Saturday, March 14, 2026 Last Updated 6 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 01 Aug 2025 05.21 PM

20 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ വീണത് നാല് വിക്കറ്റ് ; ഇന്ത്യ 224 ന്ഓള്‍ഔട്ട്‌ , ഏഴ് ഓവറിൽ 50 കടന്ന് ഇംഗ്ലണ്ട്

പരമ്പരയിൽ 2-1 ന് ന് ഇംഗ്ലണ്ട് മുന്നിലായതിനാൽ ഗില്ലിനും സംഘത്തിനും അതിനിർണായകമാണ് ഓവൽ ടെസ്റ്റ്.
uploads/news/2025/08/794153/3.gif
photo - twitter

കെന്നിങ്ടൺ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 224 റൺസിന് പുറത്ത്. രണ്ടാം ദിനത്തിന്റെ തുടക്കത്തിൽ തന്നെ 20 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകളാണ് വീണത്.കരുൺ നായർ ഒഴികെ ഇന്ത്യൻ ബാറ്റർമാർക്കാർക്കും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തായനായില്ല. കരുൺ 57 റൺസെടുത്ത് പുറത്തായി. ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിൻസൺ അഞ്ച് വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് അതിവേഗം സ്കോറുയർത്തുകയാണ്. ടീം ഏഴോവറിൽ തന്നെ അമ്പതിലെത്തി. എട്ട് ഓവർ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ ആതിഥേയർ 59 റൺസെടുത്തു. ഓപ്പണർമാരായ സാക് ക്രോളിയും(29) ബെൻ ഡക്കറ്റുമാണ് (29) ക്രീസിൽ.

ആറുവിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം ആരംഭിച്ചിരുന്നത്. രണ്ടാം ദിനത്തിന്റെ തുടക്കത്തിൽ തന്നെ 57 റൺസെടുത്ത കരുൺ നായരെ ജോഷ് ടങ്ക് എൽബിഡബ്യുവിൽ ‍കുരുക്കി. പിന്നാലെ വാഷിങ്ടൺ സുന്ദറും കൂടാരം കയറി. 26 റൺസാണ് താരത്തിന്റെ സമ്പാദ്യം. അതോടെ ടീം 220-8 എന്ന നിലയിലായി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ഡക്കായി മടങ്ങിയതോടെ ഇന്ത്യൻ ഇന്നിങ്സ് 224-ൽ അവസാനിച്ചു. പരമ്പരയിൽ 2-1 ന് ന് ഇംഗ്ലണ്ട് മുന്നിലായതിനാൽ ഗില്ലിനും സംഘത്തിനും അതിനിർണായകമാണ് ഓവൽ ടെസ്റ്റ്.

Ads by Google
Friday 01 Aug 2025 05.21 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW