Friday, March 13, 2026 Last Updated 4 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 20 Sep 2025 09.13 AM

ട്രംപിന്റെ പുതിയ കുടിയേറ്റ നിയന്ത്രണം ; എച്ച് 1ബി വിസയ്ക്ക് നിരക്ക് കൂട്ടി ; 100,000 ഡോളര്‍ ഫീസ്

uploads/news/2025/09/801798/trump.jpg

വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് തീരുവ 50 ശതമാനം ഉയര്‍ത്തിയതിന് പിന്നാലെ ഇന്ത്യാക്കാര്‍ അടക്കം അനേകം വിദേശികളെ ബാധിക്കുന്ന അടുത്ത തീരുമാനത്തിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച ഒപ്പുവെച്ചു. കുടിയേറ്റം കര്‍ശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉയര്‍ന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തുന്ന എച്ച് -1ബി വിസയ്ക്കുള്ള ഫീസ് ഒരുലക്ഷം ഡോളര്‍ ആക്കി ഉയര്‍ത്തി. സമ്പന്നരായ വ്യക്തികള്‍ക്ക് യുഎസ് പൗരത്വത്തിന് 10 ലക്ഷം ഡോളറിന് 'ഗോള്‍ഡ് കാര്‍ഡ്' വിസയും അവതരിപ്പിച്ചു.

വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്കുള്ള വിസ ഫീസ് 215 ഡോളറില്‍ നിന്ന് ഉയരും. പല യൂറോപ്യന്‍ രാജ്യങ്ങളിലും സാധാരണമായി കാണപ്പെടുന്ന നിക്ഷേപക വിസകള്‍ക്കുള്ള ഫീസ് 10,000 ഡോളറില്‍ നിന്നും 20,000 ഡോളറിലേക്ക് ഉയരും. കുറഞ്ഞത് ഒരു ബാച്ചിലേഴ്‌സ് ബിരുദം ആവശ്യമുള്ള എച്ച്1ബി വിസകള്‍, ടെക് കമ്പനികള്‍ക്ക് നികത്താന്‍ ബുദ്ധിമുട്ടുള്ള ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജോലികള്‍ക്കുള്ളതാണ്.

എച്ച1 ബി വിസ പലപ്പോഴും പ്രതിവര്‍ഷം 60,000 ഡോളര്‍ വരെ കുറഞ്ഞ വിലയ്ക്ക് ജോലി ചെയ്യാന്‍ തയ്യാറുള്ള വിദേശ തൊഴിലാളികള്‍ക്കുള്ള ഒരു പൈപ്പ്ലൈന്‍ ആണെന്ന് വിമര്‍ശകര്‍ പറയുന്നു. ഇത് സാധാരണയായി യുഎസ് ടെക്‌നോളജി തൊഴിലാളികള്‍ക്ക് നല്‍കുന്ന 100,000 ഡോളറിലധികം ശമ്പളത്തേക്കാള്‍ വളരെ കുറവാണ്. വെരിഫിക്കേഷന് ശേഷം 10 ലക്ഷം ഡോളറിന് യുഎസ് പൗരത്വത്തിലേക്കുള്ള പാതയുള്ള 'ഗോള്‍ഡ് കാര്‍ഡ്' വിസ വില്‍ക്കാന്‍ തുടങ്ങുമെന്നും ട്രംപ് പ്രഖ്യാപിച്ചു. കമ്പനികള്‍ക്ക്, ഒരു ജീവനക്കാരനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ 20 ലക്ഷം ഡോളര്‍ ചിലവാകും. 'ട്രംപ് പ്ലാറ്റിനം കാര്‍ഡ്' 50 ലക്ഷം ഡോളര്‍ ഫീസിനു ലഭ്യമാകും, കൂടാതെ വിദേശികള്‍ക്ക് യുഎസില്‍ 270 ദിവസം വരെ ചെലവഴിക്കാന്‍ കഴിയും, യുഎസ് ഇതര വരുമാനത്തിന് യുഎസ് നികുതി ബാധകമല്ല.

നിലവിലുള്ള നിക്ഷേപക വിസയ്ക്ക് പകരമായി ഫെബ്രുവരിയില്‍ ട്രംപ് 5 മില്യണ്‍ ഡോളര്‍ ഗോള്‍ഡ് കാര്‍ഡ് പ്രഖ്യാപിച്ചു - ഇതാണ് ഇപ്പോള്‍ പ്ലാറ്റിനം കാര്‍ഡ്. പ്രൊഫസര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, കായികതാരങ്ങള്‍ എന്നിവരുള്‍പ്പെടെ പൗരത്വത്തിലേക്കുള്ള വഴികള്‍ വാഗ്ദാനം ചെയ്യുന്ന തൊഴില്‍ അധിഷ്ഠിത വിസകള്‍ക്ക് പകരം സ്വര്‍ണ്ണ, പ്ലാറ്റിനം കാര്‍ഡുകള്‍ വരുമെന്ന് ലുട്‌നിക് പറഞ്ഞു. എച്ച്-1ബി ഫീസും ഗോള്‍ഡ് കാര്‍ഡും പ്രസിഡന്റിന് അവതരിപ്പിക്കാന്‍ കഴിയുമെന്നും പ്ലാറ്റിനം കാര്‍ഡിന് കോണ്‍ഗ്രസിന്റെ അംഗീകാരം ആവശ്യമാണെന്നും ലുട്‌നിക്ക് പറഞ്ഞു. അതേസമയം ബൈഡന്‍ ഭരണകാലത്ത് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ഡഗ് റാന്‍ഡ് ട്രംപിന്റെ പുതിയ നീക്കത്തെ അസംബന്ധവും നിയമവിരുദ്ധവുമെന്നാണ് വിശേഷിപ്പിച്ചത്.

എച്ച്-1ബി സ്പോട്ടുകള്‍ പലപ്പോഴും എന്‍ട്രി ലെവല്‍ ജോലികളിലേക്കാണ് പോകുന്നത്. പല യുഎസ് കമ്പനികളും ഇന്ത്യയിലെ വിപ്രോ, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്നോളജീസ്, ടാറ്റ തുടങ്ങിയ കണ്‍സള്‍ട്ടിംഗ് കമ്പനികള്‍ക്കും യുഎസിലെ ഐബിഎം, കോഗ്‌നിസന്റ് തുടങ്ങിയ കണ്‍സള്‍ട്ടിംഗ് കമ്പനികള്‍ക്കും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍, പ്രോഗ്രാമിംഗ്, മറ്റ് അടിസ്ഥാന ജോലികള്‍ എന്നിവയില്‍ കരാര്‍ നല്‍കുന്നുണ്ട്. ഈ കണ്‍സള്‍ട്ടിംഗ് കമ്പനികള്‍ വിദേശ തൊഴിലാളികളെ, പലപ്പോഴും ഇന്ത്യയില്‍ നിന്ന് നിയമിക്കുകയും, പണം ലാഭിക്കാന്‍ നോക്കുന്ന യുഎസ് തൊഴിലുടമകള്‍ക്ക് അവരെ കരാര്‍ നല്‍കുകയും ചെയ്യുന്നു. ഇതിനെ പുതിയ വിസാനയം വലിയരീതിയില്‍ ബാധിച്ചേക്കും.

1996 ഒക്ടോബറില്‍ മുന്‍ മെലാനിയ ക്‌നാസ് എന്ന പ്രഥമ വനിത മെലാനിയ ട്രംപ് പോലും ജോലി ചെയ്യാന്‍ എച്ച്-1ബി വര്‍ക്ക് വിസ ലഭിച്ചയാളാണ്. അവര്‍ സ്ലോവേനിയയില്‍ ജനിച്ച അവര്‍ മോഡലായി ജോലി ചെയ്യാന്‍ അമേരിക്കയില്‍ എത്തിയയാളാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW