Friday, March 13, 2026 Last Updated 9 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 11.34 PM

ഈസ്‌റ്റ് ബംഗാള്‍ മുന്നില്‍

uploads/news/2026/02/826667/sp5.jpg

കൊല്‍ക്കത്ത/ജംഷഡ്‌പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ ഈസ്‌റ്റ് ബംഗാളിനും ജംഷഡ്‌പുര്‍ എഫ്‌.സിക്കും ജയം. ഈസ്‌റ്റ് ബംഗാള്‍ 4-1 നു സ്‌പോര്‍ട്ടിങ്‌ ഡല്‍ഹിയെയും ജംഷഡ്‌പുര്‍ 1-0 ത്തിന്‌ പഞ്ചാബ്‌ എഫ്‌.സിയെയും തോല്‍പ്പിച്ചു.
സ്വന്തം തട്ടകമായ സാള്‍ട്ട്‌ ലേക്ക്‌ സ്‌റ്റേഡിയത്തില്‍ ഈസ്‌റ്റ് ബംഗാളിനായി യൂസഫ്‌ എസെജാറി ഇരട്ട ഗോളുകളും എഡ്‌മുണ്ട്‌ ലാല്‍റിന്തിക, മിഗ്വേല്‍ ഫിഗുരിയ എന്നിവര്‍ ഒരു ഗോള്‍ വീതവുമടിച്ചു. സ്‌പോര്‍ട്ടിങ്‌ ഡല്‍ഹിക്കായി അഗസ്‌റ്റീന്‍ ലാല്‍റോചാനയാണ്‌ ഗോളടിച്ചത്‌.
കളി തുടങ്ങി നാലാം മിനിറ്റില്‍ അഗസ്‌റ്റീനിലൂടെ ഡല്‍ഹി മുന്നിലെത്തി. ഏഴാം മിനിറ്റില്‍ എഡ്‌മുണ്ടിലൂടെ സമനില ഗോളെത്തി. 12-ാം മിനിറ്റില്‍ യൂസഫിന്റെ ഗോള്‍ ഈസ്‌റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. 40-ാം മിനിറ്റിലായിരുന്നു രണ്ടാം ഗോള്‍. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു മിഗ്വേലിന്റെ ഗോളെത്തിയത്‌.
കളിയുടെ 56 ശതമാനം സമയത്തും പന്ത്‌ ഈസ്‌റ്റ് ബംഗാള്‍ താരങ്ങളുടെ പക്കലായിരുന്നു. രണ്ട്‌ കളികളില്‍നിന്ന്‌ ആറ്‌ പോയിന്റ്‌ നേടിയ ഈസ്‌റ്റ് ബംഗാള്‍ ഒന്നാം സ്‌ഥാനത്തെത്തി. ഐ.എസ്‌.എല്ലിനെ കന്നിക്കാരായ സ്‌പോര്‍ട്ടിങ്‌ ഡല്‍ഹി രണ്ട്‌ കളികളും തോറ്റു.
സ്വന്തം തട്ടകമായ ജെ.ആര്‍.ഡി. ടാറ്റാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ്‌ ജംഷഡ്‌പുര്‍ എഫ്‌.സി. പഞ്ചാബിനെ തോല്‍പ്പിച്ചത്‌്. 78-ാം മിനിറ്റ്‌ വരെ ഗോള്‍ വഴങ്ങാതെ പിടിച്ചു നില്‍ക്കാന്‍ പഞ്ചാബിനായി. വിന്‍സി ബാറേറ്റോയാണ്‌ ഗോളടിച്ചത്‌. രണ്ട്‌ കളികളും ജയിച്ച ജംഷഡ്‌പുര്‍ ആറ്‌ പോയിന്റുമായി രണ്ടാം സ്‌ഥാനത്തുണ്ട്‌. പഞ്ചാബിന്റെ സീസണിലെ ആദ്യ മത്സരമാണിത്‌.

Ads by Google
Saturday 21 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW