Thursday, March 12, 2026 Last Updated 11 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.27 PM

സുപ്രധാന വിധിയുമായി ഫിലിപ്പീന്‍സ്‌ സുപ്രീം കോടതി: സ്വവര്‍ഗ ദമ്പതികളെ സ്വത്തിന്റെ സഹഉടമകളായി കണക്കാക്കാം

uploads/news/2026/02/824848/in2.jpg

മനില: സ്വവര്‍ഗ ദമ്പതികളെ സ്വത്തിന്റെ സഹഉടമകളായി കണക്കാക്കാമെന്ന സുപ്രധാന വിധിയുമായി ഫിലിപ്പീന്‍സ്‌ സുപ്രീം കോടതി. സ്വവര്‍ഗ ദമ്പതികള്‍ സ്വത്ത്‌ സമ്പാദിക്കുന്നതില്‍ പങ്കാളികളാണെന്നു തെളിയിക്കപ്പെട്ടാല്‍ അവരെ സഹ ഉടമകളായി അംഗീകരിക്കാമെന്നു ഫിലിപ്പീന്‍സ്‌ കുടുംബ നിയമയ വ്യവസ്‌ഥ പരിഗണിച്ചുകൊണ്ട്‌ കോടതി പറഞ്ഞു.
യാഥാസ്‌ഥിതിക കത്തോലിക്കാ ഫിലിപ്പീന്‍സില്‍ സ്വവര്‍ഗ വിവാഹം നിയമവിരുദ്ധമാണ്‌. വത്തിക്കാനു പുറമേ വിവാഹമോചനം അനുവദിക്കാത്ത ലോകത്തിലെ ഏകരാജ്യവും ഫിലിപ്പീന്‍സാണ്‌.
സ്വത്ത്‌, ധനകാര്യം, ആരോഗ്യ സംരക്ഷണം എന്നിവയുടെ കാര്യത്തില്‍ സ്വവര്‍ഗ ദമ്പതികള്‍ക്ക്‌ നിയമപരമായ പരിരക്ഷയില്ലാത്ത സാഹചര്യമാണു രാജ്യത്ത്‌ നിലനിന്നിരുന്നത്‌. സുപ്രീം കോടതിയുടെ ഉത്തരവിലൂടെ ഈ സ്‌ഥിതിക്ക്‌ മാറ്റമുണ്ടാവുമെന്നാണു കരുതപ്പെടുന്നത്‌.
തലസ്‌ഥാനമായ മനിലയുടെ പ്രാന്തപ്രദേശത്തെ വീടും സ്‌ഥലവും വില്‍ക്കാനുള്ള നീക്കത്തെച്ചൊല്ലി മുന്‍ സ്വര്‍ഗദമ്പതികളായ രണ്ടു സ്‌ത്രീകള്‍ തമ്മില്‍ ഉടലെടുത്ത തര്‍ക്കാമാണു സുപ്രീം കോടതിയിലെത്തിയത്‌. ആദ്യം വീട്‌ വില്‍ക്കാന്‍ സമ്മതിച്ച സ്‌ത്രീകളിലൊരാള്‍ പിന്നീട്‌ നിലപാട്‌ മാറ്റി. ഇതേത്തുടര്‍ന്ന്‌ മറ്റെയാള്‍ സ്വത്ത്‌ ഭാഗംചെയ്യാന്‍ ആവശ്യപ്പെട്ട്‌ കീഴ്‌ക്കോടതിയെ സമീപിച്ചു. കീഴ്‌ക്കോടതി ഈ അവകാശവാദം നിരസിച്ചു, ഇത്‌ അപ്പീല്‍ കോടതിയും ശരിവച്ചു.
എന്നാല്‍, ഫെബ്രുവരി 5-ന്‌ സുപ്രീം കോടതി കീഴ്‌ക്കോടതി വിധികള്‍ റദ്ദാക്കി. ഒരു പങ്കാളി ഉണ്ടാക്കിയതും മറ്റേ പങ്കാളി അംഗീകരിച്ചതുമായ ഒരു രേഖ ഉദ്ധരിച്ച്‌, വാങ്ങലിനും നവീകരണത്തിനുമുള്ള ചെലവിന്റെ 50% അവര്‍ നല്‍കിയതായി കോടതി വിധിച്ചു.
പങ്കാളികള്‍ വിവാഹിതരോ രക്‌തബന്ധമുള്ളവരോ അല്ലാത്തതിനാല്‍, ഏറ്റെടുക്കല്‍ സമയത്ത്‌ രേഖകള്‍ വേഗത്തിലാക്കാന്‍ പങ്കാളികളില്‍ ഒരാളുടെ പേരില്‍ മാത്രമാണു സ്വത്ത്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌.
കുടുംബ കോഡ്‌ വിവാഹത്തെ 'ഒരു പുരുഷനും സ്‌ത്രീയും' തമ്മിലുള്ള ബന്ധമായി നിര്‍വചിക്കുമ്പോള്‍, 'ഒരുമിച്ചു താമസിക്കുന്നവരും എന്നാല്‍ നിയമപരമായി വിവാഹം കഴിക്കാന്‍ കഴിയാത്തവരുമായ ആളുകളുടെ സ്വത്തവകാശ ബന്ധങ്ങളെ' നിയന്ത്രിക്കുന്ന ആര്‍ട്ടിക്കിള്‍ 148 ലിംഗഭേദത്തെ അടിസ്‌ഥാനമാക്കി വിവേചനം കാണിക്കുന്നില്ലെന്നും 'എല്ലാത്തരം സഹവാസത്തിനും ബാധകമാണെന്നും' കോടതി ഉത്തരവില്‍ വ്യക്‌തമാക്കി.

Ads by Google
Tuesday 10 Feb 2026 11.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW