Thursday, March 19, 2026 Last Updated 25 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 06 May 2025 09.28 AM

സംസ്ഥാനങ്ങളോട് സുരക്ഷാ അഭ്യാസങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്രം ; 1971 ലെ യുദ്ധത്തിന് ശേഷം ഇതാദ്യം

uploads/news/2025/05/779498/indian-army.jpg

ന്യൂഡല്‍ഹി: ഏപ്രില്‍ 22 ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍ സുരക്ഷാ മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ കേന്ദ്രം ആവശ്യപ്പെട്ടത് യുദ്ധത്തിന്റെ സൂചനകള്‍ നല്‍കുന്നു. ഇന്ത്യയും പാകിസ്ഥാനും രണ്ട് യുദ്ധം ചെയ്ത 1971 ന് ശേഷം കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം നല്‍കുന്നത് ഇതാദ്യമാണ്.

'വിദ്വേഷകരമായ ആക്രമണമുണ്ടായാല്‍ ഫലപ്രദമായ സിവില്‍ ഡിഫന്‍സിനായി മെയ് 7 ബുധനാഴ്ച സുരക്ഷാ മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസമായിരുന്നു. കഴിഞ്ഞദിവസം പ്രധാനമന്ത്രി പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങുമായി അരമണിക്കൂര്‍ നീളുന്ന കൂടിക്കാഴ്ചയും നടത്തി. 1965, 1971 യുദ്ധങ്ങളിലും 1999 കാര്‍ഗില്‍ സംഘര്‍ഷത്തിലും പോലും കണ്ടിട്ടില്ലാത്ത 1960ലെ സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഉള്‍പ്പെടെ നിരവധി നയതന്ത്ര നടപടികളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.

എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. കര, നാവിക, വ്യോമ സേനാ മേധാവികളുമായും കൂടിക്കാഴ്ച നടത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ, 'ആഗ്രഹിക്കുന്നത് തീര്‍ച്ചയായും സംഭവിക്കും' എന്ന് രാജ്യത്തിന് ഉറപ്പ് നല്‍കി. ജലപ്രവാഹം തടയാനുള്ള ഏതൊരു നീക്കവും യുദ്ധമായി കാണുമെന്നും നിയന്ത്രണരേഖ (എല്‍ഒസി) ലംഘിക്കുന്ന സിംല കരാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉഭയകക്ഷി കരാറുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നുമായിരുന്നു കഴിഞ്ഞദിവസം പാക് പ്രതികരണവും.

പാകിസ്ഥാന്‍ സിംല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിയാല്‍, നിയന്ത്രണരേഖയുടെ സാധുതയെ ചോദ്യം ചെയ്യും. നിയന്ത്രണരേഖയില്‍ ആവര്‍ത്തിച്ചുള്ള വെടിവയ്പ്പ് അവസാനിപ്പിക്കാനും സംഘര്‍ഷം ലഘൂകരിക്കാനും ലക്ഷ്യമിട്ടുള്ള 2003-ലെ വെടിനിര്‍ത്തല്‍ കരാര്‍ കഴിഞ്ഞ 11 ദിവസമായി പാകിസ്ഥാന്‍ ആവര്‍ത്തിച്ച് ലംഘിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയും ശക്തമായി തിരിച്ചടിച്ചുകൊണ്ടിരിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW