-->
റിയാദ്: സൗദി അറേബ്യയില്‍ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തിപ്പെട്ടു നിരവധി പേര്‍ മരിച്ചതായി സംശയം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 42 ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നത്, അതില്‍ നിരവധി പേര്‍ തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നുള്ളവരാണ്. മദീനയ്ക്ക സമീപമായിരുന്ന അപകടം. ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി.
ഹൈദരാബാദ് ആസ്ഥാനമായുള്ള രണ്ട് ട്രാവല്‍ ഏജന്‍സികളെ താന്‍ ബന്ധപ്പെടുകയും യാത്രക്കാരുടെ വിവരങ്ങള്‍ റിയാദ് എംബസിയുമായി പങ്കുവെക്കുകയും ചെയ്തതായി ഒവൈസി പറഞ്ഞു. റിയാദിലെ ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ (ഡിസിഎം) അബു മാത്തന്‍ ജോര്‍ജുമായും ഒവൈസി സംസാരിച്ചു, അവര്‍ പ്രാദേശിക അധികാരികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും ഉടന്‍ തന്നെ അദ്ദേഹത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്നും, പരിക്കേറ്റവര്‍ക്ക് ശരിയായ വൈദ്യചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട്, പ്രത്യേകിച്ച് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിനോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കേന്ദ്രത്തിലെയും സൗദി എംബസിയിലെയും ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനും ആവശ്യമായ സഹായം നല്‍കാനും തെലങ്കാന മുഖ്യമന്ത്രി സിഎസ്, ഡിജിപി എന്നിവരുള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ഉത്തരവിട്ടതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഉത്തരവോടെ, സിഎസ് രാമകൃഷ്ണ റാവു ഡല്‍ഹിയിലുള്ള റസിഡന്റ് കമ്മീഷണര്‍ ഗൗരവ് ഉപ്പലിനെ അറിയിച്ചു. അപകടത്തില്‍ നമ്മുടെ സംസ്ഥാനത്ത് നിന്നുള്ള എത്ര പേര്‍ ഉണ്ടെന്നതിന്റെ വിശദാംശങ്ങള്‍ ശേഖരിച്ച് അവര്‍ക്ക് ഉടന്‍ സഹായം നല്‍കാന്‍ അദ്ദേഹം ഉത്തരവിട്ടു. ഒരു കണ്‍ട്രോള്‍ റൂം സ്ഥാപിച്ചു. തെലങ്കാന സിഎംഒ സെക്രട്ടേറിയറ്റ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.