Friday, March 13, 2026 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Apr 2025 06.13 PM

ഇതാണ് മിസൈൽ മാർഷ്; പുരാന്റെ സിക്സർ മഴ, 36 പന്തിൽ 87 , കൊൽക്കത്തയ്ക്ക് 239 റൺസ് വിജയലക്ഷ്യം

നരെയ്നന്റെ് പന്തിൽ സ്ലോഗ് സ്വീപ്പിലൂടെയാണ് മാർഷ് സിക്സർ നേടിയത്. 97 മീറ്റർ ദൂരത്തേയ്ക്കാണ് സിക്സർ പോയത്.
uploads/news/2025/04/774814/4.gif
photo - twitter

ലക്‌നൗ : കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് കൂറ്റൻ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് നേടി. നിക്കോളാസ് പുരാന്‍റെയും ഓപ്പണര്‍ മിച്ചൽ മാര്‍ഷിന്‍യും തകര്‍പ്പൻ അര്‍ധ സെഞ്ച്വറികളാണ് ലക്നൗ ഇന്നിംഗ്സിൽ നിര്‍ണായകമായത്. മിച്ചൽ മാര്‍ഷ് 48 പന്തിൽ 6 ബൗണ്ടറികളും 5 സിക്സറുകളും സഹിതം 81 റൺസ് നേടിയപ്പോൾ പുരാൻ 36 പന്തിൽ 87 റൺസ് നേടി പുറത്താകാതെ നിന്നു. 8 ബൗണ്ടറികളും 7 സിക്സറുകളുമാണ് പുരാന്‍റെ ബാറ്റിൽ നിന്ന് പിറന്നത്.

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്റിൽ സൂപ്പർ സിക്സറുകളുമായി ലഖ്നൗ സൂപ്പർ ജയന്റ്സ് താരം മിച്ചൽ മാർഷ്. മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ മാർഷ് വെടിക്കെട്ട് തുടങ്ങി. ഓസ്ട്രേലിയൻ സഹതാരം സ്പെൻസർ ജോൺസണെയാണ് മാർഷ് ആദ്യം നിലംതൊടാതെ ​ഗ്യാലറിയിലെത്തിച്ചത്. സ്ക്വയർ ലെ​ഗിന് മുകളിലേക്ക് 95 മീറ്റർ നീളത്തിലായിരുന്നു ആ സിക്സർ പറന്നത്. ഹർഷിത് റാണയെയും വെറുതെ വിടാൻ മാർഷ് തയ്യാറായില്ല. അഞ്ചാം ഓവറിലെ അഞ്ചാം പന്തിൽ ഹർഷിത് എറിഞ്ഞ പന്ത് താരത്തിന്റെ തലയ്ക്ക് മുകളിലൂടെ ​ഗ്യാലറിയിലെത്തിക്കാൻ മാർഷിന് കഴിഞ്ഞു. ഏഴാം ഓവറിലായിരുന്നു മാർഷിന്റെ മറ്റൊരു വെടിക്കെട്ട് സിക്സർ. സ്പിന്നർ സുനിൽ നരെയ്ൻ ആയിരുന്നു ഇത്തവണ മാർഷിന്റെ ഇര. നരെയ്ന്റ പന്തിൽ സ്ലോഗ് സ്വീപ്പിലൂടെയാണ് മാർഷ് സിക്സർ നേടിയത്. 97 മീറ്റർ ദൂരത്തേയ്ക്കാണ് സിക്സർ പോയത്.

പവര്‍ പ്ലേ പൂര്‍ത്തിയായതിന് പിന്നാലെ സ്പിന്നര്‍ സുനിൽ നരെയ്നെ കൊൽക്കത്ത കളത്തിലിറക്കി. എന്നാൽ, രണ്ടാം പന്തിൽ സിക്സറും മൂന്നാം പന്തിൽ ബൗണ്ടറിയും നേടി മാര്‍ഷ് നരെയ്നെ സമ്മര്‍ദ്ദത്തിലാക്കി. ആദ്യ ഓവറിൽ തന്നെ നരെയ്ന് 13 റൺസ് വഴങ്ങേണ്ടിയും വന്നു. 9ഓവറിൽ 9 റൺസ് മാത്രം വിട്ടുകൊടുത്ത് നരെയ്നും താളം കണ്ടെത്തിയതോടെ റൺസിന്‍റെ വരവ് കുറഞ്ഞു. 10-ാം ഓവറിൽ വീണ്ടും വരുൺ ചക്രവര്‍ത്തിയെത്തി മത്സരം കൊൽക്കത്തയുടെ നിയന്ത്രണത്തിലേയ്ക്ക് എത്തിച്ചു. 10 ഓവര്‍ പിന്നിട്ടപ്പോൾ ടീം സ്കോര്‍ വിക്കറ്റ് നഷ്ടമില്ലാതെ 95 റൺസ്. 11-ാം ഓവറിന്‍റെ ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയ മാര്‍ക്രമിനെ തൊട്ടടുത്ത പന്തിൽ തന്നെ ഹര്‍ഷിത് റാണ മടക്കിയയച്ചു. 99 റൺസിന്‍റെ ഒന്നാം വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയാണ് മാര്‍ക്രം-മാര്‍ഷ് സഖ്യം പിരിഞ്ഞത്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ഒന്നാം വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പും ഇതുതന്നെയാണ്. 28 പന്തിൽ 47 റൺസ് നേടിയാണ് മാര്‍ക്രം മടങ്ങിയത്.

പിന്നാലെ ഈ സീസണിൽ ഓറഞ്ച് ക്യാപ് നിലനിര്‍ത്തുന്ന നിക്കോളാസ് പുരാനാണ് ക്രീസിലെത്തിയത്. പുരാൻ-മാര്‍ഷ് സഖ്യം 11-ാം ഓവറിന്‍റെ മൂന്നാം പന്തിൽ ടീം സ്കോര്‍ 100ൽ എത്തി. അവസാന പന്തിൽ ഹര്‍ഷിത്തിനെതിരെ ബൗണ്ടറി നേടി മിച്ചൽ മാര്‍ഷ് അര്‍ധ സെഞ്ച്വറി തികച്ചു. 36 പന്തിലാണ് മാര്‍ഷ് 50 റൺസ് പിന്നിട്ടത്. സ്പെൻസര്‍ ജോൺസണെ ലക്ഷ്യമിട്ടായിരുന്നു ഇന്നത്തെ മത്സരത്തിൽ ലക്നൗ ബാറ്റര്‍മാര്‍ ഇറങ്ങിയതെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. തന്‍റെ മൂന്നാം ഓവറിലും സ്പെൻസര്‍ റൺസ് വിട്ടുകൊടുത്തു. മൂന്ന് ബൗണ്ടറികൾ സഹിതം 16 റൺസാണ് സ്പെൻസര്‍ എറിഞ്ഞ 12-ാം ഓവറിൽ പിറന്നത്. ആദ്യ രണ്ട് ഓവറുകളിൽ റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്കുകാട്ടിയ വൈഭവ് അറോറ എറിഞ്ഞ 13-ാം ഓവറിൽ 16 റൺസാണ് ലക്നൗ ബാറ്റര്‍മാര്‍ നേടിയത്. വരുൺ ചക്രവര്‍ത്തി എറിഞ്ഞ 14-ാം ഓവറിലും 16 റൺസ് നേടാനായി. ഈ ഓവറിൽ തന്നെ ഇരുവരുടെയും പാര്‍ട്ണര്‍ഷിപ്പ് 50 റൺസും ടീം സ്കോര്‍ 150 റൺസും പിന്നിട്ടു.

13, 14 ഓവറുകൾക്ക് സമാനായി സുനിൽ നരെയ്ൻ എറിഞ്ഞ 15-ാം ഓവറിലും 16 റൺസ് കണ്ടെത്താൻ ലക്നൗ ബാറ്റര്‍മാര്‍ക്ക് സാധിച്ചു. വെസ്റ്റ് ഇൻഡീസിലെ സഹതാരമായ പുരാൻ നരെയ്നെ രണ്ട് തവണ അതിര്‍ത്തി കടത്തി. തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തിൽ സെഞ്ച്വറി ലക്ഷ്യമിട്ട് കുതിക്കുകയായിരുന്ന മാര്‍ഷിനെ മടക്കിയയച്ച് ആന്ദ്രെ റസൽ കൊൽക്കത്തയ്ക്ക് കാത്തിരുന്ന ബ്രേക്ക്ത്രൂ നൽകി. 48 പന്തുകളിൽ 81 റൺസ് നേടിയാണ് മാര്‍ഷ് മടങ്ങിയത്. 16-ാം ഓവറിൽ വെറും 8 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കാൻ റസലിന് കഴിഞ്ഞു.

മാര്‍ഷ് പുറത്തായതിന് പിന്നാലെ 17-ാം ഓവറിൽ നിക്കോളാസ് പൂരാൻ വെടിക്കെട്ടിന് തിരികൊളുത്തി. ഹര്‍ഷിത് റാണയുടെ ആദ്യ രണ്ട് പന്തുകളും കാണികൾക്കിടയിലേയ്ക്ക് പറത്തി പുരാൻ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. വെറും 21 പന്തുകളിൽ നിന്നാണ് പുരാൻ 50 തികച്ചത്. 18-ാം ഓവറിന്‍റെ മൂന്നാം പന്തിൽ ടീം സ്കോര്‍ 200 കടന്നു. റസലിന്‍റെ ഓവറിൽ മൂന്ന് ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതം 24 റൺസാണ് പുരാൻ അടിച്ചെടുത്തത്. ഇതോടെ 18 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ലക്നൗ 2 വിക്കറ്റ് നഷ്ടത്തിൽ 217 എന്ന നിലയിലെത്തി. 19-ാം ഓവറിൽ അബ്ദുൾ സമദിനെ പുറത്താക്കി റാണ കൊൽക്കത്തയ്ക്ക് ആശ്വസിക്കാൻ വക നൽകി. അവസാന ഓവറിൽ ഒരു ബൗണ്ടറി മാത്രം വഴങ്ങിയ വൈഭവ് അറോറ 11 റൺസ് വിട്ടുകൊടുത്തതോടെ ലക്നൗവിന്‍റെ ഇന്നിംഗ്സ് 238 റൺസിൽ അവസാനിച്ചു. കൊൽക്കത്തയ്ക്ക് വേണ്ടി ഹര്‍ഷിത് റാണ രണ്ടും ആന്ദ്രെ റസൽ ഒരു വിക്കറ്റും വീഴ്ത്തി

Ads by Google
Ads by Google
TRENDING NOW