Saturday, March 14, 2026 Last Updated 4 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 13 Nov 2025 08.03 AM

വരനെ വേദിയില്‍ കയറി കുത്തിയ ശേഷം യുവാവ് രക്ഷപ്പെട്ടു ; 2 കി.മീ. പിന്തുടര്‍ന്ന് ഡ്രോണ്‍ അക്രമിയുടെ ദൃശ്യം പകര്‍ത്തി

uploads/news/2025/11/810533/stab-crime.jpg

അമരാവതി: വിവാഹവേദിയില്‍ വരനെ കുത്തിയ ശേഷം ബൈക്കില്‍ കയറി രക്ഷപ്പെട്ട പ്രതിക്ക് പിന്നാലെ ഡ്രോണ്‍ പറന്നത് 2 കിലോമീറ്റര്‍. സംഭവം വിവാഹവേദിയില്‍ പരിഭ്രാന്തി പരത്തിയെങ്കിലും വീഡിയോഗ്രാഫര്‍ തന്റെ ഡ്രോണ്‍ വേദിയില്‍ നിന്ന് അകറ്റി വരനെ കുത്തിയയാളുടെ പിന്നാലെ വിട്ടത് കേസില്‍ നിര്‍ണ്ണായക തെളിവായി മാറുകയും അക്രമികള്‍ എവിടേയ്ക്കാണ് പോയതെന്ന് വ്യക്തമാക്കി.

തിങ്കളാഴ്ച മഹാരാഷ്ട്രയിലെ അമരാവതിയില്‍ നടന്ന ഒരു വിവാഹത്തിനിടെയാണ് സംഭവം. രാഘോ ജിതേന്ദ്ര ബക്ഷി എന്നയാളായിരുന്നു വേദിയില്‍ കയറി വരനെ കുത്തിയത്. ഇയാള്‍ മൂന്ന് തവണ കുത്തുന്നതും കത്തിയുമായി ഓടി മറ്റൊരാളുടെ ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. വിവാഹം ചിത്രീകരിച്ച വീഡിയോഗ്രാഫര്‍ തക്കസമയത്ത തന്റെ ഡ്രോണ്‍ അക്രമിയ്ക്ക് മീതെ മാറ്റുകയും ഇയാളെ പിന്തുടരുകയും ചെയ്തു. കുത്തിയ ശേഷം ബക്ഷി ഓടി വരുന്നതും ഹൂഡി ധരിച്ച ഒരാളുടെ ബൈക്കിന് പിന്നില്‍ കയറി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവര്‍ ബൈക്കില്‍ കയറി പോകുമ്പോള്‍ ഏകദേശം രണ്ട് കിലോമീറ്ററോളമാണ് ഡ്രോണ്‍ പിന്തുടര്‍ന്നത്.

പോലീസ് ഡ്രോണ്‍ ദൃശ്യങ്ങള്‍ പിടിച്ചെടുത്തു, സംഭവത്തിന് ശേഷം പ്രതിയുടെ ഐഡന്റിറ്റിയും അവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വഴിയും കണ്ടെത്താന്‍ ഇത് ഉപയോഗിച്ചു. ഒരു ഡിജെ നൃത്തത്തിനിടെയുണ്ടായ ചെറിയ വഴക്കിന്റെ ഫലമായാണ് ആക്രമണമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി, തുടര്‍ന്ന് പ്രതി പ്രകോപിതനായി. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുന്നു. കുത്തേറ്റ വരന്‍ സജല്‍ റാം സമുദ്ര (22) ചികിത്സയിലാണ്. സംഭവം നടക്കുമ്പോള്‍ ആള്‍ക്കാര്‍ പരിഭ്രാന്തരാകുന്നതും കാണാം.

Ads by Google
Ads by Google
TRENDING NOW