Friday, March 13, 2026 Last Updated 18 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 17 Mar 2025 03.05 PM

കൊക്കെയ്ൻ ഉപയോഗിച്ചതിന് പിന്നാലെ 73 കാരിയെ കടിച്ചു കൊന്നു: പിറ്റ്ബുള്ളുകളെ വെടിവെച്ച് വീഴ്ത്തി പോലീസ്

Key words- pitbulls, cocaine, kill, woman, USA
photo; representative

ഏറ്റവും അപകടകാരികളായ നായ്ക്കളിൽ മുൻപന്തിയിലാണ് പിറ്റ്ബുള്ളുകൾ. ഇവയുടെ ആക്രമണത്തിൽ നിരവധി ആളുകളാണ് ദാരുണമായി കൊല്ലപ്പെട്ടിട്ടുള്ളത്. അങ്ങനെയുള്ള പിറ്റ്ബുള്ളുകൾ കൊക്കെയ്ൻ കഴിച്ചാൽ എന്തായിരിക്കും അവസ്ഥ. ഇത്തരം ഒരു സാഹചര്യം ജീവന് തന്നെ ഭീഷണിയാണെന്ന് തെളിയിക്കുകയാണ് യുഎസിലെ ഒഹായോയില്‍ നിന്നുള്ള ഒരു സംഭവം.

കൊക്കെയ്ൻ ഉപയോഗിച്ചതിന് പിന്നാലെ പൂന്തോട്ടത്തില്‍ നില്‍ക്കുകയായിരുന്ന 73 വയസുള്ള ജോആന്‍ ഇച്ചൽബർഗർ എന്ന സ്ത്രീയെ പിറ്റ്ബുള്ളുകൾ ദാരുണമായി കൊല്ലപ്പെടുത്തിയിരിക്കുകയാണ്. തുടർന്ന് പിറ്റ് ബുള്ളുകൾ പ്രായമായ സ്ത്രീയെ അക്രമിക്കുന്നെന്ന വാര്‍ത്ത അറിഞ്ഞെത്തിയ പോലീസ് നായ്ക്കളെ വെടി വച്ച് കൊല്ലുകയായിരുന്നു. വെടിയേറ്റിട്ടും ഒരു നായ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. നായകളുടെ ടോക്സിക്കോളജി പരിശോധനയില്‍ ഇവ ഉയർന്ന അളവില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. ആക്രമണം കണ്ട് നിന്ന ജോആന്‍റെ ഭര്‍ത്താവ് ഡിമെന്‍ഷ്യ ബാധിച്ച് വീല്‍ചെയറിലായി.

ജോആന്‍റെ അയല്‍വാസികളായ ആഡം. സുസന്‍ വെതേർസ് എന്നിവരായിരുന്നു നായ്ക്കളുടെ ഉടമസ്ഥർ. നേരത്തെയും ഈ നായ്ക്കൾ അക്രമാസക്തരാണെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ നായ്ക്കൾ ലഹരി മരുന്ന് ഉപയോഗിച്ചതായി സംശയം പ്രകടിപ്പിച്ചെങ്കിലും അവയെ ഉടമസ്ഥരുടെ അടുത്ത് തന്നെ വിട്ട് പോവുകയായിരുന്നെന്നും പോലീസിന്‍റെ ഈ അനാസ്ഥയാണ് തന്‍റെ അമ്മയുടെ മരണത്തിന് ഇടയാക്കിയതെന്നും ജോആന്‍റെ മകന്‍ ബില്ല് റോജേർസ് ആരോപിച്ചു.

സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് ജനങ്ങളുടെ ജീവന്‍ വച്ച് പന്താടുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിന് പിന്നാലെ നായ ഉടമകളായ ആഡമിനും സുസന്‍ വെതേർസിനും എതിരെ കോടതി കുറ്റം ചുമത്തി. ഇരുവരും ചേർന്ന് ജോആന്‍റെ കുടുംബത്തിന് 25,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. അതേസമയം ഇരുവര്‍ക്കുമുള്ള തടവ് ശിക്ഷാ തിയതി വിധിച്ചിട്ടില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW