Sunday, March 15, 2026 Last Updated 13 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 26 Apr 2025 01.38 PM

കുപ്രസിദ്ധ ലൈംഗികകുറ്റവാളി എപ്‌സ്‌റ്റൈനെ തുറന്നുകാട്ടിയ വിര്‍ജീനിയയും ആത്മഹത്യ ചെയ്തു

uploads/news/2025/04/777797/virginia.jpg

കോടീശ്വരനും കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്‌റ്റെയ്‌നെതിരേ ശക്തമായി മൊഴി നല്‍കിയ 41 കാരി വിര്‍ജീനിയ ഗിയുഫ്രെ മരണമടഞ്ഞു. ആത്മഹത്യയാണെന്നാണ് കുടുംബം വ്യക്തമാക്കിയിരിക്കുന്നത്. വിര്‍ജീനിയയെ വര്‍ഷങ്ങളായി അവര്‍ താമസിച്ചിരുന്ന പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ നീര്‍ഗാബിയിലുള്ള അവരുടെ ഫാമില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ജെഫ്രി എപ്സ്റ്റീന്റെ പ്രധാന കുറ്റാരോപിതയായ വിര്‍ജീനിയ ഗിയുഫ്രെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും മനുഷ്യക്കടത്തിനുമെതിരേ പോരാടിയ വനിതയായിരുന്നതായും നിരവധി അതിജീവിതര്‍ക്ക് വെളിച്ചമായിരുന്നെന്നും ഇവരുടെ മരണം പുറത്തുവിട്ട് കുടുംബം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അനേകം പെണ്‍കുട്ടികളെ പീഡനത്തിന് വിധേയമാക്കുകയും ബ്രിട്ടനിലും അമേരിക്കയിലും വലിയ വിവാദം സൃഷ്ടിക്കുകയും ചെയ്ത ലൈംഗീകാപവാദ കേസുകളില്‍ എപ്സ്റ്റീനെതിരേ കേസിന്റെ അന്വേഷണത്തിന് സഹായകമായ വിവരങ്ങള്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് നല്‍കുന്നതില്‍ ഗിയുഫ്രെ ഒരു പ്രധാന പങ്ക് വഹിച്ചു. എപ്സ്റ്റീന്റെ ശൃംഖല ട്രാക്ക് ചെയ്യാന്‍ ഇത് സഹായിച്ചു.

കൂടാതെ എപ്‌സ്‌റ്റെയ്‌ന് പെണ്‍കുട്ടികളെ എത്തിച്ചു കൊടുത്തയാളെന്ന് ആരോപണം ഉയര്‍ന്ന അദ്ദേഹത്തിന്റെ പ്രധാന അനുയായി ഗിസ്ലെയ്ന്‍ മാക്‌സ്വെല്ലിന്റെ ശിക്ഷ ഉറപ്പാക്കാനും ഇത് സഹായിച്ചു. അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള തീരുമാനം അതിജീവിച്ച മറ്റ് പലരെയും പീഡനങ്ങള്‍ തുറന്നുപറയാന്‍ ധൈര്യം നല്‍കുകയും മുന്നോട്ട് വരാന്‍ പ്രചോദിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തു. ഫ്‌ലോറിഡയിലാണ് വിര്‍ജീനിയ ഗിയുഫ്രെ വളര്‍ന്നത്, കഠിനമായ ഒരു ബാല്യകാലത്തിലൂടെ കടന്നുപോയ അവര്‍ കൗമാരപ്രായത്തില്‍ തന്നെ പീഡനത്തിന് ഇരയായി.

കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റെയ്‌നുമായി ബന്ധപ്പെട്ടു പുറത്തു വന്ന കോടതി രേഖകളില്‍ ആന്‍ഡ്രൂ രാജകുമാരന്‍, ബില്‍ ക്ലിന്റന്‍, മൈക്കിള്‍ ജാക്‌സണ്‍, ഡേവിഡ് കോപ്പര്‍ഫീല്‍ഡ് തുടങ്ങി ലോകത്തിലെ പല ഉന്നതന്മാരുടെയും പേരുകള്‍ ഉണ്ടായിരുന്നു.

ഒരു കുടുംബ സുഹൃത്ത് തന്നെ പീഡിപ്പിച്ചതായിട്ടാണ് അവര്‍ ആരോപിച്ചത്. തലചായ്ക്കാന്‍ ഇടം പോലുമില്ലായിരുന്ന കൗമാരകാലത്താണ് അവര്‍ എപ്സ്റ്റീന്റെ ദീര്‍ഘകാല കൂട്ടാളിയായിരുന്ന ഗിസ്ലെയ്ന്‍ മാക്‌സ്വെല്ലിനെ കാണുന്നത്. 1999 നും 2002 നും ഇടയില്‍ എപ്സ്റ്റീന് തന്നെ പീഡിപ്പിക്കാന്‍ മാക്‌സ്വെല്‍ പ്രേരിപ്പിച്ചുവെന്ന് ഗിയുഫ്രെ പറഞ്ഞു. പിന്നീട്, പ്രിന്‍സ് ആന്‍ഡ്രൂ, ഫ്രഞ്ച് മോഡലിംഗ് ഏജന്റ് ജീന്‍-ലൂക്ക് ബ്രൂണല്‍ എന്നിവരുള്‍പ്പെടെ നിരവധി ശക്തരായ വ്യക്തികള്‍ക്ക് എപ്സ്റ്റീന്‍ തന്നെ കാഴ്ചവെച്ചെന്നും അവര്‍ ആരോപിച്ചു.

ലൈംഗിക കടത്ത് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എപ്സ്‌റ്റൈനും 2019-ല്‍, ലൈംഗിക കടത്ത് കുറ്റത്തിന് വിചാരണ കാത്തിരിക്കുന്നതിനിടെ ആത്മഹത്യ ചെയ്യുകയായിരുന്നു. എപ്സ്റ്റീനിനായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്തതിന് 2021-ല്‍ മാക്സ്വെല്ലിന് ജയില്‍ ശിക്ഷ ലഭിച്ചു. 17 വയസ്സുള്ളപ്പോള്‍ ആന്‍ഡ്രൂ തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് 2021-ല്‍ പ്രിന്‍സ് ആന്‍ഡ്രൂവിനെതിരെ ഗിയുഫ്രെ കേസ് ഫയല്‍ ചെയ്തു. ആന്‍ഡ്രൂ ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും 2022-ല്‍ കേസ് തീര്‍ന്നു.

2021-ല്‍, തനിക്കും മറ്റ് ഇരകള്‍ക്കും നീതി ആവശ്യപ്പെട്ട് ഫ്രാന്‍സിലെ കോടതിയിലും ഗിയുഫ്രെ ധൈര്യപൂര്‍വ്വം എത്തിയിരുന്നു. ബ്രൂണലിനെതിരെയാണ് ഇവര്‍ ഫ്രാന്‍സില്‍ എത്തിയത്. വിചാരണയ്ക്ക് ശേഷം, അവര്‍ പറഞ്ഞു, 'എന്റെ മേല്‍ ഇനി അധികാരമില്ലെന്ന് ബ്രൂണലിനെ അറിയിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്നോടും മറ്റ് പലരോടും അവന്‍ ചെയ്തതിന് അവനെ ഉത്തരവാദിയാക്കാന്‍ ഞാന്‍ തീരുമാനിച്ചു.' എപ്സ്റ്റീന്റെ അറസ്റ്റിന് മുമ്പ് ഗിയുഫ്രെ ഭര്‍ത്താവിനോടും കുട്ടികളോടും ഒപ്പം ഓസ്ട്രേലിയയിലേക്ക് താമസം മാറിയിരുന്നു. ഇവര്‍ക്ക് രണ്ടാണ്‍മക്കളും ഒരു മകളുമായിരുന്നു ഉണ്ടായിരുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW