Saturday, March 14, 2026 Last Updated 2 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 16 Oct 2025 12.55 PM

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഉപഭോക്താക്കളുടെ താല്‍പ്പര്യം മുന്‍ നിര്‍ത്തി ; യുഎസിന് ഇന്ത്യയുടെ മറുപടി

uploads/news/2025/10/805947/modi-and-putin.jpg

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യ. ഇന്ത്യന്‍ ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തിനാണ് സ്ഥിരമായ മുന്‍ഗണന നല്‍കുകയെന്നാണ് ഇന്ത്യയുടെ മറുപടി.

'ഇന്ത്യ എണ്ണയുടെയും വാതകത്തിന്റെയും ഒരു പ്രധാന ഇറക്കുമതിക്കാരനാണ്. ഇന്ത്യന്‍ ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ സ്ഥിരമായ മുന്‍ഗണന. ഞങ്ങളുടെ ഇറക്കുമതി നയങ്ങള്‍ പൂര്‍ണ്ണമായും ഈ ലക്ഷ്യത്താല്‍ നയിക്കപ്പെടുന്നു.' വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

'സ്ഥിരമായ ഊര്‍ജ്ജ വിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ഊര്‍ജ്ജ നയത്തിന്റെ ഇരട്ട ലക്ഷ്യങ്ങള്‍. ഇതില്‍ ഞങ്ങളുടെ ഊര്‍ജ്ജ സ്രോതസ്സുകള്‍ വിശാലമാക്കുകയും വിപണി സാഹചര്യങ്ങള്‍ നിറവേറ്റുന്നതിന് അനുയോജ്യമായ രീതിയില്‍ വൈവിധ്യവല്‍ക്ക രിക്കുകയും ചെയ്യുന്നത് ഉള്‍പ്പെടുന്നു,' പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് പ്രധാനമന്ത്രി മോദി തനിക്ക് ഉറപ്പ് നല്‍കിയതായി യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടതിന് പിന്നാലെയാണിത്. അതേസമയം ഇക്കാര്യത്തില്‍ ഇന്ത്യ പ്രതികരിക്കാതിരിക്കുന്നതിന് കാരണം മോദിക്ക് ട്രംപിനെ പേടിയാണെന്നായിരുന്നു പ്രതിപ ക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ പ്രതികരണം. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കു കയും പൗരന്മാര്‍ക്ക് ഏറ്റവും മികച്ച കരാര്‍ നേടാന്‍ ശ്രമിക്കുകയാണെന്ന് പറയുകയും ചെയ്തു.

മോസ്‌കോയില്‍ നിന്ന് വിലക്കുറവില്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ വാദത്തിന് റഷ്യ മറുപടി നല്‍കി. 'ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് റഷ്യന്‍ എണ്ണ പ്രധാനമാണ്,' മോസ്‌കോ ഒരു ഹ്രസ്വ പ്രസ്താവനയില്‍ പറഞ്ഞു - 'ഒരു അസ്ഥിരമായ ഊര്‍ജ്ജ സാഹ ചര്യത്തില്‍ ഇന്ത്യന്‍ ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ സ്ഥിരമായ മുന്‍ഗണന'.

ഇന്ത്യന്‍ സര്‍ക്കാര്‍ നയത്തെക്കുറിച്ചുള്ള ധാരണയില്‍ നിന്നാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്... അത് ഇന്ത്യന്‍ ജനതയുടെയും ദേശീയ സമ്പദ്വ്യവസ്ഥയുടെയും ദേശീയ താല്‍പ്പര്യത്തെ പ്രതിഫലിപ്പിക്കുന്നു, ആ ലക്ഷ്യങ്ങള്‍ റഷ്യ-ഇന്ത്യ ബന്ധങ്ങള്‍ക്ക് വിരുദ്ധമാകില്ല. എണ്ണയും വാതകവും സംബന്ധിച്ച് ഇന്ത്യയുമായുള്ള സഹകരണം ഞങ്ങള്‍ തുടര്‍ന്നും ചര്‍ച്ച ചെയ്യുമെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW