-->
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നടന്ന ക്രമക്കേടിന് പിന്നിൽ സിപിഎമ്മും ബിജെപിയുമാണെന്ന് യു.ഡി.എഫ്. കൺവീനറും എം.പി.യുമായ അടൂർ പ്രകാശ്. വോട്ടർ പട്ടികയിൽ നടന്ന ക്രമക്കേടുകൾക്കെതിരെ ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധി നേരത്തെതന്നെ ഈ വിഷയങ്ങൾ ജനങ്ങൾക്ക് മുന്നിലെത്തിച്ചിട്ടുണ്ടെന്നും ജനാധിപത്യത്തെ എങ്ങനെ തകർക്കാം എന്നതിൽ ഗവേഷണം നടത്തുകയാണ് മാർക്സിസ്റ്റ് പാർട്ടിയും ബിജെപിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോന്നിയിൽ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനം എടുക്കുമെന്നും ഇതുവരെ തന്നോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. വോട്ടർ പട്ടിക ക്രമക്കേടുകൾക്കെതിരെ ശക്തമായ നിലപാടെടുക്കാനാണ് യു.ഡി.എഫ്. തീരുമാനം. 2019-ൽ ആറ്റിങ്ങലിൽ കണ്ടെത്തിയ ക്രമക്കേടുകളാണ് ഇപ്പോൾ വീണ്ടും സജീവ ചർച്ചയാകുന്നത്. രാഹുൽ ഗാന്ധിയുടെ പദയാത്രയ്ക്ക് എല്ലാ നേതാക്കളുടെയും പിന്തുണയുണ്ടാകുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി