Friday, March 13, 2026 Last Updated 4 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Jul 2025 01.38 PM

‘‘ഇത് രക്ത മാതാപിതാക്കളുടെ അവകാശമാണ്; ആര്‍ക്കും അവരെ എതിര്‍ക്കാന്‍ കഴിയില്ല...’’ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത നിഷേധിച്ച് തലാലിന്റെ സ​ഹോദരന്‍

uploads/news/2025/07/792613/Untitled-2.jpg
Talal's brother, Abdul Fattah Mahdi on nimisha priya's death sentence (Image Source: Facebook)

കുറച്ചു നാളുകളായി വാര്‍ത്തകളില്‍ നിറയുന്നൊരു പേരാണ് നിമിഷപ്രിയയുടേത്. യെമനി പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ആളാണ് പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയായ നിമിഷ പ്രിയ. 2017ല്‍ യെമെൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ നഴ്‌സിങ് അസിസ്റ്റന്റിന്റെ സഹായത്തോടെ കൊലപ്പെടുത്തി കഷണങ്ങളാക്കി വീടിനുമുകളിലെ വാട്ടർടാങ്കിൽ തള്ളിയെന്നാണ് നിമിഷപ്രിയക്കെതിരായ കേസ്.
നിലവിൽ യെമെൻ തലസ്ഥാനമായ സനായിലെ ജയിലിലിലുള്ള നിമിഷപ്രിയയെ വധശിക്ഷയ്ക്കാണ് വിധിച്ചത്. എന്നാല്‍ വിധി നടപ്പാവാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത്. ദിയാധനം സ്വീകരിക്കാൻ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ നടപ്പാക്കണമെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു കുടുംബം. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന്റെ കാരുണ്യത്തിലാണ് യെമെെനിലെ സൂഫി പണ്ഡിതരുമായുള്ള ചര്‍ച്ചയില്‍ വധശിക്ഷ നീട്ടിവെക്കാന്‍ കുടുംബം തയ്യാറായത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലും വധശിക്ഷ നീട്ടിവയ്ക്കാന്‍ വലിയ പങ്കുവഹിച്ചു.
എന്നാല്‍ ഇപ്പോഴിതാ നിമിപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണത്തില്‍ പ്രതികരണം അറിയിക്കുകയാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. നിമിഷപ്രിയ ഉടൻ മോചിതയാകുമെന്ന പ്രചരണം തലാലിന്റെ സഹോദരൻ നിഷേധിച്ചു. ‘‘വ്യാജ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന അപവാദങ്ങൾക്കും ആരോപണങ്ങൾക്കും, യാഥാർത്ഥ്യത്തെ ഒരു സൈനിക സംവിധാനത്തിന് കീഴിൽ ജീവിക്കുന്നതുപോലെ ചിത്രീകരിക്കുന്ന വികലമായ യുക്തിക്കും വിരുദ്ധമായി, ന്യായവും നീതിയുക്തവുമായ വിധിന്യായമുള്ള ഒരു വ്യവസ്ഥയും നിയമവും ഭരിക്കുന്ന ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നതെന്ന് ഞങ്ങൾ വ്യക്തമായി പ്രസ്താവിക്കുന്നു.
വിചാരണ കാലയളവിനൊപ്പം ഉണ്ടായ വലിയ അളവിലുള്ള ഇടപെടലുകളും ബാഹ്യ സമ്മർദ്ദങ്ങളും ഞാൻ ഓർക്കുന്നു, എന്നിട്ടും, യെമൻ നീതിന്യായ വ്യവസ്ഥ ബൃഹത്തും സത്യസന്ധവും സത്യത്തിൽ ഉറച്ചുനിന്നു, സമ്മർദ്ദത്താൽ കുലുങ്ങാതെ, സന്ദേശങ്ങളാൽ ചഞ്ചലപ്പെടാതെ, ഇടപെടലുകളാൽ ചഞ്ചലപ്പെടാതെ തുടർന്നു.
ഇടപെടൽ, കൊള്ളയടിക്കൽ, നീതി തടസ്സപ്പെടുത്തൽ എന്നിവയ്ക്കുള്ള എല്ലാ ശ്രമങ്ങൾക്കും മുന്നിൽ ശക്തികേന്ദ്രവും പ്രതിരോധ തടസ്സവുമാണെന്ന് തെളിയിക്കപ്പെട്ട നമ്മുടെ നീതിയുക്തമായ നീതിന്യായ വ്യവസ്ഥയ്ക്ക് ഞങ്ങൾ നന്ദിയും കടപ്പാടും അറിയിക്കുന്നു.
വിട്ടുവീഴ്ച ചെയ്യാത്ത ഒരു ന്യായമായ വിധിന്യായത്തിനും, ആരും സമയം അടിച്ചമർത്താത്ത, വ്യക്തവും വ്യക്തവുമായ വ്യക്തതയോടെ പറഞ്ഞ ഒരു നേതാവിനും മഹത്വവും മഹത്വവും സല്യൂട്ട് ചെയ്യുന്നു:
‘ഇത് രക്ത മാതാപിതാക്കളുടെ അവകാശമാണ്, അവർ സ്വന്തം രക്തത്തിന്റെ രാജാക്കന്മാരാണ്, ആർക്കും അവരെ എതിർക്കാൻ കഴിയില്ല....’’ എന്നാണ് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

അതിനു മുമ്പുള്ള പോസ്റ്റില്‍ തലാലിന്റെ സഹോദരന്‍ കുറിച്ചത്, ‘‘ഇന്ത്യൻ സ്രോതസ്സ്: ഇന്ത്യൻ നഴ്‌സിനെ ഉടൻ വിട്ടയക്കും...
യെമൻ സ്രോതസ്സ്, അത് ഞാനാണ്: ഇന്ത്യൻ നഴ്റിനെ ഉടൻ വധശിക്ഷയ്ക്ക് വിധേയമാക്കും...’’ എന്നാണ് കുറിച്ചിരിക്കുന്നത്.

അതോ​ടെ പലരും പറഞ്ഞതും സോഷ്യല്‍ മീഡിയയില്‍ കുറിച്ചതും നുണക്കഥകളാണെന്ന് ​തെളിയുകയാണ്. ‘‘കാന്തപുരം ഓംബുഡ്‌സ്മാനോട് വലിയ ബഹുമാനത്തോടും ബഹുമാനത്തോടും കൂടി, ബഹുമാനപ്പെട്ട ഓംബുഡ്‌സ്മാൻ കാന്തപുരവുമായി ബന്ധപ്പെട്ടതായോ ചർച്ച നടത്തിയതായോ ആരോപിക്കപ്പെടുന്ന ആളുകൾ ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും, ഞങ്ങൾ അവരെ ഒരു സമയത്തും സ്ഥലത്തും ബന്ധപ്പെടുകയോ കാണുകയോ ചെയ്തിട്ടില്ലെന്നും വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു.
ഈ തുറന്ന സ്ഥലത്ത് നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങൾക്ക് പൂർണ്ണമായി അറിയാം, കൂടാതെ ഞങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ പിന്തുണക്കാരോ ആണെന്ന് അവകാശപ്പെടുന്ന, നേരിട്ടോ അല്ലാതെയോ പ്രഭാഷകനുമായി ആശയവിനിമയം നടത്തുന്ന, ഞങ്ങളുടെ അറിവോ അനുവാദമോ ഇല്ലാതെ സ്വയം സംസാരിക്കുന്ന, മുറിപ്പെടുത്തുന്ന, ശല്യപ്പെടുത്തുന്ന ആളുകൾ ഉണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഇത് നിയമപരമായും മാനസികമായും അസ്വീകാര്യമാണ് മാനസികാവസ്ഥ....’’ എന്നും കുറിച്ചിട്ടുണ്ട്. മോചനമല്ല, വധശിക്ഷ ഉടൻ നടപ്പാകുകയാണ് ഉണ്ടാവുക എന്ന് പോസ്റ്റില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകനുമായ ഡോ. പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ വീഡിയോയിലൂടെ നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമെന്ന് പറഞ്ഞിരുന്നത്. യെമനിലെ സനയില്‍ നിന്ന് പുറത്തിറക്കിയ വീഡിയോയിലാണ് ഡോ. പോള്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. നിമിഷപ്രിയയുടെ അമ്മയുള്‍പ്പടെ ഉള്ളവർക്ക് നന്ദി അറിയിച്ചാണ് വീഡിയോ പുറത്തുവിട്ടത്. അതേസമയം, ഡോ. പോളിന്‍റെ അവകാശവാദം വ്യാജമാണെന്നാണ് യെമനില്‍ നിമിഷപ്രിയയുടെ അമ്മയ്‌ക്കൊപ്പമുള്ള സാമൂവല്‍ ജെറോം വ്യക്തമാക്കിയിരുന്നു.
ജൂലൈ 16 ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, അവസാന നിമിഷം വിവിധ തലങ്ങളില്‍ നടന്ന ഇടപെടലുകള്‍ മൂലം ശിക്ഷ നീട്ടിവയ്ക്കുകയായിരുന്നു. സർക്കാർ തലത്തിലെ ഇടപെടലുകള്‍ക്കൊപ്പം, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ യെമനിലെ പണ്ഡിതന്മാരുമായി ചർച്ച നടത്തി കേസില്‍ ഇടപെട്ടിരുന്നു. 2015 ല്‍ സനയില്‍ യെമൻ പൗരനായ തലാലിന്റെ സ്പോണ്‍സർഷിപ്പില്‍ നിമിഷപ്രിയ ഒരു ക്ലിനിക് ആരംഭിച്ചിരുന്നു. സഹപ്രവർത്തകയോടൊപ്പം തലാലിനെ വധിച്ചെന്ന കേസില്‍ 2017 ജൂലൈയില്‍ നിമിഷ അറസ്റ്റിലായി. 2020 ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരെ നല്‍കിയ അപ്പീലുകള്‍ വിവിധ കോടതികള്‍ തള്ളിയിരുന്നു. ഒടുവില്‍ ജൂലൈ 16 ന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് അവസാന നിമിഷം വധശിക്ഷ നീട്ടിവച്ചത്.

Ads by Google
Ads by Google
TRENDING NOW