Wednesday, March 11, 2026 Last Updated 8 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 02.03 PM

സിപിഐ ചതിയന്‍ ചന്തുവെന്ന് വെള്ളാപ്പള്ളി; ആ തൊപ്പി ആയിരം തവണ ചേരുന്നത് പറഞ്ഞയാള്‍ക്കെന്ന് ബിനോയ് വിശ്വം

uploads/news/2025/12/818369/binoy-viswom.jpg

തിരുവനന്തപുരം: സിപിഐയെ ചതിയന്‍ ചന്തു എന്ന് വിളിച്ച എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി സിപിഐ. ചതിയന്‍ ചന്തുവെന്ന തൊപ്പി ആയിരം തവണ ചേരുന്നത് വെള്ളാപ്പള്ളി നടേശനാണെന്നായിരുന്നു മറുപടി. വെള്ളാപ്പള്ളിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമാണ് വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ടത്.

വിമര്‍ശിക്കേണ്ടത് പാര്‍ട്ടിക്കുള്ളിലാണ് പുറത്തല്ലെന്നും പത്തുവര്‍ഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ചതിയന്‍ ചന്തുമാരാണ് ഇപ്പോള്‍ തള്ളിപ്പറയുന്നതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. മൂന്നാമതും പിണറായി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്നും വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. ഇനിയും അത് പറയാന്‍ തയ്യാറാണെന്നും മുഷ്ടി ചുരുട്ടി വെള്ളാപ്പള്ളി പ്രതികരിച്ചു.

എന്നാല്‍ ഇടതുപക്ഷ സര്‍ക്കാരിന് മാര്‍ക്കിടാന്‍ വെള്ളാപ്പള്ളിയെ ഏല്‍പ്പിച്ചിട്ടില്ലെന്നായിരുന്നു ബിനോയ് വിശ്വം നല്‍കിയ മറുപടി. നേരത്തേ വെള്ളാപ്പള്ളിയുമായി സ്വന്തം കാറിലെത്തിയ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ബിനോയ് വിശ്വം ഉന്നയിച്ചത്. വെള്ളാപ്പള്ളിയെ കണ്ടാല്‍ താന്‍ ചിരിക്കുകയും കൈ കൊടുക്കുകയും ചെയ്യുമെന്നും എന്നാല്‍ കാറില്‍ കയറ്റില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫിന്റെ മുഖം വെള്ളാപ്പള്ളി അല്ല. വീണിടം വിദ്യയാണെന്ന് പറയില്ല. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോയാല്‍ മൂന്നാം ഭരണം ഉറപ്പാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. പാഠം പഠിക്കേണ്ടത് ഇപ്പോഴാണ്.ജനങ്ങളില്‍ നിന്ന് പാഠം പഠിച്ചേ മുന്നോട്ട് പോകാന്‍ കഴിയൂവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ദേശീയ പ്രസക്തിയുള്ള സര്‍ക്കാര്‍ ആയി സംസ്ഥാന സര്‍ക്കാരിനെ സിപിഐ കാണുന്നു. അതിനെ നിലനിര്‍ത്താന്‍ ആണ് സിപിഐയുടെ വിമര്‍ശനം. അത് കമ്മ്യൂണിസ്റ്റ് ഗുണം ആണ്. വിമര്‍ശനവും സ്വയം വിമര്‍ശനവും ആണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കെട്ടുറപ്പ്. എല്‍ഡിഎഫിനെ ദുര്‍ബലമാക്കാന്‍ ഒരു വിമര്‍ശനവും നടത്തില്ല. എല്‍ഡിഎഫിനെ നിലനിര്‍ത്താന്‍ ആണ് വിമര്‍ശനം. വിവിധ ജനവിഭാഗങ്ങള്‍ പല കാരണങ്ങളാല്‍ എല്‍ഡിഎഫിനോട് അകല്‍ച്ച കാണിച്ചെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിയില്ല. തെരഞ്ഞെടുപ്പ് തോല്‍വി അപ്രതീക്ഷിതമാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഗുണമാകും എന്നായിരുന്നു പ്രതീക്ഷ. പരാജയം കൊണ്ട് ഒന്നും അവസാനിക്കുന്നില്ല. ചരിത്രം അവസാനിക്കാന്‍ പോകുന്നില്ല. ജനങ്ങള്‍ നല്‍കിയ മുന്നറിയിപ്പായാണ് തിരിച്ചടിയെ കാണുന്നത്. ജനങ്ങളാണ് കാതല്‍. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകും.

Ads by Google
Ads by Google
TRENDING NOW