Saturday, March 14, 2026 Last Updated 3 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 12 May 2025 12.42 PM

ഏറ്റവും ചെറിയ ഇന്ത്യ-പാക് സംഘര്‍ഷവും മറ്റ് നിരവധി ആദ്യ സംഭവങ്ങളും: ഓപ്പറേഷന്‍ സിന്ദൂര്‍ പ്ലേബുക്ക്

uploads/news/2025/05/780593/indian-army.jpg

ന്യൂഡല്‍ഹി: ആണവായുധങ്ങളുള്ള ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ ഒരു സുപ്രധാന വഴിത്തിരിവാണ് ഓപ്പറേഷന്‍ സിന്ദൂര്‍. അനേകം പുതിയ നാഴികക്കല്ലുകളാണ് പാകിസ്താന് മേല്‍ ഇന്ത്യ ശക്തമായ ആധിപത്യം കാണിച്ച ഹൃസ്വകാല പോരാട്ടത്തില്‍ തെളിഞ്ഞത്. ദൈര്‍ഘ്യം കുറഞ്ഞ പോരാട്ടം, ആദ്യമായി പാകിസ്ഥാന്‍ പ്രദേശത്ത് ഇന്ത്യ 500 കിലോമീറ്റര്‍ ആഴത്തില്‍ വ്യോമാക്രമണം നടത്തിയതും നൂതന ഡ്രോണുകളുടെ വിന്യാസത്തില്‍ 90% വിജയവും ഉള്‍പ്പെടെയുള്ള അനേകം നേട്ടങ്ങളാണ് ഈ ഓപ്പറേഷനില്‍ കണ്ടത്.

1. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ആദ്യമായിട്ടായിരുന്നു പാകിസ്ഥാന്‍ പ്രദേശത്ത് 500 കിലോമീറ്ററിന് അപ്പുറത്തേക്ക് പോയി ഇന്ത്യ വ്യോമാക്രമണം നടത്തുന്നത്. ഇന്ത്യന്‍ നാവികസേനയും ഓപ്പറേഷനിലുടനീളം തുടര്‍ച്ചയായ സംരക്ഷണം നല്‍കി.

2. ഡ്രോണ്‍ ആക്രമണങ്ങള്‍: 90% വിജയകരമായ സ്ട്രൈക്കുകള്‍ നടത്തി. ഓപ്പറേഷന്‍ സിന്ദൂരില്‍, ഇന്ത്യ ആദ്യമായി ഒരു വലിയ ഡ്രോണുകള്‍ വിന്യസിച്ചു, അവരുടെ സ്‌ട്രൈക്കുകളില്‍ 90% വിജയകരവുമായിരുന്നു. ഈ ഓപ്പറേഷനില്‍ നാഗാസ്ട്ര -1, സ്‌കൈസ്ട്രൈക്കര്‍ ഡ്രോണുകള്‍ ഉപയോഗിച്ചു. ഇവ രണ്ടും സ്വയം നശിപ്പിക്കുന്നവയും ആക്രമണ യുദ്ധത്തിനായി രൂപകല്‍പ്പന ചെയ്തവയുമാണ്.

3. ഏറ്റവും ചെറിയ ഇന്ത്യ-പാക് സംഘര്‍ഷമായിട്ട് കൂടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ അറിയപ്പെടുക. വെറും നാലു ദിവസത്തിനുള്ളില്‍ വെടിനിര്‍ത്തല്‍ ഉണ്ടായി. ഇത്രയും ചെറിയ സംഘട്ടനത്തിനിടെ ഇതാദ്യമായാണ് പാകിസ്ഥാന്‍ വ്യോമസേനയ്ക്ക് ഇന്ത്യയില്‍ നിന്നും നിര്‍ണായക പ്രഹരം ഏല്‍ക്കുന്നത്. 1965ലെ യുദ്ധം 49 ദിവസവും 1971ലെ യുദ്ധം 13 ദിവസവും കാര്‍ഗില്‍ യുദ്ധം 85 ദിവസവും നീണ്ടുനിന്നു. ഹ്രസ്വവും എന്നാല്‍ തീവ്രവുമായ ഈ കാലയളവില്‍ ഇന്ത്യ പാക്കിസ്ഥാനിലെ 9 തീവ്രവാദ ക്യാമ്പുകളും 11 സൈനിക താവളങ്ങളും തകര്‍ത്തു.

4. 24 വര്‍ഷത്തിനു ശേഷം പാക്കിസ്ഥാനിലെ പഞ്ചാബില്‍ ആക്രമിക്കുന്നത്. 1971ലെ യുദ്ധത്തിനു ശേഷം ആദ്യമായി ഇന്ത്യ പാക്കിസ്ഥാന്റെ പഞ്ചാബ് പ്രവിശ്യയില്‍ ശക്തമായ ആക്രമണം നടത്തി. മുരിഡ്കെ, റഫീക്കി, സിയാല്‍കോട്ട്, സുക്കൂര്‍ എന്നിവിടങ്ങളിലെ പ്രധാന സൈനിക കേന്ദ്രങ്ങളും സര്‍ഗോധയിലെയും ജാക്കോബാബാദിലെയും സൈനിക കന്റോണ്‍മെന്റുകളും ലക്ഷ്യമിട്ട് കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തി.

5. പാകിസ്ഥാന്‍ ആദ്യമായി ചൈനീസ് വിമാനങ്ങള്‍ വിന്യസിച്ച യുദ്ധം കൂടിയായിരുന്നു. ഇത് വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍, പാകിസ്ഥാനും ചൈനയും തമ്മിലുള്ള സഖ്യം തുറന്നുകാട്ടപ്പെട്ടു. ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ ആദ്യമായി ചൈനീസ് നിര്‍മ്മിത ജെ-സീരീസ് തണ്ടര്‍ ജെറ്റുകള്‍ ഉപയോഗിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW