Wednesday, March 11, 2026 Last Updated 16 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 11.32 PM

ആന്ധ്രയില്‍ നിക്ഷേപ, ക്രിക്കറ്റ്‌ വാതുവയ്‌പ്പ്‌ റാക്കറ്റ്‌ അറസ്‌റ്റില്‍

uploads/news/2026/02/826630/in2.jpg

അമരാവതി: ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ നിക്ഷേപ, ക്രിക്കറ്റ്‌ വാതുവെപ്പ്‌ റാക്കറ്റ്‌ സംഘം അറസ്‌റ്റില്‍. വലിയ നിക്ഷേപ/ഓണ്‍ലൈന്‍ ക്രിക്കറ്റ്‌ വാതുവയ്‌പ്പ്‌ റാക്കറ്റിനെയാണ്‌ പോലീസ്‌ വലയിലാക്കിയത്‌. ഏകദേശം 2 കോടി രൂപയുടെ സ്വത്തുക്കള്‍ ഇവരില്‍നിന്നു പിടിച്ചെടുത്തു. രണ്ട്‌ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തു.
നെല്ലൂര്‍ എസ്‌.പി: അജിത വെജെന്‍ഡ്‌ലയുടെ നിര്‍ദേശപ്രകാരം നെല്ലൂര്‍ ടൗണ്‍ എ.എസ്‌.പി: ദീക്ഷ, സി.ഐ: സാംബശിവ റാവു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആണ്‌ സ്‌ഥാപനം റെയ്‌ഡ്‌ ചെയ്‌തത്‌. ഇവിടെനിന്നു രാധീ എക്‌സ്‌ചേഞ്ച്‌ (ആര്‍ 777) ആപ്പ്‌, ആര്‍ 777.അസ്‌. എന്ന വെബ്‌സൈറ്റ്‌ എന്നിവയിലൂടെ പ്രവര്‍ത്തിക്കുന്ന സങ്കീര്‍ണ്ണമായ വാതുവെപ്പ്‌ ശൃംഖല പോലീസ്‌ കണ്ടെത്തി.
അറസ്‌റ്റിലായവരില്‍ പ്രധാന സംഘാടകനെന്ന്‌ കരുതപ്പെടുന്ന കുസെറ്റി വേണു ഗോപാല്‍ (23), സിന്‍ഡിക്കേറ്റിനായി പണമിടപാടുകള്‍ കൈകാര്യം ചെയ്‌തിരുന്ന ബിത്ര വെങ്കട രമണ (31) എന്നിവരുള്‍പ്പെടുന്നു. അനധികൃത ഓണ്‍ലൈന്‍ ക്രിക്കറ്റ്‌ വാതുവയ്‌പ്പ്‌ നടത്തുന്നതിനൊപ്പം, ഉയര്‍ന്ന വരുമാനമുള്ള വ്യാജ നിക്ഷേപ പദ്ധതികളിലൂടെ സംഘം ഇരകളെ ആകര്‍ഷിച്ചുവെന്ന്‌ പോലീസ്‌ പറഞ്ഞു. നെല്ലൂരിലെ ഒരു താമസക്കാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ അന്വേഷണം ആരംഭിച്ചത്‌. ലാഭം വാഗ്‌ദാനം ചെയ്‌ത്‌ 53 ലക്ഷം രൂപ തട്ടിയെടുത്തതായി അദ്ദേഹം പരാതിയില്‍ ആരോപിച്ചു.
റെയ്‌ഡിനിടെ, ഉദ്യോഗസ്‌ഥര്‍ 34.65 ലക്ഷം രൂപ പിടിച്ചെടുത്തു, 1.64 കോടിയിലധികം രൂപയുടെ ബാങ്ക്‌ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. 13 മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പ്‌ എന്നിവയും പോലീസ്‌ കണ്ടെടുത്തു. പണം തിരികെ ആവശ്യപ്പെട്ട വാതുവയ്‌പ്പുകാരെ ഭീഷണിപ്പെടുത്താനായി ഉപയോഗിച്ച കത്തികളും അന്വേഷണ ഉദ്യോഗസ്‌ഥര്‍ പിടിച്ചെടുത്തു.
വഞ്ചന, ക്രിമിനല്‍ ഭീഷണിക്കും ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്‌) യിലെ പ്രസക്‌തമായ വ്യവസ്‌ഥകള്‍, ഓണ്‍ലൈന്‍ തട്ടിപ്പിനുള്ള ഐ.ടി. ആക്‌ട്‌, അനധികൃത വാതുവയ്‌പ്പിനുള്ള ആന്ധ്രാപ്രദേശ്‌ ഗെയിമിങ്‌ ആക്‌ടിലെ വിവിധ വകുപ്പുകള്‍, ആയുധങ്ങള്‍ കൈവശം വയ്‌ക്കുന്നതിനുള്ള ആയുധ നിയമം എന്നിവ പ്രകാരം കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു. റാക്കറ്റുമായി ബന്ധപ്പെട്ട കൂടുതല്‍ കണ്ണികളെയും പ്രതികളെയും കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്നു ആന്ധ്രാപ്രദേശ്‌ പോലീസ്‌ അറിയിച്ചു.

Ads by Google
Saturday 21 Feb 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW