍ എത്രമാത്രം വേദന അനുഭവിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അപ്പോള്‍ മനസിലാകും. പെണ്‍കുട്ടികള്‍ക്ക് ഒരിക്കലും പൂര്‍ണ ആരോഗ്യവതിയായിരിക്കാന്‍ കഴിയില്ല. അവരുടെ ശരീരത്തിന് അങ്ങനെയാകാന്‍ കഴിയില്ല. ചിലപ്പോള്‍ ആര്‍ത്തവത്തെയാകും നേരിടുക. അതല്ലെങ്കില്‍ പ്രസവത്തിലൂടെ കടന്നുപോകേണ്ടി വരും.'ഡോക്ടര്‍ പറയുന്നു.

പുരുഷന്‍മാരായിരിക്കുന്നത് ഭാഗ്യം എന്ന് കരുതുക. കാരണം അറിയാതെ സംഭവിക്കുന്ന ഗര്‍ഭധാരണത്തെ കുറിച്ച് സ്ത്രീകളാണ് എപ്പോഴും ആശങ്ക കാണിക്കുന്നത്. അതോര്‍ത്ത് അവര്‍ ഭയപ്പെടുന്നു. എപ്പോഴും സമ്മര്‍ദ്ദത്തിലാകുന്നു. എന്നാല്‍ പുരുഷന്‍മാര്‍ക്ക് അത് ആസ്വദിച്ചാല്‍മാത്രം മതി. ഇത്തരം ആകുലതകളിലൂടെയൊന്നും കടന്നുപോകേണ്ടതില്ലെന്നും ഡോക്ടര്‍ പറയുന്നു. പോസ്റ്റ് വൈറലായതോടെ നിരവധിപേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഒടുവില്‍ ഒരാള്‍ക്കെങ്കിലും ഇക്കാര്യം മനസിലായല്ലോ എന്നും ഇദ്ദേഹത്തെപ്പോലെയുള്ള പുരുഷന്‍മാരെയാണ് സമൂഹത്തിന് ആവശ്യമെന്നും ചിലര്‍ കുറിച്ചു. 'എല്ലാ പുരുഷന്മാരെയും (അവരുടെ തൊഴില്‍ പരിഗണിക്കാതെ) ഒരു ബന്ധത്തിലോ വാഹത്തിലോ പ്രവേശിക്കുന്നതിനുള്ള നിര്‍ബന്ധിത യോഗ്യതയായി ഗൈനക്കോളജി ഇന്റേണ്‍ഷിപ്പിന് അയക്കണം' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Ads by Google
Monday 29 Sep 2025 10.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW