Sunday, March 15, 2026 Last Updated 11 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Sep 2025 09.59 AM

ദേശീയ വൃക്ഷം മുറിക്കുന്നതിനെതിരെ രാജ്യാന്തര നയം ആവശ്യപ്പെട്ട് ബ്രസീല്‍: ആശങ്കയിലായി സംഗീതോപകരണ നിര്‍മ്മാതാക്കള്‍

brazilwood, crisis, national, tree

ബ്രസീലിന്റെ ദേശീയ വൃക്ഷമാണ് പോബ്രസീലിയ എക്കിനാറ്റ അഥവാ ബ്രസീല്‍വുഡ്. ഇപ്പോഴിതാ ഈ മരം മുറിക്കുന്നതിനും രാജ്യാന്തര കച്ചവടം ചെയ്യുന്നതിനുമെതിരെ രാജ്യാന്തര നയം ആവശ്യപ്പെടുകയാണ് ബ്രസീല്‍. ഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളുടെ രാജ്യാന്തര വാണിജ്യം നിയന്ത്രിക്കുന്ന സൈറ്റ്‌സ് കണ്‍വന്‍ഷനോട് ഈ മരത്തിനെ ഏറ്റവും സുരക്ഷ വേണ്ട അപ്പന്‍ഡിക്‌സ് 1 പട്ടികയിലാക്കാന്‍ ബ്രസീല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഇതില്‍ തീരുമാനമാകും.

എന്നാല്‍ ഇത് സംഗീതോപകരണ നിര്‍മാതാക്കളെ പ്രത്യേകിച്ച് യുഎസിലെ വയലിന്‍ നിര്‍മാതാക്കളെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ അറ്റ്‌ലാന്റിക് വനമേഖലയില്‍ കാണപ്പെടുന്നതാണ് ബ്രസീല്‍വുഡ്. ഇന്ന് ഈ വൃക്ഷം കടുത്ത പ്രതിസന്ധി നേരിടുകയാണ്. വയലിന്‍ പോലുള്ള സംഗീത ഉപകരണങ്ങളുണ്ടാക്കാനായാണ് ഈ മരം വ്യാപകമായി മുറിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന ഒരു മരമായി ഇന്ന് ബ്രസീല്‍വുഡ് മാറിയിരിക്കുന്നു. അംഗീകൃതമായ രീതിയില്‍ മുറിക്കുന്നതിനു വിലക്കുകള്‍ വന്നതോടെ അനധികൃത വേട്ട ഇതു നില്‍ക്കുന്ന മഴക്കാടുകളില്‍ തകൃതിയാണ്. ഈ മരങ്ങള്‍ വ്യാപകമായി വച്ചുപിടിപ്പിക്കാനും പ്രകൃതിസ്‌നേഹികളുടെ ശ്രമങ്ങളുണ്ട്.

നിരവധി ചരിത്രമുള്ള മരമാണ് ബ്രസീല്‍വുഡ്. സംഗീതോപകരണങ്ങളുണ്ടാക്കുന്നതിനും മുന്‍പ് ഇതിനു ഒരു ഉപയോഗമുണ്ടായിരുന്നു. ഓറഞ്ചും ചുവപ്പും കലര്‍ന്ന നിറമുള്ള കാതലാണ് ഈ മരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതില്‍ നിന്നുള്ള ഏറ്റവും സവിശേഷതയുള്ള ഉത്പന്നംഒരു ചായമാണ്. ബ്രസീലിന്‍ എന്ന ചുവന്ന ചായം. ബ്രസീലില്‍ ആധിപത്യം ഉറപ്പിച്ച പോര്‍ച്ചുഗീസുകാരാണ് ഈ മരത്തെ കണ്ടെത്തിയതും അതിനു പേര് നല്‍കിയതും അതിന്റെ വിപണന സാധ്യത തിരിച്ചറിഞ്ഞതും. യൂറോപ്പില്‍ വെല്‍വെറ്റ് പോലുള്ള തുണിത്തരങ്ങള്‍ നിര്‍മിക്കാനായി ഈ ചായത്തിനു വലിയ ഡിമാന്‍ഡ് വന്നു. വളരെ വിലപിടിപ്പുള്ള ഒരു വസ്തുവായി ബ്രസീല്‍വുഡ് മാറി.

തുടര്‍ന്നു പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ വ്യാപകമായി ബ്രസീല്‍വുഡ് മരങ്ങള്‍ ബ്രസീലിയന്‍ കാടുകളില്‍ നിന്നു മുറിച്ച് പോര്‍ച്ചുഗലിലേക്കു കയറ്റി അയച്ചു. വളരെ പ്രക്ഷുബ്ധമായിരുന്നു ഈ കടത്തല്‍. പലപ്പോഴും ഈ തടികളുമായി പോയ പോര്‍ച്ചുഗീസ് കപ്പലുകള്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തിന് ഇരയായി. ബ്രസീല്‍വുഡിന്റെ കടത്തലില്‍ സംഘട്ടനങ്ങളും ആക്രമണങ്ങളും നിരന്തരം സംഭവിച്ചു.

Ads by Google
Tuesday 16 Sep 2025 09.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW