Sunday, March 15, 2026 Last Updated 29 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 13 Apr 2025 01.14 PM

അല്ലി ഇതാദ്യമായാണ് പ്രൊഫഷണലായി ഒരു ഗാനം പാടുന്നത്, ഡാഡിയാണ് തുടങ്ങിവെച്ചത്; അലംകൃതയുടെ പാട്ടിനെക്കുറിച്ച് സുപ്രിയ

supriya-menon

എമ്പുരാനേ എന്ന ടൈറ്റില്‍ സോംഗിലെ കുട്ടിയുടെ ശബ്ദം ആരുടേതാണെന്ന് അവസാനനിമിഷമായിരുന്നു അണിയറപ്രവര്‍ത്തകര്‍ പരസ്യമാക്കിയത്. സംഗീത സംവിധായകനായ ദീപക് ദേവായിരുന്നു അലംകൃതയാണ് ആ ശബ്ദത്തിന് ഉടമ എന്ന് പറഞ്ഞത്. എന്റെ മോളാണ് പാടിയത് എന്ന് അഭിമാനത്തോടെ പറയുന്ന പൃഥ്വിരാജിന്റെ വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. ടൊവിനോയുമായി സംസാരിക്കുന്നതിനിടയിലായിരുന്നു പൃഥ്വി മകളെക്കുറിച്ച് വാചാലനായത്. ഭാവിയില്‍ മകള്‍ സിനിമയിലുണ്ടാവുമോ എന്ന ചോദ്യം തുടക്കം മുതലേ തന്നെ പൃഥ്വി നേരിടുന്നുണ്ടായിരുന്നു.

മകള്‍ ആരാവരുത് എന്ന കാര്യത്തില്‍ മാത്രമേ നിര്‍ബന്ധമുള്ളൂ എന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. അമ്മയെപ്പോലെ എഴുത്തില്‍ താല്‍പര്യമുണ്ടെന്ന് അലംകൃത നേരത്തെ തെളിയിച്ചതാണ്. മകളുടെ കവിതകള്‍ കുഞ്ഞു പുസ്തകമായി സുപ്രിയ പബ്ലിഷ് ചെയ്തിരുന്നു. പിയാനോ പഠിക്കുന്നുണ്ട് അല്ലി എന്നുള്ള വിശേഷങ്ങളും പുറത്തുവന്നിരുന്നു. എമ്പുരാന്‍ ടൈറ്റില്‍ സോംഗ് രണ്ട് വേര്‍ഷനില്‍ ആയിരിക്കണം എന്ന് തീരുമാനിച്ചപ്പോഴാണ് അല്ലിയുടെ പേരും വന്നത്.

മുംബൈയില്‍ വെച്ചായിരുന്നു സോംഗ് റെക്കോര്‍ഡ് ചെയ്തത്. സൂം മീറ്റിംഗിലൂടെയായി പൃഥ്വിയും മകള്‍ പാടുന്നത് കേള്‍ക്കാനുണ്ടായിരുന്നു. ഇത് ദീപക്, ഡാഡയുടെ എനിമിയാണ്, സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നായിരുന്നു പൃഥ്വി മകളോട് പറഞ്ഞത്. അച്ഛനെപ്പോലെ തന്നെ മകളും പെട്ടെന്ന് പാട്ട് പഠിച്ച് പാടിത്തീര്‍ക്കുകയായിരുന്നു. എത്രയാണ് പേയ്‌മെന്റ് എന്ന് അല്ലി ചോദിച്ചിരുന്നു. അതൊന്നും ഇല്ലെന്ന് പറഞ്ഞപ്പോള്‍ പറ്റില്ലെന്നായിരുന്നു പ്രതികരണം. അവളുടെ ഇഷ്ടം മനസിലാക്കി, അതനുസരിച്ച് സമ്മാനങ്ങള്‍ നല്‍കുകയായിരുന്നു ഞങ്ങള്‍ എന്ന് ദീപക് ദേവ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ എമ്പുരാന്‍ ടൈറ്റില്‍ സോംഗ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സുപ്രിയയും ഈ വീഡിയോ പങ്കുവെച്ചിരുന്നു. ഞങ്ങള്‍ക്ക് ഏറെ സ്‌പെഷലാണ് ഈ ഗാനം. അല്ലി ഇതാദ്യമായാണ് പ്രൊഫഷണലായി ഒരു ഗാനം പാടുന്നത്. അത് അവളുടെ അച്ഛന്റെ സിനിമയ്ക്ക് വേണ്ടി എന്നതാണ് മറ്റൊരു പ്രത്യേകത. ഡാഡിയോടാണ് എനിക്ക് ഇക്കാര്യത്തില്‍ നന്ദി പറയാനുള്ളത്.

4ാം വയസ് മുതല്‍ അവളെ പാട്ടു പഠിപ്പിക്കുന്നുണ്ടായിരുന്നു. ഡാഡിയായിരുന്നു മ്യൂസിക് ക്ലാസിന് കൊണ്ടുപോയിരുന്നത്. ഓണ്‍ലൈന്‍ ക്ലാസിലൂടെയായും ടീച്ചേഴ്‌സ് അവളെ പഠിപ്പിച്ചിരുന്നു. അവളുടെ ഗുരുക്കന്‍മാരോടെല്ലാം നന്ദി പറയുന്നു. അവരില്ലായിരുന്നുവെങ്കില്‍ ഇത് സാധ്യമാവില്ലായിരുന്നു എന്നുമാണ് സുപ്രിയ കുറിച്ചത്. കൊച്ചുമകളുടെ കാര്യങ്ങളിലെല്ലാം അങ്ങേയറ്റത്തെ ശ്രദ്ധയായിരുന്നു ഡാഡിക്ക് എന്ന് നേരത്തെ സുപ്രിയ വ്യക്തമാക്കിയിരുന്നു. ആ വിയോഗം ഇപ്പോഴും അലട്ടുന്നുണ്ടെന്നും മകള് കുറിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW