Wednesday, March 11, 2026 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 11.34 PM

ഓള്‍ട്ട്‌മാനെയും ഡാരിയോയെയും കുടുക്കി പ്രധാനമന്ത്രി മോദി! പരിഭ്രമം വൈറലായി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നില്‍ 'കുടുങ്ങി' ഓപ്പണ്‍എഐയുടെയും ആന്ത്രോപിക്കിന്റെയും സി.ഇ.ഒമാരായ സാം ഓള്‍ട്ട്‌മാനും ഡാരിയോ അമോദിയും. ഓള്‍ട്ട്‌മാനും അമോദിയും തമ്മിലുള്ള പിണക്കത്തിനു വര്‍ഷങ്ങള്‍ പഴക്കമുണ്ട്‌.
ഇന്ത്യ എഐ ഇംപാക്‌ട്‌ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഫോട്ടോക്ക്‌ പോസ്‌ ചെയ്യുമ്പോഴാണു ഇരുവരും 'പ്രതിസന്ധി'യിലായത്‌. മോദിക്കൊപ്പം കൈകള്‍ ചേര്‍ത്തുപിടിച്ചാണു സി.ഇ.ഒമാര്‍ ഫോട്ടോക്ക്‌ പോസ്‌ ചെയ്‌തത്‌. സാം ഓള്‍ട്ട്‌മാനും ഡാരിയോ അമോദിയും കൈകള്‍ കോര്‍ത്ത്‌ പിടിക്കുന്നത്‌ ഒഴിവാക്കി, പകരം മുഷ്‌ടി ചുരുട്ടി ഉയര്‍ത്തി. ഓള്‍ട്ട്‌മാന്‍ പ്രധാനമന്ത്രിയുടെ കൈകളില്‍ പിടിച്ചിട്ടുണ്ട്‌. പക്ഷേ, മറുകരം അമോദിയുടെ കരങ്ങളില്‍ സ്‌പര്‍ശിച്ചില്ല.
ക്യാമറകളില്‍ പതിഞ്ഞ ഈ പരിഭ്രമം വേഗത്തില്‍ വൈറലാവുകയും േ്രടാളുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും കാരണമാവുകയും ചെയ്‌തു. എന്നാല്‍ ഈ രണ്ടു വ്യക്‌തികളുടെയും അവരുടെ കമ്പനികളുടെയും ചരിത്രം അറിയുന്നവര്‍ക്ക്‌, ആ നിമിഷം അപ്രതീക്ഷിത സംഭവമായിരുന്നില്ല, മറിച്ച്‌ എഐ ലോകത്തിലെ മത്സരത്തിന്റെ ഒരു പ്രതീകാത്‌മക ചിത്രം പോലെയാണ്‌ തോന്നിയത്‌.
വേദിയില്‍ സംഭവിച്ചത്‌
ഉച്ചകോടിയുടെ മുഖ്യപ്രഭാഷണം കഴിഞ്ഞ്‌, ലോകമെമ്പാടുമുള്ള നിരവധി ടെക്‌ നേതാക്കള്‍ മോദിക്കൊപ്പം ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌തു. അദ്ദേഹത്തോടൊപ്പം സുന്ദര്‍ പിച്ചായ്‌യും ആന്ത്രോപിക്കില്‍നിന്നുള്ള അമോദിയും, മെറ്റയുടെ ചീഫ്‌ എഐ ഓഫീസര്‍ അലക്‌സാണ്ടര്‍ വാങ്‌ എന്നിവരുമുണ്ടായിരുന്നു.
ക്യാമറകള്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍, പ്രധാനമന്ത്രി മോദി പിച്ചായ്‌യുടെയും ഓള്‍ട്ട്‌മാന്റെയും കൈകള്‍ പിടിച്ച്‌ കൈകള്‍ ഉയര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഓള്‍ട്ട്‌മാനും അമോദിക്കും കൈകള്‍ കോര്‍ത്ത്‌ പിടിക്കാന്‍ തോന്നിയില്ല. പകരം, ഇരുവരും മുഷ്‌ടി ചുരുട്ടി ഉയര്‍ത്തി, ശ്രദ്ധാപൂര്‍വമുള്ള ശാരീരിക അകലം പാലിച്ചു.
ജനറേറ്റീവ്‌ എഐയുടെ മുന്നണിയിലുള്ള രണ്ട്‌ കമ്പനികളെ നയിക്കുന്നവരാണ്‌ ഇരുവരും. പണ്ട്‌ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായിരുന്നു. എന്താണു സംഭവിക്കുന്നതെന്ന്‌ തനിക്കറിയില്ലെന്നായിരുന്നെന്ന്‌ ഓള്‍ട്ട്‌മാന്‍ പിന്നീട്‌ പറഞ്ഞു. മോദി 'തന്റെ കൈ പിടിച്ച്‌ ഉയര്‍ത്തുകയായിരുന്നു' എന്നും അദ്ദേഹം പറഞ്ഞു.
അമോദി മുമ്പ്‌ ഓപ്പണ്‍എഐയില്‍ വൈസ്‌ പ്രസിഡന്റ്‌ ഓഫ്‌ റിസര്‍ച്ച്‌ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. വലിയ ഭാഷാ മോഡലുകളുടെ വികസനത്തില്‍ പ്രധാന പങ്ക്‌ വഹിച്ചിട്ടുണ്ട്‌. 2021ന്റെ തുടക്കത്തില്‍, സഹോദരി ഡാനിയേല അമോദിയെ ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന ഗവേഷകരോടൊപ്പം കമ്പനി വിട്ട്‌ ആന്ത്രോപിക്‌ സ്‌ഥാപിച്ചു. 2023ല്‍ ഫോര്‍ച്യൂണിന്‌ നല്‍കിയ അഭിമുഖത്തില്‍, അമോദി തന്റെ രാജി 'ദിശാപരമായ വ്യത്യാസങ്ങള്‍' കാരണമാണെന്ന്‌ സ്‌ഥിരീകരിച്ചു.
2022ല്‍ ചാറ്റ്‌ജിപിടിയുടെ വരവോടെ ഓപ്പണ്‍എഐ ലോകപ്രസിദ്ധമായി. ഓപ്പണ്‍എഐയും ആന്ത്രോപിക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന ഏറ്റവും സ്വാധീനമുള്ള കമ്പനികളായി തുടരുകയാണ്‌.

Ads by Google
Thursday 19 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW