Saturday, March 14, 2026 Last Updated 28 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 08.23 AM

പഞ്ചായത്തിലെ എസ്ഡിപിഐ പിന്തുണ; വര്‍ഗീസ് ചൊവ്വന്നൂരിനെ കോണ്‍ഗ്രസ് പുറത്താക്കി

uploads/news/2025/12/818078/varghese-chevvannur.jpg

ചൊവ്വന്നൂര്‍: എന്തിനാണ് പാര്‍ട്ടിയില്‍ നിന്നും തന്നെ പുറത്താക്കിയതെന്ന് അറിയില്ലെന്ന് ഡിസിസി പുറത്താക്കിയ കോണ്‍ഗ്രസ് നേതാവ് വര്‍ഗ്ഗീസ് ചെവ്വന്നൂര്‍. എസ്ഡിപിഐ യുടെ പിന്തുണ സ്വീകരിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന വിശദീകരണം.

നേരത്തേ ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റായി തെരഞ്ഞെട്ട നിധീഷ് എ എമ്മിനെയും പ്രാഥമികാംഗത്വത്തില്‍ നിന്ന് തന്നെ കോണ്‍ഗ്രസ് നീക്കിയിരുന്നു. ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ പാര്‍ട്ടി തീരുമാനം ലംഘിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ചതിനാണ് നടപടി. എ എം നിധീഷിന് പിന്നാലെയാണ് ഡിസിസി എക്‌സിക്യൂട്ടീവ് അംഗം വര്‍ഗീസ് ചെവ്വന്നൂരിനെതിരേയും സമാന നടപടി കൈക്കൊണ്ടത്.

'എസ്ഡിപിഐ പിന്തുണ' വിവാദത്തിലായതോടെയാണ് നടപടിയെന്ന് കോണ്‍ഗ്രസ് പറഞ്ഞു. പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് നടപടിയെന്ന് തൃശൂര്‍ ഡിസിസിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കുന്നംകുളത്ത് യൂത്ത്‌കോണ്‍ഗ്രസ് നേതാവിനെതിരേ നടന്ന പൊലീസ് കസ്റ്റഡി മര്‍ദ്ദനത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് വേണ്ടി നിയമ പോരാട്ടം നയിച്ചവരില്‍ പ്രധാനിയാണ് വര്‍ഗീസ് ചെവ്വന്നൂര്‍.

രണ്ടുദിവസത്തിനകം വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ട് വര്‍ഗീസ് ചൊവ്വന്നൂരിന് ഡിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മറുപടി തൃപ്തികരമല്ലെങ്കില്‍ വര്‍ഗീസിനെതിരെയും നടപടി സ്വീകരിച്ചേക്കുമെന്നും നേതൃത്വം അറിയിച്ചിരുന്നു. പിന്നാലെ വൈസ് പ്രസിഡന്റായ സബേറ്റ വര്‍ഗീസിനെയും കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. അതേസമയം തന്നെ പുറത്താക്കിയ വിവരം താന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നാണ് വര്‍ഗ്ഗീസിന്റെ പ്രതികരണം. പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ കമ്മറ്റിയില്‍ ഇല്ലെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW