-->
മാതാപിതാക്കള്‍ കാണുന്ന സ്വപ്നങ്ങള്‍ പലപ്പോഴും സാക്ഷാത്കരിക്കാറുള്ളത് മക്കളാണ്. കുഞ്ഞുനാളില്‍ കൈ പിടിച്ചും വലുതാകുമ്പോള്‍ ഹൃദയത്തോട് ചേര്‍ത്തും നിര്‍ത്തുന്ന മാതാപിതാക്കള്‍ എന്നും മക്കളുടെ നന്മ മാത്രമാണ് ആഗ്രഹിക്കാറുള്ളത്. അച്ഛനമ്മമാരുടെ സ്വപ്നങ്ങള്‍ ജീവിതലക്ഷ്യമാക്കി മാറ്റി പ്രയത്നിക്കുന്ന ഒരുപാട് മക്കളുണ്ട്. അവരെല്ലാം ഉയര്‍ച്ചയുടെ പടവുകള്‍ നടന്നു കയറുകയും ചെയ്യാറുണ്ട്.
ഇപ്പോഴിതാ താന്‍ ജില്ലാ കളക്ടറായി ചുമതലയേറ്റതിന് പിന്നില്‍ മാതാപിതാക്കൾ നൽകിയ പിന്തുണയെയും സ്‌നേഹവുമാണെന്ന് കുറിക്കുകയാണ് ശിഖ സുരേന്ദ്രൻ ഐഎഎസ്. ഫെയ്‌സ്ബുക്കിൽ പോസ്റ്റ്‌ചെയ്ത വികാരനിർഭരമായ കുറിപ്പിലാണ് സിവിൽസർവീസ് എന്ന ലക്ഷ്യത്തിലേക്ക് അച്ഛനും അമ്മയും നൽകിയ പിന്തുണയും പ്രോത്സാഹനവും ശിഖ പങ്കുവെച്ചത്. ജില്ലാ കളക്ടറുടെ കസേരയിലേക്ക് തന്നെ എത്തിച്ചത് വായിച്ചു പഠിച്ച പുസ്തകങ്ങളും എഴുതി ശീലിച്ച ഉത്തരങ്ങളും മാത്രമല്ല, തന്റെ മകള്‍ അത് നേടിയെടുക്കും എന്ന് ഉറച്ചു വിശ്വസിച്ച ഒരു അച്ഛനും ഒരു അമ്മയും കൂടെയാണെന്നാണ് തൃശൂര്‍ കളക്ടറായി ചുമതലയേറ്റ ശിഖ സുരേന്ദ്രന്‍ കുറിച്ചിരിക്കുന്നത്.
‘‘സ്വപ്നം കാണുവാൻ പഠിപ്പിച്ചത് അച്ഛനാണ്. ഇന്ന് തൃശ്ശൂർ ജില്ലാ കളക്ടർ ആയി ചാർജ് എടുത്തപ്പോൾ, ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കുവാൻ അച്ഛൻ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു. ഡയാലിസിസ് കിടക്കയിൽ നിന്ന് അച്ഛൻ പകർന്നു തന്നത്ര ഊർജ്ജവും ആത്മവിശ്വാസവും മറ്റൊരു വ്യക്തിക്കും ഇതുവരെ എനിക്ക് നൽകാനായിട്ടില്ല. കണ്ണുകൾ ഈറനണിഞ്ഞാണ് ഈ കുറിപ്പ് എഴുതുന്നതെങ്കിലും, അച്ഛൻറെ അനുഗ്രഹങ്ങൾ എന്നും എന്നിൽ ഉണ്ടാകും എന്ന ഉറപ്പാണ് മുന്നോട്ടുള്ള എൻറെ ഊർജ്ജം.
ചാർജ് എടുക്കുവാൻ കളക്ടറേറ്റിലേക്ക് ഇറങ്ങുന്ന നേരം, കാൽ തൊട്ടു തൊഴുതപ്പോൾ, അമ്മ വിതുമ്പിയതിന് കാരണം അച്ഛൻറെ അഭാവമാണ്. എന്നോടൊപ്പം ജില്ലാ കളക്ടറുടെ കാറിൽ കയറിയപ്പോഴും സങ്കടം കൊണ്ടു അമ്മ ഒന്നും മിണ്ടിയിരുന്നില്ല. അച്ഛൻ രോഗബാധിതനായപ്പോൾ ഏതാണ്ട് ഇരുപത് വർഷം ഞങ്ങൾക്കുവേണ്ടി വിയർപ്പൊഴുക്കി അധ്വാനിച്ചത് അമ്മയാണ്. കമ്പനിയിൽ ഏറെ സമയവും നിന്നു കൊണ്ടുള്ള ജോലിചെയ്ത് ക്ഷീണിതയായി വീട്ടിലെത്തുന്ന അമ്മയ്ക്ക്, മകൾക്ക് ഉപദേശങ്ങൾ നൽകുവാനോ, പഠനത്തിലെ സംശയങ്ങൾ ദൂരീകരിക്കുവാനോ അറിയുമായിരുന്നില്ല. സിവിൽ സർവീസ് കോച്ചിങ്ങിന് കുടുംബശ്രീയിൽ നിന്നും ,സഹകരണ ബാങ്കിൽ നിന്നും ലോണെടുത്ത് പഠിപ്പിക്കാൻ അയച്ചു. വീട്ടിലെ അവസ്ഥ മനസ്സിലാക്കി മറ്റൊരു ജോലിയോടൊപ്പം പഠിക്കാം എന്ന് കരുതിയപ്പോൾ പോലും അമ്മയും അച്ഛനും എന്നെ പിന്തിരിപ്പിച്ചു.
സിവിൽ സർവീസ് പരീക്ഷയുടെ ഉത്തരക്കടലാസുകളിൽ നിന്നും ജില്ലാ കളക്ടറുടെ കസേരയിലേക്ക് എന്നെ എത്തിച്ചത് ഞാൻ വായിച്ചു പഠിച്ച പുസ്തകങ്ങളും എഴുതി ശീലിച്ച ഉത്തരങ്ങളും മാത്രം അല്ല ; മറിച്ച്, പഠിച്ചു മടുത്തിരിക്കുമ്പോൾ , ചെയ്യാമെന്ന് കരുതി മാറ്റിവെക്കുമ്പോൾ , തോൽക്കും എന്ന് ഭയന്നിരിക്കുമ്പോൾ , എല്ലാം- തന്റെ മകൾ അത് നേടിയെടുക്കും എന്ന് ഉറച്ചു വിശ്വസിച്ച ഒരു അച്ഛനും ഒരു അമ്മയുമാണ്.
തൃശ്ശൂരിൽ ജില്ലാ കളക്ടറായി ഇന്ന് ജോയിന്‍ ചെയ്തു...
ഇന്ന് വെറുമൊരു പ്രൊഫഷണൽ നാഴികക്കല്ല് മാത്രമല്ല - എന്റെ അച്ഛന്റെ ഹൃദയത്തിൽ ആദ്യം ഉണ്ടായിരുന്ന ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരമാണിത്. ജില്ലാ കളക്ടറാകുക എന്നത് എനിക്ക് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു, അത് എന്റേതായി മാറുന്നതിന് മുമ്പ്. ഇന്ന് അദ്ദേഹം ഇവിടെ ഇല്ലെങ്കിലും, ഓരോ നിമിഷത്തിലും എന്നെ നയിച്ച അദ്ദേഹത്തിന്റെ അനുഗ്രഹങ്ങൾ എനിക്ക് അനുഭവപ്പെട്ടു. ഞാൻ അദ്ദേഹത്തെ അഭിമാനിപ്പിച്ചിട്ടുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
സിവിൽ സർവീസ് പരീക്ഷയുടെ ഉത്തരക്കടലാസുകളിൽ നിന്നും ജില്ലാ കളക്ടറുടെ കസേരയിലേക്ക് എന്നെ എത്തിച്ചത് ഞാൻ വായിച്ചു പഠിച്ച പുസ്തകങ്ങളും എഴുതി ശീലിച്ച ഉത്തരങ്ങളും മാത്രം അല്ല ; മറിച്ച്, പഠിച്ചു മടുത്തിരിക്കുമ്പോൾ , ചെയ്യാമെന്ന് കരുതി മാറ്റിവെക്കുമ്പോൾ, തോൽക്കും എന്ന് ഭയന്നിരിക്കുമ്പോൾ, എല്ലാം... തന്റെ മകൾ അത് നേടിയെടുക്കും എന്ന് ഉറച്ചു വിശ്വസിച്ച ഒരു അച്ഛനും ഒരു അമ്മയുമാണ്.
തൃശ്ശൂരിൽ ജില്ലാ കളക്ടറായി ഇന്ന് ജോയിന്‍ ചെയ്തു...
ഇന്ന് വെറുമൊരു പ്രൊഫഷണൽ നാഴികക്കല്ല് മാത്രമല്ല, എന്റെ അച്ഛന്റെ ഹൃദയത്തിൽ ആദ്യം ഉണ്ടായിരുന്ന ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരമാണിത്. ജില്ലാ കളക്ടറാകുക എന്നത് എനിക്ക് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു, അത് എന്റേതായി മാറുന്നതിന് മുമ്പ്. ഇന്ന് അദ്ദേഹം ഇവിടെ ഇല്ലെങ്കിലും, ഓരോ നിമിഷത്തിലും എന്നെ നയിച്ച അദ്ദേഹത്തിന്റെ അനുഗ്രഹങ്ങൾ എനിക്ക് അനുഭവപ്പെട്ടു. ഞാൻ അദ്ദേഹത്തെ അഭിമാനിപ്പിച്ചിട്ടുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ഈ നേട്ടം എന്റെ അമ്മയുടെ ശക്തിയിലാണ് നിലകൊള്ളുന്നത്, ഒരു കമ്പനിയിലെ ലളിതമായ ഒരു നീലക്കോളർ ജോലിക്കാരി, അവരുടെ ദിവസങ്ങൾ നീണ്ടതും കഠിനാധ്വാനവുമായിരുന്നു. അവർ പലപ്പോഴും തന്റെ പരിധിക്കപ്പുറം അക്ഷീണം പ്രവർത്തിച്ചു, ഞങ്ങളുടെ സ്വപ്നങ്ങളുടെ ഭാരം നിശബ്ദമായി ചുമലിൽ വഹിച്ചു. അവരുടെ ത്യാഗങ്ങളാണ് ഈ ദിവസത്തിന്റെ അടിത്തറ.
എന്റെ നിരന്തരമായ പ്രോത്സാഹന സ്രോതസ്സായ എന്റെ സഹോദരി - എന്നെ ഒരിക്കലും എന്നെത്തന്നെ ഉപേക്ഷിക്കാൻ അനുവദിച്ചില്ല. ഞാൻ ചുമതലയേറ്റപ്പോൾ അവർ രണ്ടുപേരും എന്റെ അരികിലുണ്ടായിരുന്നത് ആ നിമിഷത്തെ അതിരുകടന്നതും ആഴത്തിൽ വൈകാരികവുമാക്കി.
കൃതജ്ഞതയോടും വിനയത്തോടും ഓർമ്മകൾ നിറഞ്ഞ ഹൃദയത്തോടും കൂടി, എല്ലാവരുടെയും പിന്തുണയും അനുഗ്രഹവും തേടി ഞാൻ ഈ ഉത്തരവാദിത്തത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു...’’ എന്നാണ് ശിഖ സുരേന്ദ്രന്‍ ഐഎഎസ് കുറിച്ചിരിക്കുന്നത്. കുറിപ്പിനു താഴെ നിരവധി പേര്‍ ആശംസകളും സ്നേഹവും കുറിച്ച് കമന്റുകള്‍ പങ്കുവച്ചിട്ടുണ്ട്.