Thursday, March 19, 2026 Last Updated 5 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Sep 2025 05.01 PM

ഉത്തരേന്ത്യയെ സ്തംഭിപ്പിച്ച് പേമാരി; മഴക്കെടുതിയിൽ നിരവധി മരണം

away

ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. വിവിധയിടങ്ങളിൽ റോഡുകൾ വെള്ളത്തിനടിയിലാകുകയും, പ്രളയ മുന്നറിയിപ്പുകൾ നൽകുകയും ചെയ്തിട്ടുണ്ട്. നിരവധി വീടുകൾ ഒലിച്ചുപോയി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഘവിസ്ഫോടനം മൂലമുണ്ടായ തുടർച്ചയായ പ്രളയങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ജമ്മു കശ്മീരിലും ഉത്തരാഖണ്ഡിലും നിരവധി പേർ മരിച്ചു, നിരവധി പേരെ കാണാതായിട്ടുമുണ്ട്.

അതേസമയം, സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം നേരിടുന്ന പഞ്ചാബിൽ 29 പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ഡൽഹിയിലും സമീപ പ്രദേശങ്ങളിലെ ദേശീയ തലസ്ഥാന മേഖലയിലും (NCR) സമാനമായ ദൃശ്യങ്ങൾ കണ്ടു. നദി കരകവിഞ്ഞ് വെള്ളം വീടുകളിലേക്ക് കയറി , സമീപത്തുള്ള ബാരേജുകൾ നിരന്തരം വെള്ളം തുറന്നുവിടുന്നതിനാൽ കൂടുതൽ ഭീഷണിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. കുറഞ്ഞത് ഏഴ് ദിവസത്തേക്ക് മഴയ്ക്ക് കുറവുണ്ടാകില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം.

കനത്ത മഴയും അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നുവിട്ടതും കാരണം പഞ്ചാബിലെ 10-ലധികം ജില്ലകൾ വെള്ളത്തിനടിയിലായി. ഓഗസ്റ്റിൽ സംസ്ഥാനത്ത് 253.7 മില്ലിമീറ്റർ മഴ പെയ്തു, ഇത് സാധാരണയേക്കാൾ 74 ശതമാനം കൂടുതലാണ്, 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണിത്. വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ മുന്നറിയിപ്പ് നൽകി.

കനത്ത മഴയും മിന്നൽ പ്രളയവും കാരണം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജമ്മു കശ്മീർ മേഖലയിൽ 50-ലധികം പേർ മരിച്ചു. തുടർച്ചയായി എട്ട് ദിവസമായി ജമ്മു-ശ്രീനഗർ ഹൈവേ അടച്ചിട്ടിരിക്കുകയാണ്. അതേസമയം, തുടർച്ചയായ മഴയെത്തുടർന്ന് തിങ്കളാഴ്ച രജൗരി, സാംബ ജില്ലകളിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്ന് 19 കുടുംബങ്ങളെ ഒഴിപ്പിക്കാൻ അധികൃതർ നിർബന്ധിതരായി. ദോഡയിൽ, മഴയും വെള്ളപ്പൊക്കവും മൂലം 500 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW