Saturday, March 21, 2026 Last Updated 54 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 23 Oct 2025 08.52 AM

ഡല്‍ഹിയില്‍ പോലീസുമായുള്ള ഏറ്റുമുട്ടല്‍ ; 'സിഗ്മ ഗ്യാങ്ങിലെ' നാല് മോസ്റ്റ് വാണ്ടഡ് ഗുണ്ടകള്‍ വെടിയേറ്റ് മരിച്ചു

uploads/news/2025/10/807131/gang.jpg

ന്യൂഡല്‍ഹി: വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന ഒരു പ്രധാന ഓപ്പറേഷനില്‍, ബിഹാറില്‍ നിന്നുള്ള നാല് മോസ്റ്റ് വാണ്ടഡ് ഗുണ്ടാസംഘങ്ങള്‍ ഡല്‍ഹിയില്‍ നടന്ന പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇവര്‍ കുപ്രസിദ്ധമായ സിഗ്മ ഗ്യാങ്ങില്‍ പെട്ടവരാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഗുണ്ടാസംഘങ്ങളും ഡല്‍ഹി, ബീഹാര്‍ പോലീസ് സംഘങ്ങളും തമ്മിലുള്ള വെടിവയ്പ്പ് പുലര്‍ച്ചെ 2.20 ന് രോഹിണിയിലെ ഡോ. അംബേദ്കര്‍ ചൗക്ക് മുതല്‍ പന്‍സാലി ചൗക്ക് വരെയുള്ള ബഹദൂര്‍ ഷാ മാര്‍ഗില്‍ നടന്നു.

ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, പോലീസ് സംഘാംഗങ്ങള്‍ തടയാന്‍ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്, രക്ഷപ്പെടാനുള്ള ശ്രമത്തില്‍ അവര്‍ വെടിയുതിര്‍ത്തു. പ്രതികാരമായി നടത്തിയ വെടിവയ്പ്പില്‍, നാല് പ്രതികള്‍ക്കും വെടിയേറ്റു. ഇവര്‍ രോഹിണിയിലെ ഡോ. ബാബാ സാഹിബ് അംബേദ്കര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ തന്നെ മരണമടഞ്ഞു.

നേതാവ് രഞ്ജന്‍ പഥകി (25) ന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ ബിംലേഷ് മഹ്‌തോ (25്), മനീഷ് പഥക് (33), അമന്‍ താക്കൂര്‍ (21 എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. വര്‍ഷങ്ങളായി, സിഗ്മ സംഘം ബീഹാറിലുടനീളം കൊള്ളയടിക്കലിലും കരാര്‍ കൊലപാതകങ്ങളിലും ഉള്‍പ്പെട്ട ഒരു വലിയ ശൃംഖല കെട്ടിപ്പടുത്തിരുന്നു. കൊലപാതകം, പിടിച്ചുപറി, ബീഹാറിലെ സംഘടിത ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ക്രൂരമായ കുറ്റകൃത്യങ്ങളില്‍ പോലീസ് തെരയുന്നവരാണ് കൊല്ലപ്പെട്ട നാല്‍വര്‍സംഘം.

ബീഹാറിലെ സീതാമര്‍ഹിയിലും സമീപ ജില്ലകളിലുമായി നടന്ന അഞ്ച് ഉന്നത കൊലപാതകങ്ങള്‍ ഉള്‍പ്പെടെ എട്ട് ക്രിമിനല്‍ കേസുകളില്‍ പോലീസ് തെരയുന്നയാളാണ് പഥക്. സോഷ്യല്‍ മീഡിയയിലൂടെയും ഓഡിയോ സന്ദേശങ്ങളിലൂടെയും ഇയാള്‍ പോലീസിനെ പരസ്യമായി വെല്ലുവിളിച്ചിരുന്നുവെന്ന് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘം ആസൂത്രണം ചെയ്യുന്ന ഒരു വലിയ ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ അടുത്തിടെ കണ്ടെടുത്ത ഒരു ഓഡിയോ ക്ലിപ്പ് വെളിപ്പെടുത്തി.

സിഗ്മ ഗാംഗ് ഏകദേശം ഏഴ് വര്‍ഷമായി സജീവമായിരുന്നു, ബീഹാറിലെ പോലീസ് നടപടി ഒഴിവാക്കാന്‍ ഡല്‍ഹിയില്‍ വീണ്ടും സംഘടിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഓപ്പറേഷന് മുമ്പ് നിരവധി ദിവസങ്ങളായി പോലീസ് അവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏറ്റുമുട്ടലിനെത്തുടര്‍ന്ന്, പ്രദേശം വളയുകയും തെളിവുകള്‍ ശേഖരിക്കാന്‍ ഫോറന്‍സിക് സംഘങ്ങളെ വിളിക്കുകയും ചെയ്തു.

Ads by Google
Thursday 23 Oct 2025 08.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW