-->
മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് ചുവടുവച്ച താരമാണ് മംമ്ത മോഹന്‍ദാസ്. ഗായിക കൂടിയായ മംമ്ത ജീവിതം തനിക്ക് മുന്നിൽ ഉയർത്തിയ ഓരോ തടസ്സങ്ങളെയും തന്റെ ഇച്ഛാശക്തി കൊണ്ട് മറികടന്ന പോരാളിയാണ് മംമ്ത മോഹൻദാസ്. കരിയറിലെ ആദ്യ പരാജയത്തിലോ, മാരകമായ രോഗാവസ്ഥകളിലോ തളരാതെ, പോസിറ്റീവ് എനർജിയോടെ മുന്നേറുന്ന മംമ്ത അനേകം പേർക്ക് വലിയ പ്രചോദനമാണ്.
ഇപ്പോഴിതാ തന്റെ യാത്രയില്‍ നിന്ന് മനസ്സിലാക്കിയ ഹൃദയസ്പർശിയായ കഥകൾ പങ്കുവെയ്ക്കുകയാണ് മംമ്ത മോഹന്‍ദാസ്. ജീവിതത്തിലെ അപ്രതീക്ഷിത വഴിത്തിരിവുകളെക്കുറിച്ചും, പഠിച്ച പാഠങ്ങളെക്കുറിച്ചുമാണ് മംമ്ത സംസാരിക്കുന്നത്.
‘‘സ്വയം സ്ലാപ്പ് ചെയ്ത് യാഥാർത്ഥ്യത്തിലേക്ക് വരണം. വിവാഹം എന്നാൽ ജോലി എന്നാണ് അർത്ഥമാക്കുന്നത്. ആരെ വിവാഹം കഴിച്ചാലും ആ ബന്ധത്തിൽ നന്നായി പ്രവർത്തിക്കണം. വിവാഹമോചനം നേടിയ ഉടൻ തന്നെ ഞാൻ മറ്റൊരു ബന്ധത്തിലേക്ക് പോയി, പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത് അവയെ നമ്മുടെ ജീവിതത്തിലെ റീബൗണ്ടുകൾ എന്ന് വിളിക്കാം എന്ന്. അവ ജീവിതത്തില്‍ വളരെ മോശമായി ബാധിക്കും.
ആളുകൾ ആളുകളെ പ്രീതിപ്പെടുത്തുന്നവരാണെന്ന് കേൾക്കാറുണ്ട്, പക്ഷേ ഞാൻ അമ്മയെ പ്രീതിപ്പെടുത്തുന്ന ആളാണ്. ഞാൻ എന്റെ ജീവിതം രണ്ടാം സൂര്യോദയം പോലെ ലളിതമാക്കാനാണ് ഇഷ്ടപ്പെടുന്നത്. കരയുന്ന പുരുഷന്മാരോട് എനിക്ക് എതിർപ്പില്ല, അത് വളരെ സെക്സിയാണെന്ന് ഞാൻ കരുതുന്നു...’’ എന്നാണ് മംമ്ത പറയുന്നത്. സുഹാസിനി മണിരത്നത്തോടൊപ്പമുള്ള അഭിമുഖത്തിലാണ് മംമ്ത മനസ്സു തുറന്നത്.