Saturday, March 14, 2026 Last Updated 7 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 01 Nov 2025 11.55 AM

'ദീപു, ദയവായി എന്നോട് സംസാരിച്ചുകൊണ്ടിരിക്കൂ, എനിക്ക് ഇത് ചെയ്യാന്‍ കഴിയില്ല' ; മറികടക്കാനാകില്ലെന്ന് തോന്നിയെന്ന് ജെമീമ

uploads/news/2025/11/808585/jemaima.jpg

ഒരു ഘട്ടത്തില്‍ ഇന്ത്യയെ വിജയിപ്പിക്കാന്‍ എന്നെക്കൊണ്ടു കഴിയില്ലെന്ന് തോന്നിയെന്നും എന്നാല്‍ ഒപ്പം ക്രീസില്‍ ഉണ്ടായിരുന്ന ദീപ്തി ശര്‍മ്മ ഓരോ പന്തിലും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നെന്നും വനിതാലോകകപ്പ് സെമിയിലെ സൂപ്പര്‍വുമണ്‍ ജെമീമ റോഡ്രിഗ്രസ്. എന്നാല്‍ ദീപ്തിയും റിച്ചയും അമന്‍ജ്യോതുമെല്ലാം ചേര്‍ന്ന് ആ സമ്മര്‍ദ്ദത്തെ മറികടക്കാന്‍ സഹായിച്ചെന്നും പറഞ്ഞു. അസാധാരണമായ ഒരു പ്രകടനത്തിന് ശേഷം ഡ്രസ്സിംഗ് റൂമിലെ സംഭാഷണത്തിലായിരുന്നു ജെമീമ ഹൈവോള്‍ട്ടേജ് മത്സരത്തിലെ മാനസീകാവസ്ഥയെക്കുറിച്ച് പറഞ്ഞത്.

മൂന്നാം വിക്കറ്റില്‍ ജെമീമയും ഹര്‍മന്‍പ്രീതും 167 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഈ കൂട്ടുകെട്ട് നിര്‍ണായകമായി. ഹര്‍മന്‍പ്രീത് 89 റണ്‍സിന് പുറത്തായശേഷം ജെമീമ ഇന്ത്യയെ വിജയിപ്പിക്കേണ്ട ബാധ്യത തോളിലേറ്റുകയായിരുന്നു. 134 പന്തില്‍ നിന്ന് 127 റണ്‍സ് നേടി ഇന്ത്യയുടെ ഇന്നിംഗ്‌സിന്റെ നെടുന്തൂണായിയിരുന്നു ജെമീമ മത്സരത്തില്‍ പുറത്തായതുമില്ല.

നാലാം വിക്കറ്റില്‍ ദീപ്തി ശര്‍മ്മ ജെമീമയ്ക്ക് ആത്മവിശ്വസം നല്‍കിക്കൊണ്ടിരുന്നു. ദീപ്തി ശര്‍മ്മയുമായി 38 റണ്‍സിന്റെ കൂട്ടുകെട്ട് ജെമീമ പങ്കിട്ടു. തനിക്ക് ആ ജോലി ചെയ്യാന്‍ കഴിയില്ലെന്ന് തനിക്ക് തോന്നുന്നുവെന്ന് ജെമീമ ദീപ്തിയോട് പറഞ്ഞു, ഇത് ഓള്‍റൗണ്ടര്‍ നിരന്തരം ബാറ്റ്‌സ്മാന്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിലേക്ക് നയിച്ചു. ''എന്റെ സ്‌കോര്‍ 85 നടുത്ത് എത്തിയപ്പോള്‍ എനിക്ക് വളരെ ക്ഷീണമുണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ ദീപ്തിയോട് പറഞ്ഞു, ദീപു, ദയവായി എന്നോട് സംസാരിച്ചുകൊണ്ടിരിക്കൂ, എനിക്ക് ഇത് ചെയ്യാന്‍ കഴിയില്ല.' അവിടെ നിന്നുള്ള ഓരോ പന്തിലും ദീപ്തി പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. തനിക്ക് വേണ്ടി അവള്‍ തന്റെ വിക്കറ്റ് പോലും ത്യജിച്ചു. അവള്‍ തിരികെ നടക്കുമ്പോള്‍, 'ഒന്നും പേടിക്കേണ്ട തീര്‍ത്തിട്ട് വന്നാല്‍ മതിയെന്ന് എന്നോട് പറഞ്ഞു.''

''പാര്‍ട്ണര്‍ഷിപ്പുകളില്ലാതെ അത് സാധ്യമാകുമായിരുന്നില്ല. ശ്രദ്ധിക്കപ്പെടാതെ പോകുന്ന പ്രത്യേക ആളുകളില്ലാതെ സാധ്യമാകുമായിരുന്നില്ല. എന്നാല്‍ ദീപ്തിയുടെ, റിച്ചയുടെ, അമന്‍ജ്യോതിന്റെ ഇന്നിംഗ്‌സുകള്‍ എന്നിലെ സമ്മര്‍ദ്ദം അകറ്റി. തീര്‍ച്ചയായും, ഹര്‍മന്‍പ്രീതിനും എനിക്കും എല്ലായ്‌പ്പോഴും മികച്ച പങ്കാളിത്തമുണ്ടായിരുന്നു, എന്നാല്‍ മുന്‍കാലങ്ങളില്‍, ഞങ്ങളില്‍ ഒരാള്‍ക്ക് വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ ഞങ്ങള്‍ മത്സരം തോല്‍ക്കുന്നത് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന്, ഈ ഇന്ത്യന്‍ ടീം അത് മാറ്റി, ''അവര്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
TRENDING NOW