Friday, March 13, 2026 Last Updated 6 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 09.48 AM

ഇറാനിലെ പ്രതിക്ഷേധം : സുരക്ഷാസേനയുടെ ആക്രമണത്തില്‍ 2000 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

uploads/news/2026/01/820709/iran.jpg

ടെഹ്‌റാന്‍ : ഇറാനില്‍ പ്രതിഷേധക്കാര്‍ക്കെതിരെ സുരക്ഷാ സേന നടത്തിയ അക്രമാസക്തമായ അടിച്ചമര്‍ത്തലില്‍ 2,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടിട്ടും കഴിഞ്ഞ 17 ദിവസത്തിനിടെ 1,850 പ്രതിഷേധക്കാരും സര്‍ക്കാരുമായി ബന്ധമുള്ള 135 പേരും സംഭവത്തില്‍ ഉള്‍പ്പെടാത്ത ഒമ്പത് സാധാരണക്കാരും ഒമ്പത് കുട്ടികളും കൊല്ലപ്പെട്ടതായി !ഇതുവരെ സ്ഥിരീകരിച്ചതായി യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ ആക്ടിവിസ്റ്റ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

2,000 പേര്‍ കൊല്ലപ്പെട്ടെങ്കിലും 'ഭീകരരാണ്' കുറ്റക്കാരെന്ന് ഒരു ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ഇറാന്‍ കറന്‍സിയുടെ തകര്‍ച്ചയെയും കുതിച്ചുയരുന്ന ജീവിതച്ചെലവിനെയും ചൊല്ലിയുള്ള രോഷം 31 പ്രവിശ്യകളിലായി 180 നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഇറാന്‍ നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളികളില്‍ ഒന്നായി കലാപം മാറിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച പ്രതിഷേധങ്ങള്‍ ഗണ്യമായി വര്‍ദ്ധിച്ചു, ഇന്റര്‍നെറ്റ്, ആശയവിനിമയ സേവനങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും അടച്ചുപൂട്ടിയതിന്റെ മറവില്‍ അധികാരികള്‍ മാരകമായ ശക്തിയോടെ അവരെ നേരിട്ടു.

ഇതുവരെ 2,003 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം 779 മരണങ്ങളുടെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. നോര്‍വേ ആസ്ഥാനമായുള്ള മറ്റൊരു സംഘടനയായ ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ്, കുറഞ്ഞത് 734 പ്രതിഷേധക്കാരുടെ മരണം സ്ഥിരീകരിച്ചതായി പറഞ്ഞു. ഏകദേശം 2,000 പേരുടെ മരണസംഖ്യ ഒരു ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് നല്‍കിയിട്ടുണ്ട്.

ഞായറാഴ്ച ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ ടെഹ്റാനിലെ കഹ്രിസാക് ഫോറന്‍സിക് സെന്ററില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്കായി ആധിയോടെ ഓടിനടക്കുന്ന ആളുകളെ കാണിച്ചു. ദൃശ്യങ്ങളില്‍ കുറഞ്ഞത് 180 മൃതദേഹങ്ങളും മൃതദേഹ ബാഗുകളും കാണാനാകും. തിങ്കളാഴ്ച പങ്കിട്ട മറ്റൊരു വീഡിയോയില്‍ ഏകദേശം 50 മൃതദേഹങ്ങളും ദൃശ്യമായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW