Friday, March 13, 2026 Last Updated 18 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 28 Jul 2025 12.04 PM

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കില്ല ; ശശി തരൂര്‍ മൗനവ്രതത്തില്‍

uploads/news/2025/07/793348/shashi-tharoor.gif

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് സംസാരിക്കാനില്ലെന്ന്് കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം തരൂര്‍ തള്ളി. പഹല്‍ഗാമിന് ശേഷമുള്ള കേന്ദ്രസര്‍ക്കാരിന്റെ വിദേശനയത്തെ പിന്തുണച്ചതിന് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗത്തില്‍ നിന്ന് വലിയ വിമര്‍ശനം നേരിടുന്ന സാഹചര്യത്തില്‍ കൂടിയാണ് ശശി തരൂര്‍ നിലപാട് എടുത്തിരിക്കുന്നത്.

ഇതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായുള്ള തരൂരിന്റെ റിപ്പോര്‍ട്ടിലെ അഭിപ്രായ ഭിന്നത ഈ സംഭവവികാസങ്ങള്‍ വീണ്ടും സ്‌കാനറിലാക്കി. ഇക്കാര്യത്തില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് താന്‍ മൗനവ്രതത്തിലാണെന്നായിരുന്നു ശശിതരൂരിന്റെ പ്രതികരണം. നേരത്തേ തരൂരിനോട് സംസാരിക്കാന്‍ കോണഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ന് ഈ വിഷയത്തില്‍ സംസാരിക്കാന്‍ പോകുന്നത് പ്രിയങ്കാഗാന്ധി ഉള്‍പ്പെടെയുള്ളവരാണ് നേതാക്കളാണ്. ഓപ്പറേഷന്‍ സിന്ദൂരില്‍ ആക്രമണം നടത്തിയ ഭീകരരെ പിടികൂടാന്‍ കഴിയാതെ പോയതും ഇന്ത്യാ - പാക് സംഘര്‍ഷത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നടത്തുന്ന അവകാശവാദവും ഉയര്‍ത്തും.

പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തയ്യാറുള്ള കോണ്‍ഗ്രസ് എംപിമാര്‍ അതിനായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി (സിപിപി) ഓഫീസിനോട് അഭ്യര്‍ത്ഥിക്കേണ്ടതുണ്ട്. എന്നാല്‍ തരൂര്‍ ഒരിക്കലും തന്റെ പേര് അയച്ചിട്ടില്ലെന്ന് വൃത്തങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ സമീപിച്ച് സംസാരിക്കാന്‍ തയ്യാറാണോ എന്ന് ചോദിച്ചെങ്കിലും തരൂര്‍ വിസമ്മതിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

എംപിയും കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണം പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂര'ത്തില്‍ സര്‍വകക്ഷി പ്രതിനിധി സംഘത്തെ നയിക്കാന്‍ ശശി തരൂരിനെ സര്‍ക്കാര്‍ തിരഞ്ഞെടുത്തതാണ്. അതിനുശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള സര്‍ക്കാരിനെ തരൂര്‍ ആവര്‍ത്തിച്ച് പ്രശംസിച്ചു, ഇത് കോണ്‍ഗ്രസിനെ അലോസരപ്പെടുത്തുകയും ചെയ്തിരുന്നു.

'ഓപ്പറേഷന്‍ സിന്ദൂര്' എന്ന രൂപത്തില്‍ പാക്കിസ്ഥാനോടുള്ള ഇന്ത്യയുടെ പ്രതികരണവുമായി ബന്ധപ്പെട്ട് സായുധ സേനയെയും കേന്ദ്ര സര്‍ക്കാരിനെയും പിന്തുണയ്ക്കുന്ന തന്റെ നിലപാടിന്റെ പേരില്‍ നിരവധി ആളുകള്‍ തന്നെ വിമര്‍ശിക്കുന്നുണ്ടെന്ന് തരൂര്‍ നേരത്തെ പറഞ്ഞിരുന്നു. 'എന്നാല്‍ ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കും, കാരണം ഇത് രാജ്യത്തിന് ശരിയായ കാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,' ജൂലൈ 19 ന് കൊച്ചിയില്‍ നടന്ന ഒരു പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥയില്‍ ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ചുകൊണ്ട് ഒരു മലയാളം ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിന് പിന്നാലെ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ മറ്റ് അംഗങ്ങളും തരൂരിനെ ആക്രമിച്ചു.

മറ്റൊരു കോളത്തില്‍, തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി, അദ്ദേഹത്തിന്റെ ''ഊര്‍ജ്ജം, ചലനാത്മകത, സന്നദ്ധത'' എന്നിവ കാരണം അദ്ദേഹത്തെ ''ഇന്ത്യയുടെ പ്രധാന സ്വത്ത്'' എന്ന് വിശേഷിപ്പിച്ചിരുന്നു. ഈ വര്‍ഷം ജൂണില്‍, 'നേതൃത്വത്തിന്റെ ചില ഘടകങ്ങളുമായി' ഇടയ്ക്കിടെ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും, അവ സ്വകാര്യമായി അഭിസംബോധന ചെയ്യുന്നതാണ് നല്ലത്, പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര സംഘര്‍ഷത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കുറച്ചുകാണാന്‍ ശശി തരൂര്‍ ശ്രമിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW